കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നൽകി. എൽഡിഎഫ് മേയർ ഇ. പി. ലതയെ മാറ്റാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ടെന്ന് കാണിച്ച് ജില്ലാ കലക്ടർക്കാണ് നോട്ടീസ് നൽകിയത്. കോൺഗ്രസ് വിമതൻ പികെ രാഗേഷിന്റെ പിന്തുണ ഉറപ്പായതോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. നിലവിൽ എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന ഉറപ്പിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി
അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺസിൽ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും
![കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4052942-thumbnail-3x2-mayar.jpg?imwidth=3840)
അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺഗ്രസിൽ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും. ആദ്യ തവണ കോൺഗ്രസും അവസാന ടേമിൽ ലീഗും മേയർ സ്ഥാനം വഹിക്കും. അതിനിടെ വ്യക്തിപരമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയ ലീഗ് കൗൺസിലർ നുസ്രത്ത് അവിശ്വാസ പ്രമേയത്തിന് മുൻപ് നാട്ടിലെത്തുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നൽകി. എൽഡിഎഫ് മേയർ ഇ. പി. ലതയെ മാറ്റാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ടെന്ന് കാണിച്ച് ജില്ലാ കലക്ടർക്കാണ് നോട്ടീസ് നൽകിയത്. കോൺഗ്രസ് വിമതൻ പികെ രാഗേഷിന്റെ പിന്തുണ ഉറപ്പായതോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. നിലവിൽ എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന ഉറപ്പിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺഗ്രസിൽ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും. ആദ്യ തവണ കോൺഗ്രസും അവസാന ടേമിൽ ലീഗും മേയർ സ്ഥാനം വഹിക്കും. അതിനിടെ വ്യക്തിപരമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയ ലീഗ് കൗൺസിലർ നുസ്രത്ത് അവിശ്വാസ പ്രമേയത്തിന് മുൻപ് നാട്ടിലെത്തുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
....
കഴിഞ്ഞ ദിവസം അന്തരിച്ച എടക്കാട് ഡിവിഷനിലെ കൗൺസിലർ സിപിഎമ്മിലെ ടി.എം കുട്ടികൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രതിപക്ഷ കൗൺസിലർമാർ കളക്ടറെ കണ്ടത്. വരണാധികാരി കൂടിയ ജില്ലാ കളക്ടർ 15 ദിവസത്തിനകം കൗൺസിൽ യോഗം വിളിച്ച് ചേർക്കും. അന്ന് പ്രതിപക്ഷം കൗൺസിലിൽ അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിക്കും. 55 അംഗങ്ങളാണ് കണ്ണൂർ കോർപ്പറേഷനിൽ ഉള്ളത്. ഇതിൽ ഒരു അംഗം നിര്യാതനായാലും പ്രമേയം പരിഗണിക്കുമ്പോൾ 55 എന്ന് തന്നെയാണ് സീറ്റ് കണക്കാക്കുക. നിലവിൽ എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന ഉറപ്പിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
ബൈറ്റ് ടി.ഒ മോഹൻ, കൗൺസിലർ
അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺസ്സിൽ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും. ആദ്യ തവണ കോൺഗ്രസും അവസാന ടേമിൽ ലീഗും മേയർ സ്ഥാനം വഹിക്കും. അതിനിടെ വ്യക്തിപരമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയ ലീഗ് കൗൺസിലർ നുസ്രത്ത് അവിശ്വാസ പ്രമേയത്തിന് മുൻപ് നാട്ടിലെത്തുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ലീഗുമായി ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് നുസ്രത്ത് വിദേശത്തേക്ക് പോയതെന്ന റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. നിലവിലെ സാഹചര്യം ലീഗ് നേതാക്കൾ യോഗം ചേർന്ന് വിലയിരുത്തി.
ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നൽകി. എൽഡിഎഫ് മേയർ ഇ പി ലതയെ മാറ്റാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ടെന്ന് കാണിച്ച് ജില്ലാ കളക്ടർക്കാണ് നോട്ടീസ് നൽകിയത്. കോൺഗ്രസ് വിമതൻ പികെ രാഗേഷിന്റെ പിന്തുണ ഉറപ്പായതോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
....
കഴിഞ്ഞ ദിവസം അന്തരിച്ച എടക്കാട് ഡിവിഷനിലെ കൗൺസിലർ സിപിഎമ്മിലെ ടി.എം കുട്ടികൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രതിപക്ഷ കൗൺസിലർമാർ കളക്ടറെ കണ്ടത്. വരണാധികാരി കൂടിയ ജില്ലാ കളക്ടർ 15 ദിവസത്തിനകം കൗൺസിൽ യോഗം വിളിച്ച് ചേർക്കും. അന്ന് പ്രതിപക്ഷം കൗൺസിലിൽ അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിക്കും. 55 അംഗങ്ങളാണ് കണ്ണൂർ കോർപ്പറേഷനിൽ ഉള്ളത്. ഇതിൽ ഒരു അംഗം നിര്യാതനായാലും പ്രമേയം പരിഗണിക്കുമ്പോൾ 55 എന്ന് തന്നെയാണ് സീറ്റ് കണക്കാക്കുക. നിലവിൽ എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന ഉറപ്പിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
ബൈറ്റ് ടി.ഒ മോഹൻ, കൗൺസിലർ
അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺസ്സിൽ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും. ആദ്യ തവണ കോൺഗ്രസും അവസാന ടേമിൽ ലീഗും മേയർ സ്ഥാനം വഹിക്കും. അതിനിടെ വ്യക്തിപരമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയ ലീഗ് കൗൺസിലർ നുസ്രത്ത് അവിശ്വാസ പ്രമേയത്തിന് മുൻപ് നാട്ടിലെത്തുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ലീഗുമായി ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് നുസ്രത്ത് വിദേശത്തേക്ക് പോയതെന്ന റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. നിലവിലെ സാഹചര്യം ലീഗ് നേതാക്കൾ യോഗം ചേർന്ന് വിലയിരുത്തി.
ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല