ETV Bharat / state

തടയണയൊരുക്കാൻ പ്ലാസ്റ്റിക്ക് ചാക്കുകൾ; പയസ്വിനി പുഴ മരണത്തിലേക്ക് - Pollution in Payaswani of Kasargod

നിരവധി പ്ലാസ്റ്റിക്ക് ചാക്കുകളാണ് ഇപ്പോള്‍ മലിനീകരണ ഭീഷണിയുയര്‍ത്തി പുഴയില്‍ അടിഞ്ഞു കിടക്കുന്നത്

പ്ലാസ്റ്റിക്കിൽ മുങ്ങി പയസ്വിനി പുഴയില്‍  Pollution in Payaswani of Kasargod  Pollution
പ്ലാസ്റ്റിക്ക് പുഴയായി പയസ്വിനി
author img

By

Published : Jan 7, 2020, 5:20 PM IST

Updated : Jan 7, 2020, 5:59 PM IST

കാസര്‍കോട്: പയസ്വിനി പുഴയ്ക്ക് ഭീഷണിയായി പ്ലാസ്റ്റിക് ചാക്കുകള്‍. താല്‍ക്കാലിക തടയണയൊരുക്കാൻ മണല്‍ നിറച്ച് പുഴയിലിട്ട ചാക്കുകളെല്ലാം അടിത്തട്ടില്‍ കെട്ടിക്കിടക്കുകയാണ്. ഓരോ വര്‍ഷവും താൽക്കാലിക തടയണകള്‍ നിര്‍മിക്കുമ്പോള്‍ പഴയ ചാക്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെങ്കിലും അത് നടപ്പാക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

തടയണയൊരുക്കാൻ പ്ലാസ്റ്റിക്ക് ചാക്കുകൾ; പയസ്വിനി പുഴ മരണത്തിലേക്ക്

കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജലമെത്തിക്കാനാണ് പയസ്വിനിപ്പുഴക്ക് കുറുകെ ബാവിക്കരയില്‍ താൽക്കാലിക തടയണകള്‍ നിര്‍മിക്കുന്നത്. മണൽ ചാക്കുകള്‍ കൊണ്ട് നിര്‍മിക്കുന്ന തടയണകള്‍ ഒരോ വർഷവും നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാനായി തുക വകയിരുത്തുന്നുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല. നിരവധി പ്ലാസ്റ്റിക്ക് ചാക്കുകളാണ് ഇപ്പോള്‍ മലിനീകരണ ഭീഷണിയുയര്‍ത്തി പുഴയില്‍ അടിഞ്ഞു കിടക്കുന്നത്.

ആലൂരില്‍ സ്ഥിരം തടയണയുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1980 മുതലാണ് പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചു തുടങ്ങിയത്. ഓരോ വര്‍ഷവും പത്ത് മീറ്റര്‍ അകലത്തിലാണ് ചാക്കുകള്‍ കൊണ്ടുള്ള തടയണകള്‍ ഉയര്‍ത്തുന്നത്. ഇതിനായി വര്‍ഷം തോറും പതിനായിരത്തോളം പ്ലാസ്റ്റിക് ചാക്കുകളാണ് പുഴയില്‍ തള്ളുന്നത്.

കാസര്‍കോട്: പയസ്വിനി പുഴയ്ക്ക് ഭീഷണിയായി പ്ലാസ്റ്റിക് ചാക്കുകള്‍. താല്‍ക്കാലിക തടയണയൊരുക്കാൻ മണല്‍ നിറച്ച് പുഴയിലിട്ട ചാക്കുകളെല്ലാം അടിത്തട്ടില്‍ കെട്ടിക്കിടക്കുകയാണ്. ഓരോ വര്‍ഷവും താൽക്കാലിക തടയണകള്‍ നിര്‍മിക്കുമ്പോള്‍ പഴയ ചാക്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെങ്കിലും അത് നടപ്പാക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

തടയണയൊരുക്കാൻ പ്ലാസ്റ്റിക്ക് ചാക്കുകൾ; പയസ്വിനി പുഴ മരണത്തിലേക്ക്

കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജലമെത്തിക്കാനാണ് പയസ്വിനിപ്പുഴക്ക് കുറുകെ ബാവിക്കരയില്‍ താൽക്കാലിക തടയണകള്‍ നിര്‍മിക്കുന്നത്. മണൽ ചാക്കുകള്‍ കൊണ്ട് നിര്‍മിക്കുന്ന തടയണകള്‍ ഒരോ വർഷവും നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാനായി തുക വകയിരുത്തുന്നുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല. നിരവധി പ്ലാസ്റ്റിക്ക് ചാക്കുകളാണ് ഇപ്പോള്‍ മലിനീകരണ ഭീഷണിയുയര്‍ത്തി പുഴയില്‍ അടിഞ്ഞു കിടക്കുന്നത്.

ആലൂരില്‍ സ്ഥിരം തടയണയുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1980 മുതലാണ് പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചു തുടങ്ങിയത്. ഓരോ വര്‍ഷവും പത്ത് മീറ്റര്‍ അകലത്തിലാണ് ചാക്കുകള്‍ കൊണ്ടുള്ള തടയണകള്‍ ഉയര്‍ത്തുന്നത്. ഇതിനായി വര്‍ഷം തോറും പതിനായിരത്തോളം പ്ലാസ്റ്റിക് ചാക്കുകളാണ് പുഴയില്‍ തള്ളുന്നത്.

Intro:
പയസ്വിനി പുഴയില്‍ മലിനീകരണ ഭീഷണിയായി പ്ലാസ്റ്റിക് ചാക്കുകള്‍. താല്‍ക്കാലിക തടയണകള്‍ക്കായി മണല്‍ നിറച്ച് പുഴയിലിട്ട ചാക്കുകളെല്ലാം അടിത്തട്ടില്‍ കെട്ടിക്കിടക്കുകയാണ്. ഓരോ വര്‍ഷവും താത്കാലിക തടയണകള്‍ നിര്‍മ്മിക്കുമ്പോള്‍ പഴയ ചാക്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ജല അതോറിറ്റി അനാസ്ഥ കാട്ടുകയാണ്.

Body:കാസര്‍കോട് നഗരത്തിലേക്കും സമീപ പഞ്ചായത്തിലേക്കും ജലമെത്തിക്കുന്നതിനാണ് പയസ്വിനിപ്പുഴക്ക് കുറുകെ ബാവിക്കരയില്‍ താത്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നത്. മണ്ണും മണലും നിറച്ച ചാക്കുകള്‍ കൊണ്ടാണ് തടയണകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും തടയണകള്‍ നിര്‍മ്മിക്കുമ്പോള്‍ പഴയ തടയണയുടെ ചാക്കുകള്‍ മാറ്റാനായി തുക വകയിരുത്തുന്നുണ്ടെങ്കിലും പക്ഷെ ഒന്നും നടപ്പാവാറില്ല. വര്‍ഷങ്ങളായി നിര്‍മ്മിക്കുന്ന താത്കാലിക തടയണകളുടെ നിരവധി പ്ലാസ്റ്റിക്ക് ചാക്കുകളാണ് ഇപ്പോള്‍ മലിനീകരണ ഭീഷണിയുയര്‍ത്തി പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞു കൂടിക്കിടക്കുന്നത്.

ബൈറ്റ്-1. അബ്ദുൽ ലത്തീഫ്, നാട്ടുകാരൻ
2.മുഹമ്മദ്, നാട്ടുകാരൻ

ബാവിക്കരയില്‍ ആലൂരില്‍ സ്ഥിരം തടയണയുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഇാ വേനല്‍ക്കാലത്തിന് മുന്‍പായി പുഴയില്‍ താത്കാലിക തടയണകെട്ടി വെള്ളം സംഭരിച്ചു നിര്‍ത്തേണ്ടി വരും. 1980 മുതലാണ് പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ചു തുടങ്ങിയത്. ഓരോ വര്‍ഷവും പത്ത് മീറ്റര്‍ അകലത്തിലാണ് ചാക്കുകള്‍ കൊണ്ടുള്ള താത്കാലിക തടയണകള്‍ ഉയര്‍ത്തുന്നത്. ഇതിനായി വര്‍ഷം തോറും പതിനായിരത്തോളം പ്ലാസ്റ്റിക് ചാക്കുകളാണ് പുഴയില്‍ തള്ളുന്നത്. പുഴയില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ ഇനിയും നീക്കിയില്ലെങ്കില്‍ പിന്നീട് നീക്കം ചെയ്യാന്‍ സാധിക്കാതെ വരും.

പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്



Conclusion:
Last Updated : Jan 7, 2020, 5:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.