ETV Bharat / state

ജലസംഭരണികളില്‍ നിന്നുള്ള മണല്‍ വാരല്‍; നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണം

author img

By

Published : Jan 15, 2020, 11:34 PM IST

Updated : Jan 16, 2020, 6:39 AM IST

അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞതോടെ സംഭരണശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്

There is no ongoing action on sand erosion from Idukki reservoirs
ഇടുക്കി ജലസംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച് തുടർനടപടികളുണ്ടാകുന്നില്ലെന്ന് ആരോപണം

ഇടുക്കി: ജില്ലയിലെ ജലസംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടും തുടർനടപടികളുണ്ടാകുന്നില്ല. മുന്‍ കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടന്നിരുന്നെങ്കിലും പിന്നീട് തുടർ നടപടികളുണ്ടായില്ല. അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞതോടെ സംഭരണശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്.

ജലസംഭരണികളില്‍ നിന്നുള്ള മണല്‍ വാരല്‍; നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണം

വിവിധ ജലസംഭരണികളിലായി ലക്ഷക്കണക്കിന് രൂപയുടെ മണലാണ് അടിഞ്ഞ് കിടക്കുന്നത്. 2018 ലെ പ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയ തോതില്‍ മണല്‍ ഒഴുകിയെത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തിയാണ് കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറും ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയത്.പിന്നീട് കോട്ടയം ആസ്ഥാനമായുള്ള ട്രാവന്‍കൂര്‍ സിമന്‍റ്സ്‌ കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. സംഭരണികളില്‍ നിന്നും മണല്‍വാരുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം.

മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണവസ്‌തുക്കളുടെ ലഭ്യത കുറവ് ജില്ലയിലെ നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും തമിഴ്‌നാട്ടില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമാണ് നിര്‍മാണത്തിന് വേണ്ടുന്ന മണല്‍ എത്തിക്കുന്നതെന്നും പൊതുപ്രവർത്തകനായ ജോൺസൻ പറഞ്ഞു. മണല്‍വാരല്‍ അവസാനിച്ചതോടെ കല്ലാര്‍കുട്ടി അണക്കെട്ടിലെ കടവുകളില്‍ മണല്‍വാരി ഉപജീവനം നയിച്ചിരുന്ന അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടെന്നും മണല്‍വാരല്‍ പുനരാരംഭിച്ച് മുമ്പോട്ട് പോയാല്‍ സര്‍ക്കാര്‍ ഖജനാവിലും മെച്ചപ്പെട്ട തുക വരുമാനമായി എത്തുമെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

ഇടുക്കി: ജില്ലയിലെ ജലസംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടും തുടർനടപടികളുണ്ടാകുന്നില്ല. മുന്‍ കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടന്നിരുന്നെങ്കിലും പിന്നീട് തുടർ നടപടികളുണ്ടായില്ല. അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞതോടെ സംഭരണശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്.

ജലസംഭരണികളില്‍ നിന്നുള്ള മണല്‍ വാരല്‍; നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണം

വിവിധ ജലസംഭരണികളിലായി ലക്ഷക്കണക്കിന് രൂപയുടെ മണലാണ് അടിഞ്ഞ് കിടക്കുന്നത്. 2018 ലെ പ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയ തോതില്‍ മണല്‍ ഒഴുകിയെത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തിയാണ് കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറും ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയത്.പിന്നീട് കോട്ടയം ആസ്ഥാനമായുള്ള ട്രാവന്‍കൂര്‍ സിമന്‍റ്സ്‌ കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. സംഭരണികളില്‍ നിന്നും മണല്‍വാരുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം.

മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണവസ്‌തുക്കളുടെ ലഭ്യത കുറവ് ജില്ലയിലെ നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും തമിഴ്‌നാട്ടില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമാണ് നിര്‍മാണത്തിന് വേണ്ടുന്ന മണല്‍ എത്തിക്കുന്നതെന്നും പൊതുപ്രവർത്തകനായ ജോൺസൻ പറഞ്ഞു. മണല്‍വാരല്‍ അവസാനിച്ചതോടെ കല്ലാര്‍കുട്ടി അണക്കെട്ടിലെ കടവുകളില്‍ മണല്‍വാരി ഉപജീവനം നയിച്ചിരുന്ന അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടെന്നും മണല്‍വാരല്‍ പുനരാരംഭിച്ച് മുമ്പോട്ട് പോയാല്‍ സര്‍ക്കാര്‍ ഖജനാവിലും മെച്ചപ്പെട്ട തുക വരുമാനമായി എത്തുമെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

Intro:ജില്ലയിലെ ജലസംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച നടപടികളില്‍ തീരുമാനമില്ല.മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടന്നിരുന്നെങ്കിലും പിന്നീട് മുമ്പോട്ട് പോക്കുണ്ടായില്ല.അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞതോടെ സംഭരണശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്.Body:ജില്ലയിലെ വിവിധ ജലസംഭരണികളില്‍ ലക്ഷക്കണക്കിന് രൂപയുടെ മണലാണ് അടിഞ്ഞ് കിടക്കുന്നത്.2018ലെ പ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയ തോതില്‍ മണല്‍ ഒഴുകിയെത്തി.പക്ഷെ സംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്.മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് നേരിട്ടെത്തി കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടത്തിയിരുന്നു.പിന്നീട് കോട്ടയം ആസ്ഥാനമായുള്ള ട്രാവന്‍കൂര്‍ സിമന്റ്‌സ് കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങി.സംഭരണികളില്‍ നിന്നും മണല്‍വാരുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം.

ബൈറ്റ്

ജോൺസൻ
പൊതുപ്രവർത്തകൻConclusion:മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണവസ്തുക്കളുടെ ലഭ്യത കുറവ് ജില്ലയിലെ നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.തമിഴ്‌നാട്ടില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമാണ് നിര്‍മ്മാണത്തിന് വേണ്ടുന്ന മണല്‍ എത്തിക്കുന്നത്.വലിയ തോതില്‍ മണല്‍ അടിഞ്ഞതോടെ ജലസംഭരണികളുടെ സംഭരണശേഷിയിലും കാര്യമായ കുറവ് സംഭവിച്ചു. മണല്‍വാരല്‍ അവസാനിച്ചതോടെ കല്ലാര്‍കുട്ടി അണക്കെട്ടിലെ കടവുകളില്‍ മാത്രം മണല്‍വാരി ഉപജീവനം നയിച്ചിരുന്ന 500ലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.മണല്‍വാരല്‍ പുനരാരംഭിച്ച് മുമ്പോട്ട് പോയാല്‍ സര്‍ക്കാര്‍ ഖജനാവിലും മെച്ചപ്പെട്ട തുക വരുമാനമായി എത്തും.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 16, 2020, 6:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.