എറണാകുളം ; തൊടുപുഴയിൽ ഏഴ് വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. കുട്ടി ചികിത്സയിലിരിക്കെ കഴിഞ്ഞയാഴ്ചയായിരുന്നു ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.
കോലഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ കഴിഞ്ഞ പത്തു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. അമ്മയുടെ സുഹൃത്ത് രാത്രി നടത്തിയ ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി തകർന്നിരുന്നു. പ്രതി അരുൺ ആനന്ദ് മരിച്ച കുട്ടിയേയും ഇളയ സഹോദരനേയും ലൈംഗികമായി പീഡിപ്പിച്ചതിനും പൊലീസ് കേസെടുത്തു. ഭർത്താവിന്‍റെ മരണ ശേഷമാണ് യുവതി അരുണിനൊപ്പം താമസമാക്കിയത്. ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച യുവതിയും അരുണും ഡോക്ടറോട് തട്ടിക്കയറിയെന്നും ചികിത്സ വൈകിപ്പിച്ചെന്നും ആരോപണം ഉണ്ട്