ETV Bharat / state

വാടക കുടിശിക തിരിച്ചടച്ചില്ല: കടകള്‍ക്ക് താഴിട്ട് നഗരസഭ

കാസര്‍കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ്‌ സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലായി 22 സ്ഥാപനങ്ങള്‍ക്കാണ് അധികൃതര്‍ താഴിട്ടത്

author img

By

Published : Jan 16, 2021, 5:46 AM IST

municipality വാടക കുടിശിക വാര്‍ത്ത കടകള്‍ക്ക് താഴിട്ടു വാര്‍ത്ത rent arrears news shops lock down news
കടകള്‍ക്ക് താഴിട്ട് നഗരസഭ

കാസര്‍കോട്: കടകളുടെ വാടക കുടിശ്ശിക നല്‍കാത്തതിനാല്‍ കാസര്‍കോട് നഗരസഭാ കെട്ടിടങ്ങളിലെ നിരവധി സ്ഥാപനങ്ങള്‍ പൂട്ടി സീല്‍വച്ചു. ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായതിനാല്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും അടക്കാന്‍ തയ്യാറാകാത്തതിനാലാണ് നഗരസഭാ റവന്യു ഓഫീസര്‍ റംസി ഇസ്മയിലിന്‍റെ നേതൃത്വത്തില്‍ നടപടി ശക്തമാക്കിയത്. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ്‌ സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലായി 22 സ്ഥാപനങ്ങള്‍ക്കാണ് താഴിട്ടത്.

2020 ജനുവരിയില്‍ കുടിശ്ശിക പിരിക്കാന്‍ റവന്യു വിഭാഗം ഇറങ്ങിയെങ്കിലും നടപടി നിര്‍ത്തിവയ്ക്കേണ്ടി വന്നു. നടപടി ശക്തമായതോടെ സ്ഥാപനം പൂട്ടാതിരിക്കാനായി തിരിച്ചടയ്ക്കുന്നവരുമുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ വാടക ഇനത്തില്‍ പത്തുലക്ഷം രൂപയോളം അടപ്പിക്കാന്‍ ഉദ്യോഗസ്ഥ നടപടിയിലൂടെ സാധിച്ചു. 35 ലക്ഷത്തോളം രൂപയാണ് വാടക ഇനത്തില്‍ നഗരസഭയ്ക്ക് കിട്ടാനുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാലാണ് കുടിശ്ശിക പിരിവ് ഊര്‍ജമാക്കിയത്. അതേ സമയം നടപടിക്കെതിരെ ഭരണസമിതി അംഗങ്ങളില്‍ നിന്നും വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്.

നികുതി ഇനത്തിലും ലക്ഷങ്ങളുടെ കുടിശ്ശികയാണ് നഗരസഭയ്ക്ക് ലഭിക്കാനുള്ളത്. 2020 ഡിസംബര്‍ വരെ 78 ലക്ഷം രൂപയോളം നികുതി കിട്ടാനുണ്ട്. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലും കടുത്ത അനാസ്ഥയാണുള്ളത്.

കാസര്‍കോട്: കടകളുടെ വാടക കുടിശ്ശിക നല്‍കാത്തതിനാല്‍ കാസര്‍കോട് നഗരസഭാ കെട്ടിടങ്ങളിലെ നിരവധി സ്ഥാപനങ്ങള്‍ പൂട്ടി സീല്‍വച്ചു. ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായതിനാല്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും അടക്കാന്‍ തയ്യാറാകാത്തതിനാലാണ് നഗരസഭാ റവന്യു ഓഫീസര്‍ റംസി ഇസ്മയിലിന്‍റെ നേതൃത്വത്തില്‍ നടപടി ശക്തമാക്കിയത്. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ്‌ സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലായി 22 സ്ഥാപനങ്ങള്‍ക്കാണ് താഴിട്ടത്.

2020 ജനുവരിയില്‍ കുടിശ്ശിക പിരിക്കാന്‍ റവന്യു വിഭാഗം ഇറങ്ങിയെങ്കിലും നടപടി നിര്‍ത്തിവയ്ക്കേണ്ടി വന്നു. നടപടി ശക്തമായതോടെ സ്ഥാപനം പൂട്ടാതിരിക്കാനായി തിരിച്ചടയ്ക്കുന്നവരുമുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ വാടക ഇനത്തില്‍ പത്തുലക്ഷം രൂപയോളം അടപ്പിക്കാന്‍ ഉദ്യോഗസ്ഥ നടപടിയിലൂടെ സാധിച്ചു. 35 ലക്ഷത്തോളം രൂപയാണ് വാടക ഇനത്തില്‍ നഗരസഭയ്ക്ക് കിട്ടാനുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാലാണ് കുടിശ്ശിക പിരിവ് ഊര്‍ജമാക്കിയത്. അതേ സമയം നടപടിക്കെതിരെ ഭരണസമിതി അംഗങ്ങളില്‍ നിന്നും വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്.

നികുതി ഇനത്തിലും ലക്ഷങ്ങളുടെ കുടിശ്ശികയാണ് നഗരസഭയ്ക്ക് ലഭിക്കാനുള്ളത്. 2020 ഡിസംബര്‍ വരെ 78 ലക്ഷം രൂപയോളം നികുതി കിട്ടാനുണ്ട്. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലും കടുത്ത അനാസ്ഥയാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.