ETV Bharat / state

ഒരു കൈയും കാലും കൊണ്ട് തയ്യൽ; വിധിക്ക് മുന്നിൽ തോൽക്കാതെ ദാമോദരൻ

2009ൽ ഗൾഫിൽ തയ്യൽ ജോലി തുടരവെയാണ് കാസർകോട് മുന്നാട് സ്വദേശിയായ ദാമോദരന് രക്തസമ്മർദം കൂടി പക്ഷാഘാതം ബാധിച്ച് ശരീരത്തിന്‍റെ ഒരു വശം തളർന്നു പോയത്. ഇപ്പോൾ ടൗണിൽ 'ഡി.ആർ ടെയ്‌ലേഴ്‌സ്' നടത്തുന്ന ദാമോദരൻ ഒരു കൈയും കാലും ഉപയോഗിച്ചാണ് തയ്യൽപണി മുഴുവൻ ചെയ്യുന്നത്.

author img

By

Published : Nov 30, 2021, 11:23 AM IST

ഒരു കൈയും കാലും കൊണ്ട് തയ്യൽ  കാസർകോട് തയ്യൽക്കാരൻ ദാമോദരൻ  പക്ഷാഘാതം  ഡി.ആർ ടെയ്‌ലേഴ്‌സ് മുന്നാട്  handicapped tailor damodaran Kasaragod  sewing with one hand and foot
ഒരു കൈയും കാലും കൊണ്ട് തയ്യൽ; വിധിക്ക് മുന്നിൽ തോൽക്കാതെ ദാമോദരൻ

കാസർകോട് : കാസർകോട് : ഒരു കൈയും കാലും തളർന്നു പോയെങ്കിലും തളരാത്ത മനസുകൊണ്ട് കഴിഞ്ഞ 12 വർഷമായി വിധിയെ തോൽപ്പിച്ച് ജീവിതം തുന്നി ചേർക്കുകയാണ് കാസർകോട് മുന്നാട് സ്വദേശിയായ ദാമോദരൻ. പക്ഷാഘാതത്തെ തുടർന്ന് കൈയും കാലും തളർന്ന ഈ അമ്പത്തിയെട്ടുകാരൻ തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ്. ഒരു കൈയും കാലും അനക്കാൻ പോലും കഴിയില്ല. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. എങ്കിലും സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ജോലി ചെയ്യാതെ മറ്റു മാർഗമില്ല.

ഒരു കൈയിൽ ഭക്ഷണ സഞ്ചിയും മറ്റേ കൈയിൽ ഊന്നുവടിയുമായി കടയിലേക്കെത്തുന്ന ദാമോദരൻ മുന്നാട്ടുകാർക്ക് ഏറെ സുപരിചിതനാണ്. കട തുറക്കുന്നതും അടയ്ക്കുന്നതും ദാമോദരൻ ഒറ്റയ്ക്കാണ്. തുണി മുറിക്കുന്നതും നൂല് കോർക്കുന്നതും തുന്നുന്നതുമെല്ലാം ഒരു കൈകൊണ്ട് തന്നെ.

ഒരു കൈയും കാലും കൊണ്ട് തയ്യൽ; വിധിക്ക് മുന്നിൽ തോൽക്കാതെ ദാമോദരൻ

ഒരു കൊച്ചു വീട്, മെച്ചപ്പെട്ട സാമ്പത്തികം തുടങ്ങി ഒട്ടേറെ സ്വപ്നങ്ങളുമായാണ് ദാമോദരൻ മുംബൈയിലേക്കും അവിടെ നിന്ന് ഗൾഫിലേക്കും വണ്ടി കയറിയത്. 12 വർഷം ഗൾഫിലും മുംബൈയിലുമായി തയ്യൽജോലി ചെയ്തുവരികയായിരുന്നു ദാമോദരൻ. എന്നാൽ 2009ൽ ഗൾഫിൽ ജോലി ചെയ്യവേ രക്തസമ്മർദം കൂടി പക്ഷാഘാതം ബാധിച്ച് ശരീരത്തിന്‍റെ ഒരു വശം തളർന്നു പോയി. സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. നാട്ടിലെത്തി കുറച്ച് വർഷം ആയുർവേദ ചികിത്സ നടത്തി. കുറച്ച് ഭേദമായെങ്കിലും തുടർചികിത്സയ്ക്ക് പണമില്ലാതായി.

