കണ്ണൂർ: ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ വിദേശത്തു നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 22 പേർ രോഗമുക്തരായി.
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഏഴിന് റിയാദില്‍ നിന്നെത്തിയ എരമം കുറ്റൂര്‍ സ്വദേശിയായ 29കാരനാണ് വിദേശത്ത് നിന്നെത്തിയത്. ജൂലൈ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസിലെത്തിയ ചെമ്പിലോട് സ്വദേശി 43കാരന്‍, 13ന് കണ്ണൂര്‍ വിമാനത്താവളം വഴി തെലങ്കാനയില്‍ നിന്നെത്തിയ 51ഉം, 15ഉം, 19ഉം, 13ഉം വയസുകരായ മൊകേരി സ്വദേശികൾ. പാട്യം സ്വദേശി 40കാരന്‍. കര്‍ണാടക സ്വദേശി 50കാരന്‍. ബെംഗളൂരുവില്‍ നിന്ന് 14ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 33കാരന്‍, പാനൂര്‍ സ്വദേശി ഒന്‍പത് വയസുകാരി, 15ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 42കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
കുന്നോത്തുപറമ്പ് സ്വദേശി ഒരു വയസുകാരന്‍, ചാലക്കുടി സ്വദേശിയായ ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കാണ് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 879 ആയി. ഇതില്‍ 533 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19064 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 206 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 96 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്‌പിറ്റലില്‍ ഒന്‍പത് പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 56 പേരും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ രണ്ടു പേരും വീടുകളില്‍ 18637 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 21678 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20677 എണ്ണത്തിന്‍റെ ഫലം വന്നു. 1001 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.