ETV Bharat / state

തേയിലക്കൊതുകിന്‍റെ ആക്രമണം; കണ്ണീരിലായി കണ്ണൂരിലെ കര്‍ഷകര്‍ - കശുമാവ് കര്‍ഷകര്‍

കണ്ണൂരിലെ മലയോരമേഖലയിലാണ് തേയിലക്കൊതുകിന്‍റെ ആക്രമണം മൂലം കശുമാവുകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നത്

kannur pest attack  cashew farmers kannur  cashew farmers crisis  cashew crisis  തേയിലക്കൊതുക്  കശുമാവ് കര്‍ഷകര്‍  കശുമാവ് കൃഷി
തേയിലക്കൊതുകിന്‍റെ ആക്രമണം; കണ്ണീരിലായി കണ്ണൂരിലെ കര്‍ഷകര്‍
author img

By

Published : Jan 24, 2020, 12:56 PM IST

Updated : Jan 24, 2020, 2:53 PM IST

കണ്ണൂർ: മലയോര മേഖലയിലെ കശുമാവുകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പായം പഞ്ചായത്തിൽ മാത്രം പത്ത് ഹെക്‌ടറോളം സ്ഥലത്താണ് കശുമാവിന് കൊമ്പുണങ്ങൽ രോഗം ബാധിച്ചിരിക്കുന്നത്.പ്രളയകാലത്തിന് ശേഷം കശുമാവ് കൃഷിയിൽ പ്രതീക്ഷയർപ്പിച്ച കർഷകര്‍ ഇതോടെ കടക്കെണിയിലായിരിക്കുകയാണ്. ബഡ് കശുമാവിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. മലയോര മേഖലയിലെ ഉളിക്കൽ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, ഏരുവേശ്ശി, ആലക്കോട്, പയ്യാവൂർ പഞ്ചായത്തുകളിലും കശുമാവ് രോഗം ബാധിച്ച് ഉണങ്ങുകയാണ്. ജലലഭ്യതക്കുറവാണ് മരങ്ങൾ ഉണങ്ങാൻ കാരണമെന്ന നിഗമനത്തില്‍ മണ്ണില്‍ ജലസേചനം നടത്തിയിട്ടും ഫലമുണ്ടായില്ല. സ്ഥലത്തെത്തിയ കൃഷി വിദഗ്‌ധരാണ് ഏറെ അപകടകാരിയായ തേയിലക്കൊതുകിന്‍റെ ആക്രമണമാണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്.

തേയിലക്കൊതുകിന്‍റെ ആക്രമണം; കണ്ണീരിലായി കണ്ണൂരിലെ കര്‍ഷകര്‍

തേയിലക്കൊതുകുകളെ പൂർണമായും നിയന്ത്രിച്ചാൽ മാത്രമേ രോഗബാധയിൽ നിന്നും കശുമാവിനെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. കശുമാവിലെ തേയിലക്കൊതുകുകൾ നീരുറ്റിയെടുത്ത മുറിവുകളിൽ, കുമിൾ ആക്രമിച്ച് രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിനെ നേരിടാൻ ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡും രണ്ട് മില്ലിഗ്രാം ക്വിനാൽഫോസും കലക്കി തളിക്കണം. രോഗലക്ഷണം കാണുന്ന തോട്ടങ്ങളിൽ മുൻകൂറായി ലായനി തളിക്കണമെന്നും കൃഷി ഓഫീസർ സുനിൽ കുമാർ പറഞ്ഞു.

ഈ മേഖലയിലുണ്ടായ കാർഷിക നാശനഷ്‌ടത്തിന് പരിഹാരം കാണുന്നതിനായി കൃഷി മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കർഷകർ. പായം പഞ്ചായത്തിലെ മട്ടിണിയിൽ രോഗം ബാധിച്ച കശുമാവിൻ തോട്ടങ്ങളിൽ പായം കൃഷി ഓഫീസർ സുനിൽ കുമാർ, മട്ടിണി വാർഡ് മെമ്പർ പി.എൻ.സുരേഷ്, മികച്ച കർഷകനുള്ള അവാർഡ് നേടിയ രാജു കയ്യാലത്ത്, സുധാകരൻ വട്ടച്ചാലിൽ എന്നിവർ സന്ദർശിച്ചു.

