ETV Bharat / state

കലോത്സവത്തെ വരവേറ്റ് കാസര്‍കോട്; നാടും നഗരവും ഒരുങ്ങി

author img

By

Published : Nov 18, 2019, 6:32 PM IST

Updated : Nov 19, 2019, 2:30 AM IST

സംസ്ഥാന സ്‌കൂൾ കലോത്സവ വരവറിയിച്ച് ബേക്കലില്‍ മെഗാ പട്ടമുയര്‍ന്നു. തെയ്യങ്ങളുടെ നാടായ കാസർകോട്ട് വിരുന്നെത്തിയ കലോത്സവത്തിനെ നാട് ആഘോഷമാക്കുമ്പോൾ ബേക്കല്‍ ബീച്ചില്‍ കൂറ്റന്‍ മണല്‍ ശില്‍പവും ഒരുക്കി

കലോത്സവം

കാസര്‍കോട്: കലോത്സവ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതി ചേർത്താണ് ബേക്കലിന്‍റെ വാനത്ത് ഭീമൻ പട്ടങ്ങൾ പറന്നത്. കോഴിക്കോട്ടെ വൺ ഇന്ത്യ കൈറ്റ് സംഘത്തിനൊപ്പം ബേക്കലിലെത്തിയ ജനങ്ങൾ ആവേശത്തോടെ കൈകോർത്തു. അറബിക്കടലിന്‍റെ തീരത്ത്, ബേക്കൽ കോട്ടയുടെ പശ്ചാത്തലത്തിൽ, അസ്‌തമയ സൂര്യനെ സാക്ഷിയാക്കി ഭീമൻ പട്ടങ്ങൾ വർണവിസ്‌മയം തീർത്തപ്പോൾ ചെറുപട്ടങ്ങളും വാനിലുയർന്നത് ഒത്തുകൂടിയവര്‍ക്കും ആവേശമായി.

കലോത്സവത്തെ വരവേറ്റ് കാസര്‍കോട്; നാടും നഗരവും ഒരുങ്ങി

പട്ടം പറത്തലിനൊപ്പം ബേക്കലിന്‍റെ മറ്റൊരുവശത്ത് 40 ചിത്രകാരൻമാരും ശിൽപികളും ചേർന്ന് മണൽശിൽപം തീർത്തു. തെയ്യങ്ങളുടെ നാടായ കാസർകോട്ടെ അമ്മദൈവ സങ്കൽപ്പമായ ഭഗവതി തെയ്യത്തിന്‍റെ രൂപമാണ് മണലിൽ തീർത്തത്. 30 മീറ്റർ നീളത്തിലാണ് റെക്കോഡ് ഭേദിച്ച മണല്‍ശില്‍പം തീര്‍ത്തത്. ഗുരു വാദ്യസംഘത്തിന്‍റെ ശിങ്കാരിമേളവും നാട്ടുകലാകാരക്കൂട്ടത്തിലെ നാടൻ പാട്ടുകാരും പ്രചാരണത്തിന്‍റെ മാറ്റുകൂട്ടി.

കാസര്‍കോട്: കലോത്സവ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതി ചേർത്താണ് ബേക്കലിന്‍റെ വാനത്ത് ഭീമൻ പട്ടങ്ങൾ പറന്നത്. കോഴിക്കോട്ടെ വൺ ഇന്ത്യ കൈറ്റ് സംഘത്തിനൊപ്പം ബേക്കലിലെത്തിയ ജനങ്ങൾ ആവേശത്തോടെ കൈകോർത്തു. അറബിക്കടലിന്‍റെ തീരത്ത്, ബേക്കൽ കോട്ടയുടെ പശ്ചാത്തലത്തിൽ, അസ്‌തമയ സൂര്യനെ സാക്ഷിയാക്കി ഭീമൻ പട്ടങ്ങൾ വർണവിസ്‌മയം തീർത്തപ്പോൾ ചെറുപട്ടങ്ങളും വാനിലുയർന്നത് ഒത്തുകൂടിയവര്‍ക്കും ആവേശമായി.

