ഇടുക്കി: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് സവാള വില കുതിച്ചുയരുകയാണ്. നിലവില്‍ 150ന് അടുത്താണ് ഒരു കിലോ സവാളയുടെ ചില്ലറ വില്‍പ്പന വില. ഒരു കിലോ ചുവന്നുള്ളിക്ക് 180 രൂപയും ഒരു കിലോ വെളുത്തുള്ളിക്ക് 240 രൂപയുമാണ് വിപണി വില. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സാവളയുടെ ലഭ്യത കുറഞ്ഞതാണ് വില നിയന്ത്രണമില്ലാതെ കുതിച്ചുയരാന്‍ കാരണം. വില വര്‍ധിച്ചതോടെ വ്യാപാരം കുറഞ്ഞതായും വരും ദിവസങ്ങളില്‍ സവാള വില വീണ്ടും വര്‍ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.
കുതിച്ചുയർന്ന് സവാള വില; കുടുംബ ബജറ്റുകൾ അവതാളത്തില്‍ - കുടുംബ ബജറ്റുകൾ താളം തെറ്റുന്നു
വില വര്‍ധിച്ചതോടെ വ്യാപാരം കുറഞ്ഞതായും വരും ദിവസങ്ങളില്‍ സവാള വില വീണ്ടും വര്‍ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.
![കുതിച്ചുയർന്ന് സവാള വില; കുടുംബ ബജറ്റുകൾ അവതാളത്തില്‍ onion price hike news kerala onion price സവാള വില ഉയരുന്ന വാർത്ത കുടുംബ ബജറ്റുകൾ താളം തെറ്റുന്നു സവാള വില](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5260991-344-5260991-1575407336512.jpg?imwidth=3840)
ഇടുക്കി: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് സവാള വില കുതിച്ചുയരുകയാണ്. നിലവില്‍ 150ന് അടുത്താണ് ഒരു കിലോ സവാളയുടെ ചില്ലറ വില്‍പ്പന വില. ഒരു കിലോ ചുവന്നുള്ളിക്ക് 180 രൂപയും ഒരു കിലോ വെളുത്തുള്ളിക്ക് 240 രൂപയുമാണ് വിപണി വില. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സാവളയുടെ ലഭ്യത കുറഞ്ഞതാണ് വില നിയന്ത്രണമില്ലാതെ കുതിച്ചുയരാന്‍ കാരണം. വില വര്‍ധിച്ചതോടെ വ്യാപാരം കുറഞ്ഞതായും വരും ദിവസങ്ങളില്‍ സവാള വില വീണ്ടും വര്‍ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.
ബൈറ്റ്
ദാസ്
വ്യാപാരിConclusion:കുടുംബങ്ങളെയെന്ന പോലെ ഹോട്ടല്‍ വ്യവസായത്തേയും സവാളയുടെയും ഉള്ളിയുടെയും ഉയര്‍ന്ന വില പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.സവാളയുടെ ഉപയോഗത്തില്‍ കുറവ് വരുത്താന്‍ സാധിക്കാത്തതിനാല്‍ ചിലവേറുന്നതായി ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.ചില്ലറ വില്‍പ്പനശാലകളില്‍ വില്‍പ്പനക്കെത്തിക്കുന്ന സാവളയുടെ അളവിലും ഉടമകള്‍ കുറവ് വരുത്തിയിട്ടുണ്ട്.വലിയ വില നല്‍കി മൊത്തവില്‍പ്പനക്കാരില്‍ നിന്നും സവാള വാങ്ങാന്‍ ശേഷിയില്ലാത്തതാണ് പലരേയും വലക്കുന്നത്.തമിഴ്‌നാട്ടില്‍ കനത്തമഴയെ തുടര്‍ന്ന് വലിയ നാശം സംഭവിച്ച സാഹചര്യത്തില്‍ സവാളക്കൊപ്പം മറ്റ് പച്ചക്കറികളുടെ വില കൂടി ഉയര്‍ന്നാല്‍ കുടുംബങ്ങളുടെ സാമ്പത്തിക നില കൂടുതല്‍ പരുങ്ങലിലാകും.
അഖിൽ വി ആർ
ദേവികുളം