ETV Bharat / state

ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം ; പൊലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല

author img

By

Published : Feb 7, 2022, 3:29 PM IST

വീഴ്‌ച ഉണ്ടായെന്ന് തെളിഞ്ഞാൽ ഗുരുതര കുറ്റമായി കണക്കാക്കി സർവീസിൽ നിന്നും നീക്കം ചെയ്യുകയോ അനുകൂല്യങ്ങൾ പിടിച്ചുവയ്ക്കുകയോ ചെയ്യും

hoists the national flag upside down action against policemen  minister ahmed devarkovil hoists the national flag  hoists the national flag upside down  ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ  ദേശീയ പതാക തലകീഴായി ഉയർത്തി പൊലീസുകാർക്കെതിരെ നടപടി  റിപ്പബ്ലിക് ദിനാഘോഷം ദേശീയ പതാക
ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്‌ച വരുത്തിയ പൊലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല

കാസർകോട് : റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല. പ്രാഥമിക അന്വേഷണത്തിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്ക് വലിയ വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഡിവൈ.എസ്.പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.

ഇതുവരെയുള്ള അന്വേഷണത്തിൽ ഇരുവർക്കുമെതിരെ വലിയ വീഴ്‌ച കണ്ടെത്തിയിട്ടില്ല. എന്നാല്‍ വീഴ്‌ച തെളിഞ്ഞാൽ ഗുരുതര കുറ്റമായി കണക്കാക്കി സർവീസിൽ നിന്നും നീക്കം ചെയ്യുകയോ അനുകൂല്യങ്ങൾ പിടിച്ചുവയ്ക്കുകയോ ചെയ്യുന്ന കടുത്ത നടപടിയുണ്ടാകും. ദേശീയ പതാക കെട്ടുന്നതിൽ പരിചയ സമ്പന്നരാണ് ഇരുവരും. ഇരുവർക്കും ഇക്കാര്യത്തിൽ പത്ത് വർഷത്തെ പരിചയമുണ്ട്.

പൊലീസുകാർക്ക് വീഴ്‌ചയുണ്ടായതായി എഡിഎം റിപ്പോർട്ട്

നാട വലിക്കുമ്പോള്‍ കൊടിമരത്തിന്‍റെ ക്ലിപ്പ് താഴ്ന്നതായിരിക്കാം പതാക തലതിരിയാൻ കാരണമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ നാട വലിക്കുമ്പോൾ ഉണ്ടായ പിഴവായിരിക്കാം കാരണമെന്നും വിലയിരുത്തപ്പെടുന്നു. ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചതെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്‍റെ പൂർണ ഉത്തരവാദിത്തം കലക്‌ടർക്കോ, കലക്‌ടർ ഇല്ലാത്ത പക്ഷം പകരം ചുമതലയുള്ളവർക്കോ ആണ്. കാസർകോട് കലക്‌ടർ അവധിയിൽ ആയതിനാൽ ചുമതല എഡിഎം എം.കെ രമേന്ദ്രന് ആയിരുന്നു.

എഡിഎമ്മിന്‍റെ റിപ്പോർട്ടിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവരുടെ വീഴ്‌ചയാണ് ചൂണ്ടിക്കാണിച്ചിരുന്നത്. തലതിരിഞ്ഞ പതാകയിൽ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്‌തതും വിവാദത്തിന് കാരണമായിരുന്നു. എന്നാൽ കൊടിമരത്തിന്‍റെ രണ്ടുഭാഗത്തും റൂഫിങ് ഉള്ളതിനാൽ മുകളിലുള്ള പതാക ശരിയായ രീതിയിൽ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.

അന്വേഷണത്തിന് ഉത്തരവിട്ട് അഹമ്മദ് ദേവർകോവിൽ

മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പതാക ഉയർത്തിയപ്പോൾ തന്നെ ദേശീയഗാനം തുടങ്ങിയിരുന്നു. ദേശീയഗാനം തുടങ്ങിയാൽ എഎസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ മുതൽ സല്യൂട്ട് ചെയ്യണം. അല്ലെങ്കിൽ പ്രോട്ടോക്കോൾ ലംഘനമാകും. ഇതിനുശേഷമാണ് ദേശീയ പതാക തല തിരിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതും ഉടൻ മാറ്റിയതും.