കലോത്സവത്തെ വരവേറ്റ് കാസര്‍കോട്; നാടും നഗരവും ഒരുങ്ങി

പട്ടം പറത്തലിനൊപ്പം ബേക്കലിന്‍റെ മറ്റൊരുവശത്ത് 40 ചിത്രകാരൻമാരും ശിൽപികളും ചേർന്ന് മണൽശിൽപം തീർത്തു. തെയ്യങ്ങളുടെ നാടായ കാസർകോട്ടെ അമ്മദൈവ സങ്കൽപ്പമായ ഭഗവതി തെയ്യത്തിന്‍റെ രൂപമാണ് മണലിൽ തീർത്തത്. 30 മീറ്റർ നീളത്തിലാണ് റെക്കോഡ് ഭേദിച്ച മണല്‍ശില്‍പം തീര്‍ത്തത്. ഗുരു വാദ്യസംഘത്തിന്‍റെ ശിങ്കാരിമേളവും നാട്ടുകലാകാരക്കൂട്ടത്തിലെ നാടൻ പാട്ടുകാരും പ്രചാരണത്തിന്‍റെ മാറ്റുകൂട്ടി.

Intro:സംസ്ഥാന സ്കൂൾ കലോത്സവ പ്രചാരണത്തിൽ ബഹുമുഖങ്ങളായ പരിപാടികൾ. കലോത്സവ വരവറിയിച്ച് ബേക്കലിന്റെ മെഗാ പട്ടമുയര്‍ന്നു. തെയ്യങ്ങളുടെ നാടായ കാസർകോട്ട് വിരുന്നെത്തിയ കലോത്സവത്തിനെ നാട് ആഘോഷമാക്കുമ്പോൾ കൂറ്റൻ മണൽശിൽപ്പവും ബേക്കൽ ബീച്ചിൽ തയ്യാറാക്കി.

Body:കലോത്സവ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതി ചേർത്താണ് ബേക്കലിന്റെ വാനത്ത് ഭീമൻ പട്ടങ്ങൾ പറന്നത്. കോഴിക്കോട്ടു നിന്നുള്ള വൺ ഇന്ത്യ കൈറ്റ് സംഘത്തിനൊപ്പം ബേക്കലിലെത്തിയ ജനങ്ങൾ ആകെ ആവേശത്തോടെ കൈ കോർത്തു. അറബിക്കടലിന്റെ തീരത്ത് ബേക്കൽ കോട്ടയുടെ പശ്ചാത്തലത്തിൽ അസ്തമയ സൂര്യനെ സാക്ഷിയാക്കി ഭീമൻ പട്ടങ്ങൾ വർണ വിസ്മയം തീർത്തപ്പോൾ ചെറു പട്ടങ്ങളും വാനിലുയർന്നത് കൂടി നിന്നവർക്കും ആവേശമായി.

ബൈറ്റ് - ഷാനവാസ് പാദൂർ, പബ്ലിസിറ്റി ചെയർമാൻ

പട്ടം പറത്തലിനൊപ്പം ബേക്കലിന്റെ മറ്റൊരു വശത്ത് 40 ചിത്രകാരൻമാരും ശിൽപികളും ചേർന്ന് മണൽശിൽപ്പം തീർത്തു. തെയ്യങ്ങളുടെ നാടായ കാസർകോട്ട് അമ്മദൈവ സങ്കൽപ്പമായ ഭഗവതി തെയ്യത്തിന്റെ രൂപമാണ് മണലിൽ തീർത്തത്.
ബൈറ്റ് - ശ്യാമ ശശി, ചിത്രകാരൻ(മുടി നരച്ച ആൾ)

30 മീറ്റർ നീളത്തിൽ
റെക്കോര്‍ഡ് ഭേദിച്ച മണല്‍ശില്‍പം കാണാനെത്തിയവർക്കും അദ്ഭുതമായി. ഗുരു വാദ്യസംഘത്തിന്റെ ശിങ്കാരിമേളം, നാട്ടുകലാകാരക്കൂട്ടത്തിലെ നാടൻ പാട്ടുകാർ എന്നിവരും പ്രചാരണത്തിന് കൊഴുപ്പേകി കലാപ്രകടനങ്ങൾ നടത്തി.

ഇടിവി ഭാരത്
കാസർകോട്Conclusion:
Last Updated : Nov 19, 2019, 2:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.