ETV Bharat / state

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കാസര്‍കോട്ട് കുറവ് - കാസര്‍കോട് ജില്ലയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം കുറവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി

st commision  SC ST COMMISSION SITTING  കാസര്‍കോട് ജില്ലയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം കുറവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍  കാസര്‍കോട്
കാസര്‍കോട് ജില്ലയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം കുറവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍
author img

By

Published : Jan 15, 2020, 3:54 PM IST

കാസര്‍കോട്: ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ ജാതീയ വിവേചനവും അതിക്രമങ്ങളും താരതമ്യേന കുറവാണെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിഷന്‍ ചെയര്‍മാന്‍.

അതിക്രമം, ജാതീയ വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇത് കുറഞ്ഞുവരികയാണെന്നും ജില്ലയിലെ സാമുദായിക സൗഹാര്‍ദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു .അദാലത്തില്‍ 111 പരാതികള്‍ പരിഗണിച്ചു. അതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. ഭൂമിയിടപാടുകള്‍, കൈവശാവകാശം, പട്ടയം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ പരാതികള്‍. കൈവശാവകാശവുമായി ബന്ധപ്പെട്ട പരാതികളില്‍ ഈ മാസം ഇരുപത്തിയേഴിന് കാസര്‍കോട് താലൂക്ക് പട്ടയമേള സംഘടിപ്പിക്കുന്നുണ്ടെന്നും 200 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും ആര്‍ഡിഒ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നുവെന്നുള്ള പരാതി അന്വേഷിക്കുന്നതിനായി ബന്തടുക്ക മേഖലയിലെ ക്ഷേത്രത്തിലേക്ക് ഉദ്യോഗസ്ഥരെ അയക്കുമെന്ന് കമ്മിഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്: ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ ജാതീയ വിവേചനവും അതിക്രമങ്ങളും താരതമ്യേന കുറവാണെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിഷന്‍ ചെയര്‍മാന്‍.

അതിക്രമം, ജാതീയ വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇത് കുറഞ്ഞുവരികയാണെന്നും ജില്ലയിലെ സാമുദായിക സൗഹാര്‍ദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു .അദാലത്തില്‍ 111 പരാതികള്‍ പരിഗണിച്ചു. അതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. ഭൂമിയിടപാടുകള്‍, കൈവശാവകാശം, പട്ടയം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ പരാതികള്‍. കൈവശാവകാശവുമായി ബന്ധപ്പെട്ട പരാതികളില്‍ ഈ മാസം ഇരുപത്തിയേഴിന് കാസര്‍കോട് താലൂക്ക് പട്ടയമേള സംഘടിപ്പിക്കുന്നുണ്ടെന്നും 200 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും ആര്‍ഡിഒ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നുവെന്നുള്ള പരാതി അന്വേഷിക്കുന്നതിനായി ബന്തടുക്ക മേഖലയിലെ ക്ഷേത്രത്തിലേക്ക് ഉദ്യോഗസ്ഥരെ അയക്കുമെന്ന് കമ്മിഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:കാസര്‍കോട് ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ ജാതീയ വിവേചനവും അതിക്രമങ്ങളും താരതമ്യേന കുറവാണെന്ന് സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജാതീയ വിഭജനം കുറവും വിവിധ വിഭാഗങ്ങള്‍ സൗഹാര്‍ദപരമായാണ് അധിവസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍. അദാലത്തില്‍ അതിക്രമം, ജാതീയ വിവേചനം, അടിപിടി തുടങ്ങിയ പരാതികള്‍ കുറവാണ്. ഇത് ജില്ലയിലെ സാമുദായിക സൗഹാര്‍ദത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Body:
അദാലത്തില്‍ 111 പരാതികളാണ് പരിഗണിച്ചത്. അതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ ബന്ധപ്പെട്ട അധികാരികളോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയിടപാടുകള്‍, കൈവശാവകാശം, പട്ടയം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ പരാതികള്‍. കൈവശാവകാശവുമായി ബന്ധപ്പെട്ട പരാതിയില്‍ ഈ മാസം 27 ന് കാസര്‍കോട് താലൂക്ക് പട്ടയമേള സംഘടിപ്പിക്കുന്നുണ്ടെന്നും 200ഓളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും ആര്‍ഡിഒ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതായി ഉന്നയിച്ച പരാതി അന്വേഷിക്കുന്നതിനായി ബന്തടുക്ക മേഖലയിലെ ക്ഷേത്രത്തിലേക്ക് അധികൃതരെ അയക്കുമെന്ന് കമ്മീഷന്‍ അംഗം മുന്‍ എംപി എസ് അജയകുമാര്‍ പറഞ്ഞു.

എസ്സി/എസ്ടി പ്രൊമോട്ടര്‍മാര്‍, വികസന ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധം ആവശ്യമാണ്. വായ്പകളെടുത്ത് തിരിച്ചടക്കാത്തതിനാലും, അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമല്ലാത്തതിനാലും ജപ്തി നടപടികള്‍ക്കെതിരേ പരാതികള്‍ വരുന്നതായും ഇതിനെതിരേ പ്രായോഗികമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.