ETV Bharat / state

മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി

author img

By

Published : Dec 21, 2019, 9:15 PM IST

Updated : Dec 21, 2019, 10:23 PM IST

പൊലീസ് സുരക്ഷയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്

students  Citizenship Law Protest  Malayalee students arrived at kasarkkod  പൗരത്വ നിയമ പ്രതിഷേധം  മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തി  മന്ത്രി ഇ,ചന്ദ്രശേഖരന്‍
പൗരത്വ നിയമ പ്രതിഷേധം: മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തി

കാസര്‍കോട്: കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു. അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് വിദ്യാര്‍ഥികളെ മംഗളൂരുവില്‍ കാസര്‍കോട്ടേക്ക് എത്തിച്ചത്. പൊലീസ് സുരക്ഷയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്.

മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി

പുറം ലോകവുമായി ബന്ധപ്പെടാനാകാതെ മലയാളി വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്നാണ് കര്‍ഫ്യൂ ഇളവ് നല്‍കുന്ന സമയത്ത് അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മംഗലാപുരത്തെത്തിക്കാന്‍ തീരുമാനമാകുന്നത്.

മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു. വിദ്യാര്‍ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത പൊലീസ് ഉദ്യോഗസ്ഥരെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. ഇന്‍റര്‍നെറ്റ് തടസമുള്ളപ്പോഴും വിദ്യാര്‍ഥികളിലേക്ക് വിവരങ്ങള്‍ കൈമാറിയ മാധ്യമങ്ങളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റി സുരക്ഷാ മുന്‍കരുതലുകളോടെയാണ് പൊലീസ് അകമ്പടിയില്‍ മംഗലാപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഇരുന്നൂറിലേറെ മലയാളി വിദ്യാര്‍ഥികള്‍ക്കാണ് തുണയായത്.

കാസര്‍കോട്: കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു. അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് വിദ്യാര്‍ഥികളെ മംഗളൂരുവില്‍ കാസര്‍കോട്ടേക്ക് എത്തിച്ചത്. പൊലീസ് സുരക്ഷയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്.

മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി

പുറം ലോകവുമായി ബന്ധപ്പെടാനാകാതെ മലയാളി വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്നാണ് കര്‍ഫ്യൂ ഇളവ് നല്‍കുന്ന സമയത്ത് അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മംഗലാപുരത്തെത്തിക്കാന്‍ തീരുമാനമാകുന്നത്.

മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു. വിദ്യാര്‍ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത പൊലീസ് ഉദ്യോഗസ്ഥരെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. ഇന്‍റര്‍നെറ്റ് തടസമുള്ളപ്പോഴും വിദ്യാര്‍ഥികളിലേക്ക് വിവരങ്ങള്‍ കൈമാറിയ മാധ്യമങ്ങളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റി സുരക്ഷാ മുന്‍കരുതലുകളോടെയാണ് പൊലീസ് അകമ്പടിയില്‍ മംഗലാപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഇരുന്നൂറിലേറെ മലയാളി വിദ്യാര്‍ഥികള്‍ക്കാണ് തുണയായത്.

Intro:
ആശങ്കയുടെ മൂന്ന് ദിനരാത്രങ്ങള്‍ക്കൊടുവില്‍ നാട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് മംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികള്‍. ഇരുന്നൂറോളം വിദ്യാര്‍ഥികളാണ് അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായി പോലീസ് സുരക്ഷയിലാണ് അതിര്‍ത്തി കടന്നെത്തിയത്.
Body:
ഭയന്നു കഴിഞ്ഞ മണിക്കൂറുകള്‍. ആരുമായും ബന്ധപ്പെടാനാവാത്ത സാഹചര്യം. ആശങ്കകള്‍ക്കൊടുവില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. കര്‍ഫ്യൂ ഇളവ് വന്ന സമയത്ത് കേരളത്തിന്റെ സ്വന്തം കെ.എസ്.ആര്‍.ടിസിയില്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്. അതിര്‍ത്തി കടന്നപ്പോള്‍ വിദ്യാര്‍ഥികളുടെ മുഖത്ത് ആശ്വാസത്തിന്റെ ഇത്തിരിവെട്ടം.

ബൈറ്റ്-
കാസര്‍കോട്ടെത്തിയ വിദ്യാര്‍ഥികളെ മന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവും മധുരം നല്‍കി സ്വീകരിച്ചു. നിറഞ്ഞ കണ്ണുകളോട് നന്ദി പറഞ്ഞ് വിദ്യാര്‍ഥികള്‍.
ഹോള്‍ഡ്

ഇനി വീടുകളില്‍ കാത്തിരിക്കുന്ന കുടുംബാഗങ്ങളുടെ അടുത്തേക്ക്.

പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്

Conclusion:
Last Updated : Dec 21, 2019, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.