ETV Bharat / state

ബിഎസ്‌പി സ്ഥാനാർഥി കെ. സുന്ദര ബിജെപിയിൽ ചേർന്നു - കെ. സുന്ദര ബിജെപിയിൽ

'അപകടകാരിയായ അപരൻ' എന്ന് ബി.ജെ.പി വിശേഷിപ്പിച്ചിരുന്ന സ്ഥാനാര്‍ഥിയാണ് കെ സുന്ദര

K. Sundara joined the BJP  കെ. സുന്ദര ബിജെപിയിൽ ചേർന്നു  കെ. സുന്ദര ബിജെപിയിൽ  BJP
ബിഎസ്പി
author img

By

Published : Mar 22, 2021, 2:46 PM IST

കാസർകോട്: മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ. സുന്ദര ബിജെപിയിൽ ചേർന്നു. എൻഡിഎയുടെ ഭാഗമായി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതായും സുന്ദര പറഞ്ഞു. മത്സരത്തിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച് ഭീഷണിയോ വാഗ്ദാനങ്ങളോ ഉണ്ടായിട്ടില്ലെന്നും സുന്ദര വ്യക്തമാക്കി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് പിന്നാലെയാണ് സുന്ദര ബിജെപിയിൽ ചേർന്നെന്ന വാർത്ത പ്രചരിച്ചത്. സുന്ദരയെ ഫോണിൽ പോലും ബന്ധപ്പെടാൻ ആകാതെ ബിഎസ്പി നേതാക്കളും ആശങ്കയിലായി. ഇതോടെ ബിഎസ്പി നേതാക്കൾ തങ്ങളുടെ സ്ഥാനാർഥിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദര ബിജെപിയിൽ ചേർന്നു

ഒരു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾകൊടുവിലാണ് സുന്ദരയെ ഫോണിൽ ലഭ്യമായത്. ഇതിന് പിന്നാലെ സുന്ദര നേരിട്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ചു. പൈവളിക ജോഡ് കല്ലിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് സുന്ദര മാധ്യമങ്ങളെ കണ്ടത്. പത്രിക പിൻവലിക്കുന്നതായി അറിയിച്ച സുന്ദര തന്‍റെ തീരുമാനം ബിജെപി സ്ഥാനാർഥി സുരേന്ദ്രന്‍റെ ആവശ്യപ്രകാരം ആണെന്നും പറഞ്ഞു. വീടിരിക്കുന്ന പ്രദേശത്തെ ബിജെപി പ്രവർത്തകരുടെ സമ്മർദവും ഉണ്ടായി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടിനാണ്. അന്ന് സ്വതന്ത്ര സ്ഥാനാർഥിയായ കെ. സുന്ദര പേരിലെ അപരത്വത്തിൽ ശ്രദ്ധിക്കപ്പെട്ടു. 467 വോട്ടും സുന്ദരയ്ക്ക് ലഭിച്ചു. അപരന് ലഭിച്ച വോട്ടുകൾ ആണ് സുരേന്ദ്രന്‍റെ പരാജയത്തിന് കാരണമായതായി ബിജെപി അന്ന് വിലയിരുത്തിയത്.

അപകടകാരിയായ അപരൻ എന്നാണ് അന്ന് ബിജെപി നേതൃത്വം സുന്ദരയെ വിശേഷിപ്പിച്ചത്. ഇത്തവണ ബിഎസ്പി സ്ഥാനാർഥിയായി സുന്ദര മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന് അറിഞ്ഞതിനു പിന്നാല സുന്ദരയെ മത്സരിക്കുന്നതിൽ നിന്നും പിന്മാറ്റനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ഇതിന്‍റെ തുടർച്ചയാണ് സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെ സംഭവിച്ചത്. കെ.സുന്ദര നാമനിർദേശപത്രിക പിൻവലിക്കുന്നതോടെ അപര ഭീഷണി ഇല്ലാതെ ബിജെപിയ്ക്കും സുരേന്ദ്രനും തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത് ജനവിധി തേടാം.

കാസർകോട്: മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ. സുന്ദര ബിജെപിയിൽ ചേർന്നു. എൻഡിഎയുടെ ഭാഗമായി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതായും സുന്ദര പറഞ്ഞു. മത്സരത്തിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച് ഭീഷണിയോ വാഗ്ദാനങ്ങളോ ഉണ്ടായിട്ടില്ലെന്നും സുന്ദര വ്യക്തമാക്കി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് പിന്നാലെയാണ് സുന്ദര ബിജെപിയിൽ ചേർന്നെന്ന വാർത്ത പ്രചരിച്ചത്. സുന്ദരയെ ഫോണിൽ പോലും ബന്ധപ്പെടാൻ ആകാതെ ബിഎസ്പി നേതാക്കളും ആശങ്കയിലായി. ഇതോടെ ബിഎസ്പി നേതാക്കൾ തങ്ങളുടെ സ്ഥാനാർഥിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദര ബിജെപിയിൽ ചേർന്നു

ഒരു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾകൊടുവിലാണ് സുന്ദരയെ ഫോണിൽ ലഭ്യമായത്. ഇതിന് പിന്നാലെ സുന്ദര നേരിട്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ചു. പൈവളിക ജോഡ് കല്ലിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് സുന്ദര മാധ്യമങ്ങളെ കണ്ടത്. പത്രിക പിൻവലിക്കുന്നതായി അറിയിച്ച സുന്ദര തന്‍റെ തീരുമാനം ബിജെപി സ്ഥാനാർഥി സുരേന്ദ്രന്‍റെ ആവശ്യപ്രകാരം ആണെന്നും പറഞ്ഞു. വീടിരിക്കുന്ന പ്രദേശത്തെ ബിജെപി പ്രവർത്തകരുടെ സമ്മർദവും ഉണ്ടായി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടിനാണ്. അന്ന് സ്വതന്ത്ര സ്ഥാനാർഥിയായ കെ. സുന്ദര പേരിലെ അപരത്വത്തിൽ ശ്രദ്ധിക്കപ്പെട്ടു. 467 വോട്ടും സുന്ദരയ്ക്ക് ലഭിച്ചു. അപരന് ലഭിച്ച വോട്ടുകൾ ആണ് സുരേന്ദ്രന്‍റെ പരാജയത്തിന് കാരണമായതായി ബിജെപി അന്ന് വിലയിരുത്തിയത്.

അപകടകാരിയായ അപരൻ എന്നാണ് അന്ന് ബിജെപി നേതൃത്വം സുന്ദരയെ വിശേഷിപ്പിച്ചത്. ഇത്തവണ ബിഎസ്പി സ്ഥാനാർഥിയായി സുന്ദര മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന് അറിഞ്ഞതിനു പിന്നാല സുന്ദരയെ മത്സരിക്കുന്നതിൽ നിന്നും പിന്മാറ്റനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ഇതിന്‍റെ തുടർച്ചയാണ് സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെ സംഭവിച്ചത്. കെ.സുന്ദര നാമനിർദേശപത്രിക പിൻവലിക്കുന്നതോടെ അപര ഭീഷണി ഇല്ലാതെ ബിജെപിയ്ക്കും സുരേന്ദ്രനും തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത് ജനവിധി തേടാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.