ALSO READ:ചെലവ് 2700 കോടി: ഇടുക്കി അണക്കെട്ടിൽ കെഎസ്ഇബിയുടെ രണ്ടാമത്തെ വൈദ്യുതി ഉൽപാദന നിലയം

സർക്കാരിന്‍റെ ലൈഫ് പദ്ധതിയിൽ ലഭിച്ച മുന്നാട്ടെ വീട്ടിലാണ് ദാമോദരനും ഭാര്യയും ഒൻപതു വയസുള്ള മകളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. 2016ൽ മുന്നാട് ടൗണിൽ 'ഡി.ആർ ടെയ്‌ലേഴ്‌സ്' എന്ന പേരിൽ ഒരു ചെറിയ തയ്യൽ കട തുടങ്ങി. എല്ലാം ഒറ്റക്കൈ കൊണ്ട് തന്നെ തയ്ക്കും. ഭാര്യ രജനിയും സഹായത്തിനുണ്ട്‌. സ്‌കൂൾ വിട്ടുവന്നാൽ ഒൻപതു വയസുകാരി ആരാധ്യയും അച്ഛന് കൂട്ടിനുണ്ടാകും. ദാമോദരന്‍റെ 99 വയസായ അമ്മ കല്യാണിയുടെ മരുന്നിനുള്ള പണം കൂടി ദാമോദരൻ കണ്ടെത്തണം. മതിയായ ചികിത്സ കിട്ടിയാൽ ദാമോദരന്‍റെ തളർന്നു പോയ കൈയ്ക്കും കാലിനും ജീവൻ വയ്ക്കും. എന്നാൽ അതിനുള്ള സാമ്പത്തികം ഇല്ലെന്ന് ദാമോദരൻ പറയുന്നു.

ഒറ്റമുറി തയ്യൽ കടയുടെ വാടക പോലും കുടിശികയാണ്‌. നാട്ടുകാർ സഹകരിക്കുന്നതിനാൽ അത്യാവശ്യം ജോലിയുണ്ട്‌. എന്നാൽ ദൈനംദിന ചിലവിനു പോലും ഇത് തികയില്ല. മറ്റൊരു ജോലിയും അന്വേഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാൽ അപ്രതീക്ഷിത വീഴ്ചയിലും മനസ്‌ തളരാതെ തയ്യൽ ജോലി തുടരുകയാണ് ദാമോദരൻ.

കാസർകോട് : കാസർകോട് : ഒരു കൈയും കാലും തളർന്നു പോയെങ്കിലും തളരാത്ത മനസുകൊണ്ട് കഴിഞ്ഞ 12 വർഷമായി വിധിയെ തോൽപ്പിച്ച് ജീവിതം തുന്നി ചേർക്കുകയാണ് കാസർകോട് മുന്നാട് സ്വദേശിയായ ദാമോദരൻ. പക്ഷാഘാതത്തെ തുടർന്ന് കൈയും കാലും തളർന്ന ഈ അമ്പത്തിയെട്ടുകാരൻ തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ്. ഒരു കൈയും കാലും അനക്കാൻ പോലും കഴിയില്ല. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. എങ്കിലും സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ജോലി ചെയ്യാതെ മറ്റു മാർഗമില്ല.

ഒരു കൈയിൽ ഭക്ഷണ സഞ്ചിയും മറ്റേ കൈയിൽ ഊന്നുവടിയുമായി കടയിലേക്കെത്തുന്ന ദാമോദരൻ മുന്നാട്ടുകാർക്ക് ഏറെ സുപരിചിതനാണ്. കട തുറക്കുന്നതും അടയ്ക്കുന്നതും ദാമോദരൻ ഒറ്റയ്ക്കാണ്. തുണി മുറിക്കുന്നതും നൂല് കോർക്കുന്നതും തുന്നുന്നതുമെല്ലാം ഒരു കൈകൊണ്ട് തന്നെ.

ഒരു കൈയും കാലും കൊണ്ട് തയ്യൽ; വിധിക്ക് മുന്നിൽ തോൽക്കാതെ ദാമോദരൻ

ഒരു കൊച്ചു വീട്, മെച്ചപ്പെട്ട സാമ്പത്തികം തുടങ്ങി ഒട്ടേറെ സ്വപ്നങ്ങളുമായാണ് ദാമോദരൻ മുംബൈയിലേക്കും അവിടെ നിന്ന് ഗൾഫിലേക്കും വണ്ടി കയറിയത്. 12 വർഷം ഗൾഫിലും മുംബൈയിലുമായി തയ്യൽജോലി ചെയ്തുവരികയായിരുന്നു ദാമോദരൻ. എന്നാൽ 2009ൽ ഗൾഫിൽ ജോലി ചെയ്യവേ രക്തസമ്മർദം കൂടി പക്ഷാഘാതം ബാധിച്ച് ശരീരത്തിന്‍റെ ഒരു വശം തളർന്നു പോയി. സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. നാട്ടിലെത്തി കുറച്ച് വർഷം ആയുർവേദ ചികിത്സ നടത്തി. കുറച്ച് ഭേദമായെങ്കിലും തുടർചികിത്സയ്ക്ക് പണമില്ലാതായി.

ALSO READ:ചെലവ് 2700 കോടി: ഇടുക്കി അണക്കെട്ടിൽ കെഎസ്ഇബിയുടെ രണ്ടാമത്തെ വൈദ്യുതി ഉൽപാദന നിലയം

സർക്കാരിന്‍റെ ലൈഫ് പദ്ധതിയിൽ ലഭിച്ച മുന്നാട്ടെ വീട്ടിലാണ് ദാമോദരനും ഭാര്യയും ഒൻപതു വയസുള്ള മകളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. 2016ൽ മുന്നാട് ടൗണിൽ 'ഡി.ആർ ടെയ്‌ലേഴ്‌സ്' എന്ന പേരിൽ ഒരു ചെറിയ തയ്യൽ കട തുടങ്ങി. എല്ലാം ഒറ്റക്കൈ കൊണ്ട് തന്നെ തയ്ക്കും. ഭാര്യ രജനിയും സഹായത്തിനുണ്ട്‌. സ്‌കൂൾ വിട്ടുവന്നാൽ ഒൻപതു വയസുകാരി ആരാധ്യയും അച്ഛന് കൂട്ടിനുണ്ടാകും. ദാമോദരന്‍റെ 99 വയസായ അമ്മ കല്യാണിയുടെ മരുന്നിനുള്ള പണം കൂടി ദാമോദരൻ കണ്ടെത്തണം. മതിയായ ചികിത്സ കിട്ടിയാൽ ദാമോദരന്‍റെ തളർന്നു പോയ കൈയ്ക്കും കാലിനും ജീവൻ വയ്ക്കും. എന്നാൽ അതിനുള്ള സാമ്പത്തികം ഇല്ലെന്ന് ദാമോദരൻ പറയുന്നു.

ഒറ്റമുറി തയ്യൽ കടയുടെ വാടക പോലും കുടിശികയാണ്‌. നാട്ടുകാർ സഹകരിക്കുന്നതിനാൽ അത്യാവശ്യം ജോലിയുണ്ട്‌. എന്നാൽ ദൈനംദിന ചിലവിനു പോലും ഇത് തികയില്ല. മറ്റൊരു ജോലിയും അന്വേഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാൽ അപ്രതീക്ഷിത വീഴ്ചയിലും മനസ്‌ തളരാതെ തയ്യൽ ജോലി തുടരുകയാണ് ദാമോദരൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.