ETV Bharat / state

എടിഎം കൗണ്ടർ തല്ലി തകർത്തു; യുവാവിന് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് - latest local news updates kannur

നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ എടിഎം കൗണ്ടറാണ് അടിച്ചു തകര്‍ത്തത്

മാനസിക അസ്വസ്ഥ്യമുള്ള യുവാവ് എടിഎം കൗണ്ടർ തല്ലി തകർത്തു
author img

By

Published : Nov 25, 2019, 5:50 PM IST

Updated : Nov 25, 2019, 7:56 PM IST

കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത യുവാവിനെ പിടികൂടി. എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്. കുറ്റിയേരി സ്വദേശി പുതിയപുരയില്‍ രാകേഷിനെയാണ് പിടികൂടിയത്. ഇയാൾ മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു.

എടിഎം കൗണ്ടർ തല്ലി തകർത്തു; യുവാവിന് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ്

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തളിപ്പറമ്പില്‍ എടിഎം അടിച്ചുതകര്‍ത്തത്. നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ എടിഎം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി.പി. സുരേന്ദ്രന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കുടിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരവാര്‍ന്ന കൈയോടെയാണ് എടിഎംകൗണ്ടറിലെത്തി മെഷീന്‍ അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ വന്ന ബൈക്ക് റോഡിന് കുറുകെയാണ് നിര്‍ത്തിയിരുന്നത്. ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതിനാല്‍ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി.

കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത യുവാവിനെ പിടികൂടി. എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്. കുറ്റിയേരി സ്വദേശി പുതിയപുരയില്‍ രാകേഷിനെയാണ് പിടികൂടിയത്. ഇയാൾ മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു.

എടിഎം കൗണ്ടർ തല്ലി തകർത്തു; യുവാവിന് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ്

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തളിപ്പറമ്പില്‍ എടിഎം അടിച്ചുതകര്‍ത്തത്. നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ എടിഎം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി.പി. സുരേന്ദ്രന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കുടിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരവാര്‍ന്ന കൈയോടെയാണ് എടിഎംകൗണ്ടറിലെത്തി മെഷീന്‍ അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ വന്ന ബൈക്ക് റോഡിന് കുറുകെയാണ് നിര്‍ത്തിയിരുന്നത്. ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതിനാല്‍ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി.

Intro:കണ്ണൂർ തളിപ്പറമ്പിൽ എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത് പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. നഗരത്തിലെ ഇലക്ട്രീഷ്യനും കുറ്റ്യേരി സ്വദേശിയുമായ പുതിയപുരയില്‍ രാകേഷിനെയാണ് പിടികൂടിയത്. ഇയാൾ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു.

V/o

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തളിപ്പറമ്പ് നഗരത്തില്‍ ഭീതിപരത്തി രാകേഷിന്റെ പരാക്രമം അരങ്ങേറിയത്. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി പി സുരേന്ദ്രന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കഴിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരയൊലിക്കുന്ന കൈയോടെയാണ് എടിഎംകൗണ്ടറിലെത്തി മെഷീന്‍ അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി. ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു. അരമണിക്കൂറിലേറെ പരിഭ്രാന്തി സൃഷ്ടിച്ച രാകേഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്ക് മാനസിക അസ്വസ്ഥതയുള്ളതായി സംശയിക്കുന്നതിനാല്‍ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തിയിട്ടുണ്ട്.Body:കണ്ണൂർ തളിപ്പറമ്പിൽ എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത് പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. നഗരത്തിലെ ഇലക്ട്രീഷ്യനും കുറ്റ്യേരി സ്വദേശിയുമായ പുതിയപുരയില്‍ രാകേഷിനെയാണ് പിടികൂടിയത്. ഇയാൾ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു.

V/o

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തളിപ്പറമ്പ് നഗരത്തില്‍ ഭീതിപരത്തി രാകേഷിന്റെ പരാക്രമം അരങ്ങേറിയത്. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി പി സുരേന്ദ്രന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കഴിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരയൊലിക്കുന്ന കൈയോടെയാണ് എടിഎംകൗണ്ടറിലെത്തി മെഷീന്‍ അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി. ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു. അരമണിക്കൂറിലേറെ പരിഭ്രാന്തി സൃഷ്ടിച്ച രാകേഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്ക് മാനസിക അസ്വസ്ഥതയുള്ളതായി സംശയിക്കുന്നതിനാല്‍ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തിയിട്ടുണ്ട്.Conclusion:ഇല്ല
Last Updated : Nov 25, 2019, 7:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.