ETV Bharat / state

Kannur Rain| കണ്ണൂരില്‍ കലിതുള്ളി പെരുമഴ; കര്‍ണാടക അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടല്‍ സംശയം, വ്യാപക നാശനഷ്‌ടം

author img

By

Published : Jul 24, 2023, 7:45 PM IST

കണ്ണൂരില്‍ കനത്ത മഴ. കണ്ണൂര്‍-കര്‍ണാടക അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. ജില്ലയിലെ പുഴകള്‍ കരകവിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

Mazha  Rain updates in Kannur  Kannur Rain  Heavy Rainfall in Kannur  കണ്ണൂരില്‍ കലിതുള്ളി പെരുമഴ  ര്‍ണാടക അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടല്‍ സംശയം  വ്യാപക നാശനഷ്‌ടം  കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയം
കണ്ണൂരില്‍ കലിതുള്ളി പെരുമഴ
കണ്ണൂരില്‍ കലിതുള്ളി പെരുമഴ

കണ്ണൂർ: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുള്ള കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയം. ഉളിക്കല്‍ പഞ്ചായത്തിനോട് ചേര്‍ന്നുള്ള മേഖലയിലാണ് ഉരുള്‍പൊട്ടല്‍ സംശയമുള്ളത്. മണിക്കടവ്, വയത്തൂർ, വടിയാതോട് മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.

മണിക്കടവ് പുഴയിലെ ചപ്പാത്തും കോളയാട് കടവ് പാലവും വെള്ളത്തിനടിയിലായി. മണിക്കടവിൽ കടകളിലും വീടുകളിലും വെള്ളം കയറി. മലയോര മേഖലയിലെ പുഴകളിൽ മലവെള്ളപ്പാച്ചിൽ തുടരുകയാണ്.

ചന്ദനക്കാംപാറ പുഴയില്‍ ജലനിരപ്പ് ഉയർന്ന് റോഡുകളും പാലങ്ങളും മുങ്ങി ഗതാഗതം തടസപ്പെട്ടു. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വണ്ണായിക്കടവ് പാലത്തിന്‍റെ കൈവരി ശക്തമായ മലവെള്ളപ്പാച്ചിലിൽ തകർന്നു. മലയോര മേഖലയിൽ നിരവധി സ്ഥലങ്ങളിൽ നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇരിട്ടി- പേരാവൂർ റോട്ടിൽ മരം വീണ് ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം അടക്കമുള്ളവയ്‌ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഗുജറാത്തില്‍ വ്യാപക നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജുനഗഡില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിട അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ ഒന്‍പത് പേരെ പുറത്തെടുത്തു.

ഇന്ന് (ജൂലൈ 24) ഉച്ചയ്‌ക്ക് ശേഷമാണ് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണത്. കാലപ്പഴക്കമുള്ള കെട്ടിടങ്ങളാണ് ശക്തമായ മഴയില്‍ നിലംപൊത്തിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ നിരവധി കടകളും പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന് സമീപം നിരവധി വീടുകളുമുണ്ട്. അതുകൊണ്ട് നിരവധിയാളുകള്‍ കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

also read: Kerala Rain | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജനസാന്ദ്രത കൂടുതലുള്ള ഈ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമാണ്. കഴിഞ്ഞ ദിവസം അഹ്മദാബാദ് മേഖലയിലുണ്ടായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നു.

വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. സംസ്ഥാനത്തെ നിരവധി പുഴകള്‍ കരകവിഞ്ഞു. വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു. മരങ്ങളും വൈദ്യുത തൂണുകളും മറിഞ്ഞ് വീണു.

ശക്തമായ മലവെള്ളപ്പാച്ചിലില്‍ കന്നുകാലികളും വാഹനങ്ങളും ഒഴുകി പോയി. പുഴയില്‍ അപകടമാംവിധം ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരെയും താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും സുരക്ഷിതയിടത്തേക്ക് മാറ്റി പാര്‍പ്പിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.

also read: മഴയാണ് ശ്രദ്ധ വേണം, വെള്ളച്ചാട്ടം കാണുന്നതിനിടെ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടു; ദൃശ്യം പകര്‍ത്തി സുഹൃത്ത്

കണ്ണൂരില്‍ കലിതുള്ളി പെരുമഴ

കണ്ണൂർ: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുള്ള കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയം. ഉളിക്കല്‍ പഞ്ചായത്തിനോട് ചേര്‍ന്നുള്ള മേഖലയിലാണ് ഉരുള്‍പൊട്ടല്‍ സംശയമുള്ളത്. മണിക്കടവ്, വയത്തൂർ, വടിയാതോട് മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.

മണിക്കടവ് പുഴയിലെ ചപ്പാത്തും കോളയാട് കടവ് പാലവും വെള്ളത്തിനടിയിലായി. മണിക്കടവിൽ കടകളിലും വീടുകളിലും വെള്ളം കയറി. മലയോര മേഖലയിലെ പുഴകളിൽ മലവെള്ളപ്പാച്ചിൽ തുടരുകയാണ്.

ചന്ദനക്കാംപാറ പുഴയില്‍ ജലനിരപ്പ് ഉയർന്ന് റോഡുകളും പാലങ്ങളും മുങ്ങി ഗതാഗതം തടസപ്പെട്ടു. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വണ്ണായിക്കടവ് പാലത്തിന്‍റെ കൈവരി ശക്തമായ മലവെള്ളപ്പാച്ചിലിൽ തകർന്നു. മലയോര മേഖലയിൽ നിരവധി സ്ഥലങ്ങളിൽ നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇരിട്ടി- പേരാവൂർ റോട്ടിൽ മരം വീണ് ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം അടക്കമുള്ളവയ്‌ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഗുജറാത്തില്‍ വ്യാപക നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജുനഗഡില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിട അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ ഒന്‍പത് പേരെ പുറത്തെടുത്തു.

ഇന്ന് (ജൂലൈ 24) ഉച്ചയ്‌ക്ക് ശേഷമാണ് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണത്. കാലപ്പഴക്കമുള്ള കെട്ടിടങ്ങളാണ് ശക്തമായ മഴയില്‍ നിലംപൊത്തിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ നിരവധി കടകളും പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന് സമീപം നിരവധി വീടുകളുമുണ്ട്. അതുകൊണ്ട് നിരവധിയാളുകള്‍ കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

also read: Kerala Rain | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജനസാന്ദ്രത കൂടുതലുള്ള ഈ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമാണ്. കഴിഞ്ഞ ദിവസം അഹ്മദാബാദ് മേഖലയിലുണ്ടായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നു.

വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. സംസ്ഥാനത്തെ നിരവധി പുഴകള്‍ കരകവിഞ്ഞു. വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു. മരങ്ങളും വൈദ്യുത തൂണുകളും മറിഞ്ഞ് വീണു.

ശക്തമായ മലവെള്ളപ്പാച്ചിലില്‍ കന്നുകാലികളും വാഹനങ്ങളും ഒഴുകി പോയി. പുഴയില്‍ അപകടമാംവിധം ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരെയും താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും സുരക്ഷിതയിടത്തേക്ക് മാറ്റി പാര്‍പ്പിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.

also read: മഴയാണ് ശ്രദ്ധ വേണം, വെള്ളച്ചാട്ടം കാണുന്നതിനിടെ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടു; ദൃശ്യം പകര്‍ത്തി സുഹൃത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.