കണ്ണൂർ: ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ആറ് പേര്‍ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 26ന് ദുബൈയില്‍ നിന്നെത്തിയ പെരിങ്ങത്തൂർ സ്വദേശി 38കാരന്‍, ജൂണ്‍ 29ന് ഖത്തറില്‍ നിന്നെത്തിയ കുറുമാത്തൂര്‍ സ്വദേശി 49കാരന്‍, അതേ വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശി 34കാരന്‍, അതേദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 46കാരന്‍, ജൂണ്‍ 24ന് ബഹറിനില്‍ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 30കാരന്‍, ജൂണ്‍ 28ന് ഖത്തറില്‍ നിന്നെത്തിയ മട്ടന്നൂർ സ്വദേശി 29കാരന്‍, നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയ തലശ്ശേരി മൂഴിക്കര സ്വദേശി 50കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഡല്‍ഹിയില്‍ നിന്നെത്തിയ പട്ടുവം സ്വദേശി 34കാരന്‍, അന്നേ ദിവസം ചെന്നൈയില്‍ നിന്ന് എത്തിയ തളിപ്പറമ്പ് സ്വദേശി 40കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 507 ആയി. ഇവരില്‍ 298 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററിൽ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 50കാരൻ, ചന്ദനക്കാംപാറ സ്വദേശി 29കാരൻ, വേങ്ങാട് സ്വദേശി 30കാരൻ, കരിവെള്ളൂർ സ്വദേശി 52കാരൻ, പഴയങ്ങാടി സ്വദേശി 25കാരി, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്ന്യന്നൂർ സ്വദേശി 64കാരൻ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22751 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 91 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 255 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ആര്‍മി ആശുപത്രിയില്‍ നാല് പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ മൂന്ന് പേരും വീടുകളില്‍ 22,335 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 15,222 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14,339 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 13457 എണ്ണം നെഗറ്റീവാണ്. 883 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.