ETV Bharat / state

മലബാറിന്‍റെ മുഖച്ഛായ മാറും, ബേക്കലില്‍ ടൂറിസം വില്ലേജ് പദ്ധതി ഒരുങ്ങുന്നു

author img

By

Published : Oct 10, 2022, 2:24 PM IST

അജാനൂര്‍ പഞ്ചായത്തിലെ 32 ഏക്കറിലാണ് ബേക്കല്‍ ടൂറിസം വില്ലേജ് തയ്യാറാക്കുന്നത്. അഗ്രോ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങി എല്ലാം ഒരു ഇടത്ത് സഞ്ചാരികള്‍ക്ക് ലഭ്യമാക്കും.

bakkel village tourism  bekal  bekal tourism village project  minister Muhammad riyas  ബേക്കല്‍ ടൂറിസം വില്ലേജ്  ബേക്കല്‍ ടൂറിസം  ടൂറിസം വില്ലേജ്  ഗ്രാമീണ ടൂറിസം  സാഹസിക ടൂറിസം  അഗ്രോ ടൂറിസം  ഫാം ടൂറിസം
മലബാറിന്‍റെ മുഖച്ഛായ മാറും, ബേക്കലില്‍ ടൂറിസം വില്ലേജ് പദ്ധതി ഒരുങ്ങുന്നു

കാസര്‍കോട്: ടൂറിസം രംഗത്ത് മലബാറിന്‍റെ മുഖച്ഛായ മാറ്റാന്‍ ബേക്കലില്‍ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. അഗ്രോ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങി എല്ലാം ഒരു ഇടത്ത് അനുഭവഭേദ്യമാക്കാന്‍ ബേക്കലിലൊരുങ്ങുന്ന ടൂറിസം വില്ലേജിന് സാധിക്കും. അജാനൂര്‍ പഞ്ചായത്തിലെ 32 ഏക്കറിലാണ് ടൂറിസം വില്ലേജ് തയ്യാറാക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. തദ്ദേശീയരായ ജനങ്ങള്‍ കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയിലൂടെ സാധിക്കും.

ബേക്കലില്‍ ടൂറിസം വില്ലേജ് പദ്ധതി ഒരുങ്ങുന്നു

നിലവില്‍ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരികളാക്കണമെങ്കില്‍ അവര്‍ക്ക് ഇവിടെ 24മണിക്കൂറും ചിലവഴിക്കാന്‍ കഴിയണം. താമസ സൗകര്യങ്ങളുടെ അപര്യാപ്‌തത ജില്ലയിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം ഉണ്ട്. ടൂറിസം വില്ലേജ് വരുന്നതോടെ വൈകുന്നേരങ്ങള്‍ ചിലവഴിച്ച് പോകുന്ന സ്ഥിതി മാറ്റി ഇവിടെ താമസിക്കുന്ന നിലയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ഹോം സ്‌റ്റേകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും മലബാറിലെക്കെത്തുന്നില്ലെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. മലബാറിന്‍റെ ടൂറിസം സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ സാധിക്കു.

നിലവില്‍ കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ ആറ് ശതമാനം ആളുകള്‍ മാത്രമാണ് മലബാറിലേക്കെത്തുന്നത്. ഉത്തരമലബാറിലേക്കെത്തുന്നവരുടെ എണ്ണം മൂന്ന് ശതമാനം മാത്രമാണ്. വില്ലേജ് ടൂറിസം വന്നാൽ കാസര്‍കോടിന്‍റെ ടൂറിസം മേഖലക്ക് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും മന്ത്രി റിയാസ്.

കാസർകോട് രൂപം കൊണ്ട ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് വിനോദസഞ്ചാര മേഖല. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ വന്‍ വര്‍ധനവാണ് ജില്ലയിലുണ്ടായത്.
നിലവില്‍ ബേക്കലില്‍ എട്ട് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. ഇവയില്‍ ആറെണ്ണം ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് സർക്കാർ പറയുന്നു.

കാസര്‍കോട്: ടൂറിസം രംഗത്ത് മലബാറിന്‍റെ മുഖച്ഛായ മാറ്റാന്‍ ബേക്കലില്‍ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. അഗ്രോ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങി എല്ലാം ഒരു ഇടത്ത് അനുഭവഭേദ്യമാക്കാന്‍ ബേക്കലിലൊരുങ്ങുന്ന ടൂറിസം വില്ലേജിന് സാധിക്കും. അജാനൂര്‍ പഞ്ചായത്തിലെ 32 ഏക്കറിലാണ് ടൂറിസം വില്ലേജ് തയ്യാറാക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. തദ്ദേശീയരായ ജനങ്ങള്‍ കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയിലൂടെ സാധിക്കും.

ബേക്കലില്‍ ടൂറിസം വില്ലേജ് പദ്ധതി ഒരുങ്ങുന്നു

നിലവില്‍ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരികളാക്കണമെങ്കില്‍ അവര്‍ക്ക് ഇവിടെ 24മണിക്കൂറും ചിലവഴിക്കാന്‍ കഴിയണം. താമസ സൗകര്യങ്ങളുടെ അപര്യാപ്‌തത ജില്ലയിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം ഉണ്ട്. ടൂറിസം വില്ലേജ് വരുന്നതോടെ വൈകുന്നേരങ്ങള്‍ ചിലവഴിച്ച് പോകുന്ന സ്ഥിതി മാറ്റി ഇവിടെ താമസിക്കുന്ന നിലയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ഹോം സ്‌റ്റേകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും മലബാറിലെക്കെത്തുന്നില്ലെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. മലബാറിന്‍റെ ടൂറിസം സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ സാധിക്കു.

നിലവില്‍ കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ ആറ് ശതമാനം ആളുകള്‍ മാത്രമാണ് മലബാറിലേക്കെത്തുന്നത്. ഉത്തരമലബാറിലേക്കെത്തുന്നവരുടെ എണ്ണം മൂന്ന് ശതമാനം മാത്രമാണ്. വില്ലേജ് ടൂറിസം വന്നാൽ കാസര്‍കോടിന്‍റെ ടൂറിസം മേഖലക്ക് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും മന്ത്രി റിയാസ്.

കാസർകോട് രൂപം കൊണ്ട ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് വിനോദസഞ്ചാര മേഖല. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ വന്‍ വര്‍ധനവാണ് ജില്ലയിലുണ്ടായത്.
നിലവില്‍ ബേക്കലില്‍ എട്ട് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. ഇവയില്‍ ആറെണ്ണം ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് സർക്കാർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.