ETV Bharat / state

വണ്ടിപെരിയാർ കൊലപാതകം; പ്രതിയെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി

author img

By

Published : Jul 11, 2021, 12:28 PM IST

Updated : Jul 11, 2021, 12:49 PM IST

ഡമ്മി ഉൾപ്പടെയുള്ളവ ഉപയോഗിച്ചാണ് പൊലീസ് വിശദമായ തെളിവെടുപ്പാണ് നടത്തിയത്.

വണ്ടിപെരിയാർ കൊലപാതകം  പ്രതിയെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി  ആറ് വയസുകാരിയുടെ കൊലപാതകം  Six year old girl killed vandiperiyar  vandiperiyar murder case  Six year old girl killed  vandiperiyar girl raped and killed
വണ്ടിപെരിയാർ കൊലപാതകം; പ്രതിയെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ വീണ്ടും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡമ്മി ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വിശദമായ തെളിവെടുപ്പാണ് നടത്തിയത്. പ്രതിക്കെതിരെ നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ത്തിയെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. ജൂലൈ ഒമ്പതിനും പ്രതിയെ ടൗണിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വണ്ടിപെരിയാർ കൊലപാതകം

എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു ജൂൺ 30ന് കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി.

വണ്ടിപെരിയാർ കൊലപാതകം; പ്രതിയെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി

തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു പീഡനമെന്ന്‌ പൊലീസ് പറഞ്ഞു.

READ MORE: വണ്ടിപ്പെരിയാർ കൊലപാതകം; തെളിവെടുപ്പ് പൂർത്തീകരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ വീണ്ടും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡമ്മി ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വിശദമായ തെളിവെടുപ്പാണ് നടത്തിയത്. പ്രതിക്കെതിരെ നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ത്തിയെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. ജൂലൈ ഒമ്പതിനും പ്രതിയെ ടൗണിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വണ്ടിപെരിയാർ കൊലപാതകം

എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു ജൂൺ 30ന് കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി.

വണ്ടിപെരിയാർ കൊലപാതകം; പ്രതിയെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി

തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു പീഡനമെന്ന്‌ പൊലീസ് പറഞ്ഞു.

READ MORE: വണ്ടിപ്പെരിയാർ കൊലപാതകം; തെളിവെടുപ്പ് പൂർത്തീകരിച്ചു

Last Updated : Jul 11, 2021, 12:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.