ETV Bharat / state

മണ്ഡലകാല മഹോത്സവം ; കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി

Cumbammettu Checkpost : മണ്ഡലകാല മഹോത്സവത്തിനോടനുബന്ധിച്ച് കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. കൂടുതൽ പൊലീസ് സേനയെ മേഖലയിൽ നിയോഗിച്ചു.

author img

By ETV Bharat Kerala Team

Published : Nov 22, 2023, 11:01 PM IST

Etv Bharat Sabarimala Mandalakalam  Cumbammettu Checkpost  മണ്ഡലകാല മഹോത്സവം  കമ്പംമെട്ട് ചെക്ക് പോസ്റ്റ്  കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കി
Sabarimala Mandalakalam- Observation Tightened At Cumbammettu Checkpost

ഇടുക്കി/പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല മഹോത്സവത്തിനോടനുബന്ധിച്ച് കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. മേഖലയിൽ കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു (Sabarimala Mandalakalam- Observation Tightened At Cumbammettu Checkpost). ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പൊലീസ് സംഘത്തെ ചെക്ക്പോസ്റ്റിൽ നിയോഗിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാർക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഒരുക്കുകയാണ് ലക്ഷ്യം.

കമ്പംമെട്ട് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് നിലവിൽ മേഖലയിൽ ക്രമീകരണങ്ങൾ നടത്തുന്നത്. വരും ദിവസങ്ങളിൽ അയ്യപ്പന്മാരുടെ വരവ് കൂടുന്നതോടെ കൂടുതൽ പൊലീസുകാരെ വിവിധ സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിലെ പരിശോധന നടക്കുന്നത്. കമ്പംമെട്ട് വഴി എത്തുന്ന അയ്യപ്പന്മാർക്ക് എല്ലാവിധ സഹായങ്ങളും ചെയ്‌തു നൽകുമെന്ന് സേനാംഗങ്ങൾ പറഞ്ഞു

മണ്ഡലകാലത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വിവിധ വകുപ്പുകൾ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തും. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ആണെന്ന് എക്സൈസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.

സന്നിധാനത്ത് കുഴഞ്ഞു വീണു മരിച്ചു: ശബരിമല ദർശനത്തിന് എത്തിയ വയോധിക സന്നിധാനത്ത് കുഴഞ്ഞു വീണു മരിച്ചു. ബന്ധുക്കൾക്കൊപ്പം എത്തിയ പട്ടാമ്പി തെക്കേ വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്‍റെ ഭാര്യ ഇന്ദിര (63) ആണ് മരിച്ചത്.

ഭർത്താവിനും മറ്റ് ബന്ധുക്കൾക്കും ഒപ്പം ചൊവ്വാഴ്‌ചയാണ് ഇന്ദിര ശബരിമലയിൽ എത്തിയത്. രാത്രി 10 മണിയോടെ ദർശനം നടത്തിയ ശേഷം ബുധനാഴ്‌ച പുലർച്ചെ നെയ്യഭിഷേകം നടത്താൻ നടപ്പന്തലിൽ വിരിവച്ചു കഴിയുകയായിരുന്നു. എന്നാൽ പുലർച്ചെ അഞ്ചു മണിയോടെ ഉറക്കം ഉണർന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞു വീണു.

ഉടൻ തന്നെ സന്നിധാനം ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

Also Read: ശബരിമലയില്‍ അടിയന്തര വൈദ്യ സഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്‍റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പിന്‍റെയും കനിവ് 108ന്‍റെയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇടുക്കി/പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല മഹോത്സവത്തിനോടനുബന്ധിച്ച് കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. മേഖലയിൽ കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു (Sabarimala Mandalakalam- Observation Tightened At Cumbammettu Checkpost). ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പൊലീസ് സംഘത്തെ ചെക്ക്പോസ്റ്റിൽ നിയോഗിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാർക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഒരുക്കുകയാണ് ലക്ഷ്യം.

കമ്പംമെട്ട് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് നിലവിൽ മേഖലയിൽ ക്രമീകരണങ്ങൾ നടത്തുന്നത്. വരും ദിവസങ്ങളിൽ അയ്യപ്പന്മാരുടെ വരവ് കൂടുന്നതോടെ കൂടുതൽ പൊലീസുകാരെ വിവിധ സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിലെ പരിശോധന നടക്കുന്നത്. കമ്പംമെട്ട് വഴി എത്തുന്ന അയ്യപ്പന്മാർക്ക് എല്ലാവിധ സഹായങ്ങളും ചെയ്‌തു നൽകുമെന്ന് സേനാംഗങ്ങൾ പറഞ്ഞു

മണ്ഡലകാലത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വിവിധ വകുപ്പുകൾ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തും. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ആണെന്ന് എക്സൈസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.

സന്നിധാനത്ത് കുഴഞ്ഞു വീണു മരിച്ചു: ശബരിമല ദർശനത്തിന് എത്തിയ വയോധിക സന്നിധാനത്ത് കുഴഞ്ഞു വീണു മരിച്ചു. ബന്ധുക്കൾക്കൊപ്പം എത്തിയ പട്ടാമ്പി തെക്കേ വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്‍റെ ഭാര്യ ഇന്ദിര (63) ആണ് മരിച്ചത്.

ഭർത്താവിനും മറ്റ് ബന്ധുക്കൾക്കും ഒപ്പം ചൊവ്വാഴ്‌ചയാണ് ഇന്ദിര ശബരിമലയിൽ എത്തിയത്. രാത്രി 10 മണിയോടെ ദർശനം നടത്തിയ ശേഷം ബുധനാഴ്‌ച പുലർച്ചെ നെയ്യഭിഷേകം നടത്താൻ നടപ്പന്തലിൽ വിരിവച്ചു കഴിയുകയായിരുന്നു. എന്നാൽ പുലർച്ചെ അഞ്ചു മണിയോടെ ഉറക്കം ഉണർന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞു വീണു.

ഉടൻ തന്നെ സന്നിധാനം ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

Also Read: ശബരിമലയില്‍ അടിയന്തര വൈദ്യ സഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്‍റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പിന്‍റെയും കനിവ് 108ന്‍റെയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.