കണ്ണൂർ: മലയോര മേഖലയിലെ കശുമാവുകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പായം പഞ്ചായത്തിൽ മാത്രം പത്ത് ഹെക്‌ടറോളം സ്ഥലത്താണ് കശുമാവിന് കൊമ്പുണങ്ങൽ രോഗം ബാധിച്ചിരിക്കുന്നത്.പ്രളയകാലത്തിന് ശേഷം കശുമാവ് കൃഷിയിൽ പ്രതീക്ഷയർപ്പിച്ച കർഷകര്‍ ഇതോടെ കടക്കെണിയിലായിരിക്കുകയാണ്. ബഡ് കശുമാവിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. മലയോര മേഖലയിലെ ഉളിക്കൽ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, ഏരുവേശ്ശി, ആലക്കോട്, പയ്യാവൂർ പഞ്ചായത്തുകളിലും കശുമാവ് രോഗം ബാധിച്ച് ഉണങ്ങുകയാണ്. ജലലഭ്യതക്കുറവാണ് മരങ്ങൾ ഉണങ്ങാൻ കാരണമെന്ന നിഗമനത്തില്‍ മണ്ണില്‍ ജലസേചനം നടത്തിയിട്ടും ഫലമുണ്ടായില്ല. സ്ഥലത്തെത്തിയ കൃഷി വിദഗ്‌ധരാണ് ഏറെ അപകടകാരിയായ തേയിലക്കൊതുകിന്‍റെ ആക്രമണമാണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്.

തേയിലക്കൊതുകിന്‍റെ ആക്രമണം; കണ്ണീരിലായി കണ്ണൂരിലെ കര്‍ഷകര്‍

തേയിലക്കൊതുകുകളെ പൂർണമായും നിയന്ത്രിച്ചാൽ മാത്രമേ രോഗബാധയിൽ നിന്നും കശുമാവിനെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. കശുമാവിലെ തേയിലക്കൊതുകുകൾ നീരുറ്റിയെടുത്ത മുറിവുകളിൽ, കുമിൾ ആക്രമിച്ച് രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിനെ നേരിടാൻ ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡും രണ്ട് മില്ലിഗ്രാം ക്വിനാൽഫോസും കലക്കി തളിക്കണം. രോഗലക്ഷണം കാണുന്ന തോട്ടങ്ങളിൽ മുൻകൂറായി ലായനി തളിക്കണമെന്നും കൃഷി ഓഫീസർ സുനിൽ കുമാർ പറഞ്ഞു.

ഈ മേഖലയിലുണ്ടായ കാർഷിക നാശനഷ്‌ടത്തിന് പരിഹാരം കാണുന്നതിനായി കൃഷി മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കർഷകർ. പായം പഞ്ചായത്തിലെ മട്ടിണിയിൽ രോഗം ബാധിച്ച കശുമാവിൻ തോട്ടങ്ങളിൽ പായം കൃഷി ഓഫീസർ സുനിൽ കുമാർ, മട്ടിണി വാർഡ് മെമ്പർ പി.എൻ.സുരേഷ്, മികച്ച കർഷകനുള്ള അവാർഡ് നേടിയ രാജു കയ്യാലത്ത്, സുധാകരൻ വട്ടച്ചാലിൽ എന്നിവർ സന്ദർശിച്ചു.

Intro:കണ്ണൂരിന്റെ മലയോര മേഖലയിലെ കശുമാവുകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നു. കൃഷിയിയിൽ പ്രതീക്ഷയർപ്പിച്ച കർഷകർ ഒന്നടങ്കം ആശങ്കയിൽ. തേയില കൊതുകിന്റെ ആക്രമണമാണ് കശുമാവിന്റെ നാശത്തിനു കാരണമാകുന്നതെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ

.....