ദേശീയ പതാക തലതിരിച്ച് കെട്ടിയത് ഗുരുതര വീഴ്‌ചയായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ആരുടെ ഭാഗത്തുണ്ടായ വീഴ്‌ചയാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ കർശന നിർദേശം നൽകിയിരുന്നു.

Also Read: കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

കാസർകോട് : റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല. പ്രാഥമിക അന്വേഷണത്തിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്ക് വലിയ വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഡിവൈ.എസ്.പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.

ഇതുവരെയുള്ള അന്വേഷണത്തിൽ ഇരുവർക്കുമെതിരെ വലിയ വീഴ്‌ച കണ്ടെത്തിയിട്ടില്ല. എന്നാല്‍ വീഴ്‌ച തെളിഞ്ഞാൽ ഗുരുതര കുറ്റമായി കണക്കാക്കി സർവീസിൽ നിന്നും നീക്കം ചെയ്യുകയോ അനുകൂല്യങ്ങൾ പിടിച്ചുവയ്ക്കുകയോ ചെയ്യുന്ന കടുത്ത നടപടിയുണ്ടാകും. ദേശീയ പതാക കെട്ടുന്നതിൽ പരിചയ സമ്പന്നരാണ് ഇരുവരും. ഇരുവർക്കും ഇക്കാര്യത്തിൽ പത്ത് വർഷത്തെ പരിചയമുണ്ട്.

പൊലീസുകാർക്ക് വീഴ്‌ചയുണ്ടായതായി എഡിഎം റിപ്പോർട്ട്

നാട വലിക്കുമ്പോള്‍ കൊടിമരത്തിന്‍റെ ക്ലിപ്പ് താഴ്ന്നതായിരിക്കാം പതാക തലതിരിയാൻ കാരണമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ നാട വലിക്കുമ്പോൾ ഉണ്ടായ പിഴവായിരിക്കാം കാരണമെന്നും വിലയിരുത്തപ്പെടുന്നു. ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചതെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്‍റെ പൂർണ ഉത്തരവാദിത്തം കലക്‌ടർക്കോ, കലക്‌ടർ ഇല്ലാത്ത പക്ഷം പകരം ചുമതലയുള്ളവർക്കോ ആണ്. കാസർകോട് കലക്‌ടർ അവധിയിൽ ആയതിനാൽ ചുമതല എഡിഎം എം.കെ രമേന്ദ്രന് ആയിരുന്നു.

എഡിഎമ്മിന്‍റെ റിപ്പോർട്ടിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവരുടെ വീഴ്‌ചയാണ് ചൂണ്ടിക്കാണിച്ചിരുന്നത്. തലതിരിഞ്ഞ പതാകയിൽ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്‌തതും വിവാദത്തിന് കാരണമായിരുന്നു. എന്നാൽ കൊടിമരത്തിന്‍റെ രണ്ടുഭാഗത്തും റൂഫിങ് ഉള്ളതിനാൽ മുകളിലുള്ള പതാക ശരിയായ രീതിയിൽ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.

അന്വേഷണത്തിന് ഉത്തരവിട്ട് അഹമ്മദ് ദേവർകോവിൽ

മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പതാക ഉയർത്തിയപ്പോൾ തന്നെ ദേശീയഗാനം തുടങ്ങിയിരുന്നു. ദേശീയഗാനം തുടങ്ങിയാൽ എഎസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ മുതൽ സല്യൂട്ട് ചെയ്യണം. അല്ലെങ്കിൽ പ്രോട്ടോക്കോൾ ലംഘനമാകും. ഇതിനുശേഷമാണ് ദേശീയ പതാക തല തിരിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതും ഉടൻ മാറ്റിയതും.

ദേശീയ പതാക തലതിരിച്ച് കെട്ടിയത് ഗുരുതര വീഴ്‌ചയായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ആരുടെ ഭാഗത്തുണ്ടായ വീഴ്‌ചയാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ കർശന നിർദേശം നൽകിയിരുന്നു.

Also Read: കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.