ETV Bharat / state

പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു; എ എൻ ഷംസീർ

author img

By ETV Bharat Kerala Team

Published : Dec 7, 2023, 10:23 PM IST

Leaked Audio of S Shanavas : സ്വന്തം പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സ്‌പീക്കർ പറഞ്ഞു.

a n shamseer speech  Speaker AN Shamseer  Leaked Audio On SSLC Valuation  എ എൻ ഷംസീർ  കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല  an shamseer criticize S Shanavas  an shamseer kasaragod  Leaked Audio of S Shanavas
Speaker AN Shamseer Responds To Leaked Audio On SSLC Valuation

കാസർകോട് ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്ന സ്‌പീക്കർ എ എൻ ഷംസീർ

കാസർകോട്: പരീക്ഷാ മൂല്യ നിർണയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസിന്‍റേതായി (S Shanavas, Director Of Public Education) പുറത്തുവന്ന ശബ്‌ദരേഖയിൽ പ്രതികരണവുമായി സ്‌പീക്കർ എ എൻ ഷംസീർ (Speaker AN Shamseer Responds To Leaked Audio On SSLC Valuation). കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സ്‌പീക്കർ കുറ്റപ്പെടുത്തി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നുവെന്നും സ്‌പീക്കർ ആരോപിച്ചു. കാറഡുക്കയിൽ കാസർകോട് ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഷംസീർ പറഞ്ഞു.

ഡോ. ഷഹനയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീധന സമ്പ്രദായത്തിനെതിരെയും സ്‌പീക്കർ രംഗത്തുവന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും സ്‌പീക്കർ പറഞ്ഞു. ആൺകുട്ടികൾ വാങ്ങില്ലെന്നും, പെൺകുട്ടികൾ കൊടുക്കില്ലെന്നും തീരുമാനിക്കണം. ഇനി ആരെങ്കിലും ചോദിച്ചു വന്നാൽ വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്‍റിനെ ചെയ്‌തപോലെ ചെയ്യണമെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ലഹരി ഉപയോഗം കൂടുകയാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു. ദുരഭിമാനംകൊണ്ട് രക്ഷിതാക്കൾ പലതും പറയുന്നില്ല. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നെന്നും സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു.

ശബ്‌ദരേഖ സർക്കാർ നിലപാടല്ല: പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസിന്‍റേതായി (S Shanavas, Director Of Public Education) പുറത്തുവന്ന ശബ്‌ദരേഖ സർക്കാർ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. (Minister Sivankutty Responds To Leaked Audio on SSLC Valuation). ശിൽപശാലകളിൽ വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് വിമർശനപരമായി അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ശബ്‌ദരേഖയുടെ കാര്യത്തില്‍ ഡയറക്‌ടറോട് തന്നെ വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Also Read: 'അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്കും ഫുള്‍ എ പ്ലസ്, ഇത് കുട്ടികളോടുള്ള ചതി'; പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമർശം വിവാദത്തില്‍

കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ കുറിപ്പില്‍ വ്യക്തമാക്കി.

കാസർകോട് ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്ന സ്‌പീക്കർ എ എൻ ഷംസീർ

കാസർകോട്: പരീക്ഷാ മൂല്യ നിർണയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസിന്‍റേതായി (S Shanavas, Director Of Public Education) പുറത്തുവന്ന ശബ്‌ദരേഖയിൽ പ്രതികരണവുമായി സ്‌പീക്കർ എ എൻ ഷംസീർ (Speaker AN Shamseer Responds To Leaked Audio On SSLC Valuation). കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സ്‌പീക്കർ കുറ്റപ്പെടുത്തി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നുവെന്നും സ്‌പീക്കർ ആരോപിച്ചു. കാറഡുക്കയിൽ കാസർകോട് ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഷംസീർ പറഞ്ഞു.

ഡോ. ഷഹനയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീധന സമ്പ്രദായത്തിനെതിരെയും സ്‌പീക്കർ രംഗത്തുവന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും സ്‌പീക്കർ പറഞ്ഞു. ആൺകുട്ടികൾ വാങ്ങില്ലെന്നും, പെൺകുട്ടികൾ കൊടുക്കില്ലെന്നും തീരുമാനിക്കണം. ഇനി ആരെങ്കിലും ചോദിച്ചു വന്നാൽ വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്‍റിനെ ചെയ്‌തപോലെ ചെയ്യണമെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ലഹരി ഉപയോഗം കൂടുകയാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു. ദുരഭിമാനംകൊണ്ട് രക്ഷിതാക്കൾ പലതും പറയുന്നില്ല. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നെന്നും സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു.

ശബ്‌ദരേഖ സർക്കാർ നിലപാടല്ല: പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസിന്‍റേതായി (S Shanavas, Director Of Public Education) പുറത്തുവന്ന ശബ്‌ദരേഖ സർക്കാർ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. (Minister Sivankutty Responds To Leaked Audio on SSLC Valuation). ശിൽപശാലകളിൽ വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് വിമർശനപരമായി അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ശബ്‌ദരേഖയുടെ കാര്യത്തില്‍ ഡയറക്‌ടറോട് തന്നെ വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Also Read: 'അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്കും ഫുള്‍ എ പ്ലസ്, ഇത് കുട്ടികളോടുള്ള ചതി'; പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമർശം വിവാദത്തില്‍

കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ കുറിപ്പില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.