പ്രളയകാലത്തിനു ശേഷം കശുമാവ് കൃഷിയിയിൽ ഏറെ പ്രതീക്ഷയർപ്പിച്ച കർഷകരാണ് ഇപ്പോൾ കടക്കെണിയിലായിരിക്കുന്നത്. വർഷങ്ങളയി ടൺ കണക്കിന് കശുവണ്ടി ശേഖരിച്ചിരുന്ന കർഷകർക്ക് നിരാശയും ലക്ഷങ്ങളുടെ ബാധ്യതയുമാണ് ബാക്കിയായിരിക്കുന്നത്. ജല ലഭ്യതക്കുറവാണ് മരങ്ങൾ ഉണങ്ങാൻ കാരണമെന്ന് ധരിച്ച് മണ്ണ് നനച്ചിട്ടും ഫലമുണ്ടായില്ല. പായം പഞ്ചായത്തിൽ മാത്രം പത്ത് ഹെക്ടറോളം സ്ഥലത്താണ് കശുമാവിന് കൊമ്പുണങ്ങൽ രോഗം ബാധിച്ചിരിക്കുന്നത്. കൂടുതലായും ബെഡ് കശുമാവിലാണ് രോഗം കൂടുതലായും കണ്ടു വരുന്നത്. മലയോര മേഖലയിലെ ഉളിക്കൽ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, ഏരുവേശ്ശി, ആലക്കോട്, പയ്യാവൂർ പഞ്ചായത്തുകളിലും കശുമാവ് രോഗം ബാധിച്ച് ഉണങ്ങുകയാണ്.

പി.എൻ. സുരേഷ്, വാർഡ് മെമ്പർ

ഏറെ അപകടകാരിയായ തേയിലക്കൊതുകിന്റെ ആക്രമണമാണ് രോഗബാധയ്ക്ക് കാരണമെന്ന് സ്ഥലത്തെത്തിയ കൃഷി വിദഗ്ധർ വ്യക്തമാക്കി. തേയില കൊതുകുകളെ പൂർണ്ണമായും നിയന്ത്രിച്ചാൽ മാത്രമേ രോഗബാധയിൽ നിന്നും കശുമാവിനെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. കശുമാവിലെ തേയിലക്കൊതുകൾ നീരുറ്റിയെടുത്ത മുറിവുകളിൽ കുമിൾ ആക്രമിച്ച് രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഈ സ്ഥിതിവിശേഷത്തെ നേരിടാൻ ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡും, 2 മില്ലിഗ്രാം ക്വിനാൽഫോസും കലക്കി തളിക്കണം. രോഗലക്ഷണം കാണുന്ന തോട്ടങ്ങളിൽ മുൻകൂറായും ലായനി തളിക്കണമെന്ന് കൃഷി ഓഫീസർ പറഞ്ഞു.

byte സുനിൽ കുമാർ കൃഷി ഓഫീസർ

ഈ മേഖലയിലുണ്ടായ കാർഷിക നാശ നഷ്ടത്തിന് പരിഹാരം കാണുന്നതിനായി കൃഷി മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കർഷകർ. പായം പഞ്ചായത്തിലെ മട്ടിണിയിൽ രോഗം ബാധിച്ച കശുമാവിൻ തോട്ടങ്ങളിൽ പായം കൃഷി ഓഫീസർ സുനിൽ കുമാർ,
മട്ടിണി വാർഡ് മെമ്പർ പി.എൻ. സുരേഷ്, മികച്ച കർഷകനുള്ള അവാർഡ് നേടിയ രാജു കയ്യാലത്ത്, സുധാകരൻ വട്ടച്ചാലിൽ എന്നിവർ സന്ദർശിച്ചു.

ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂരിന്റെ മലയോര മേഖലയിലെ കശുമാവുകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നു. കൃഷിയിയിൽ പ്രതീക്ഷയർപ്പിച്ച കർഷകർ ഒന്നടങ്കം ആശങ്കയിൽ. തേയില കൊതുകിന്റെ ആക്രമണമാണ് കശുമാവിന്റെ നാശത്തിനു കാരണമാകുന്നതെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ

.....

പ്രളയകാലത്തിനു ശേഷം കശുമാവ് കൃഷിയിയിൽ ഏറെ പ്രതീക്ഷയർപ്പിച്ച കർഷകരാണ് ഇപ്പോൾ കടക്കെണിയിലായിരിക്കുന്നത്. വർഷങ്ങളയി ടൺ കണക്കിന് കശുവണ്ടി ശേഖരിച്ചിരുന്ന കർഷകർക്ക് നിരാശയും ലക്ഷങ്ങളുടെ ബാധ്യതയുമാണ് ബാക്കിയായിരിക്കുന്നത്. ജല ലഭ്യതക്കുറവാണ് മരങ്ങൾ ഉണങ്ങാൻ കാരണമെന്ന് ധരിച്ച് മണ്ണ് നനച്ചിട്ടും ഫലമുണ്ടായില്ല. പായം പഞ്ചായത്തിൽ മാത്രം പത്ത് ഹെക്ടറോളം സ്ഥലത്താണ് കശുമാവിന് കൊമ്പുണങ്ങൽ രോഗം ബാധിച്ചിരിക്കുന്നത്. കൂടുതലായും ബെഡ് കശുമാവിലാണ് രോഗം കൂടുതലായും കണ്ടു വരുന്നത്. മലയോര മേഖലയിലെ ഉളിക്കൽ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, ഏരുവേശ്ശി, ആലക്കോട്, പയ്യാവൂർ പഞ്ചായത്തുകളിലും കശുമാവ് രോഗം ബാധിച്ച് ഉണങ്ങുകയാണ്.

പി.എൻ. സുരേഷ്, വാർഡ് മെമ്പർ

ഏറെ അപകടകാരിയായ തേയിലക്കൊതുകിന്റെ ആക്രമണമാണ് രോഗബാധയ്ക്ക് കാരണമെന്ന് സ്ഥലത്തെത്തിയ കൃഷി വിദഗ്ധർ വ്യക്തമാക്കി. തേയില കൊതുകുകളെ പൂർണ്ണമായും നിയന്ത്രിച്ചാൽ മാത്രമേ രോഗബാധയിൽ നിന്നും കശുമാവിനെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. കശുമാവിലെ തേയിലക്കൊതുകൾ നീരുറ്റിയെടുത്ത മുറിവുകളിൽ കുമിൾ ആക്രമിച്ച് രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഈ സ്ഥിതിവിശേഷത്തെ നേരിടാൻ ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡും, 2 മില്ലിഗ്രാം ക്വിനാൽഫോസും കലക്കി തളിക്കണം. രോഗലക്ഷണം കാണുന്ന തോട്ടങ്ങളിൽ മുൻകൂറായും ലായനി തളിക്കണമെന്ന് കൃഷി ഓഫീസർ പറഞ്ഞു.

byte സുനിൽ കുമാർ കൃഷി ഓഫീസർ

ഈ മേഖലയിലുണ്ടായ കാർഷിക നാശ നഷ്ടത്തിന് പരിഹാരം കാണുന്നതിനായി കൃഷി മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കർഷകർ. പായം പഞ്ചായത്തിലെ മട്ടിണിയിൽ രോഗം ബാധിച്ച കശുമാവിൻ തോട്ടങ്ങളിൽ പായം കൃഷി ഓഫീസർ സുനിൽ കുമാർ,
മട്ടിണി വാർഡ് മെമ്പർ പി.എൻ. സുരേഷ്, മികച്ച കർഷകനുള്ള അവാർഡ് നേടിയ രാജു കയ്യാലത്ത്, സുധാകരൻ വട്ടച്ചാലിൽ എന്നിവർ സന്ദർശിച്ചു.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Jan 24, 2020, 2:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.