ഇടുക്കി: ഇടമലക്കുടിയുടെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. കോളനികളുടെ സമഗ്ര വികസനത്തിനായി പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇടമലക്കുടി കോളനിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ നന്ദിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപിയായ ശേഷം ആദ്യമായാണ് ഡീന്‍ കുര്യാക്കോസ് സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇഡലിപ്പാറയില്‍ എത്തിയ എംപിക്ക് ഗോത്ര നിവാസികള്‍ പരമ്പരാഗത രീതിയിലാണ് സ്വീകരണമൊരുക്കിയത്.
കോളനികളുടെ സമഗ്ര വികസനത്തിന് പാക്കേജ് അനുവദിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഇടമലക്കുടിയില്‍ ഡീന്‍ കുര്യാക്കോസ് എംപിക്ക് പരമ്പരാഗത രീതിയിലാണ് ഗോത്ര നിവാസികള്‍ സ്വീകരണം ഒരുക്കിയത്
![കോളനികളുടെ സമഗ്ര വികസനത്തിന് പാക്കേജ് അനുവദിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇടമലക്കുടി നിവാസികൾ സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്ത് idamalakkudy tribal village idukki mp dean kuriakose](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5406477-thumbnail-3x2-dean.jpg?imwidth=3840)
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവുള്‍പ്പെടെ ഒമ്പതിന ആവശ്യങ്ങള്‍ ഗോത്രനിവാസികള്‍ എംപിക്ക് മുമ്പാകെ ഉന്നയിച്ചു. സൊസൈറ്റിക്കുടി, മുളക് തറക്കുടി തുടങ്ങിയ കോളനികളിലും ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി. നാല് മണിക്കൂറോളം ഡീന്‍ കുര്യാക്കോസ് ഇടമലക്കുടിയില്‍ ചിലവഴിച്ചു. പഞ്ചായത്ത് സെക്രട്ടറി, ട്രൈബല്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍, വനംവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി എംപി ചര്‍ച്ച നടത്തി. ഗതാഗത സൗകര്യങ്ങളുടെ കുറവും കാട്ടുമൃഗ ശല്യവും വിവരസാങ്കേതിക വിദ്യകളുടെ അഭാവവുമാണ് ഗോത്രനിവാസികള്‍ പ്രധാനമായി മുമ്പോട്ടുവെച്ച പ്രധാന പ്രശ്‌നങ്ങള്‍.
ഇടുക്കി: ഇടമലക്കുടിയുടെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. കോളനികളുടെ സമഗ്ര വികസനത്തിനായി പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇടമലക്കുടി കോളനിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ നന്ദിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപിയായ ശേഷം ആദ്യമായാണ് ഡീന്‍ കുര്യാക്കോസ് സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇഡലിപ്പാറയില്‍ എത്തിയ എംപിക്ക് ഗോത്ര നിവാസികള്‍ പരമ്പരാഗത രീതിയിലാണ് സ്വീകരണമൊരുക്കിയത്.
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവുള്‍പ്പെടെ ഒമ്പതിന ആവശ്യങ്ങള്‍ ഗോത്രനിവാസികള്‍ എംപിക്ക് മുമ്പാകെ ഉന്നയിച്ചു. സൊസൈറ്റിക്കുടി, മുളക് തറക്കുടി തുടങ്ങിയ കോളനികളിലും ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി. നാല് മണിക്കൂറോളം ഡീന്‍ കുര്യാക്കോസ് ഇടമലക്കുടിയില്‍ ചിലവഴിച്ചു. പഞ്ചായത്ത് സെക്രട്ടറി, ട്രൈബല്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍, വനംവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി എംപി ചര്‍ച്ച നടത്തി. ഗതാഗത സൗകര്യങ്ങളുടെ കുറവും കാട്ടുമൃഗ ശല്യവും വിവരസാങ്കേതിക വിദ്യകളുടെ അഭാവവുമാണ് ഗോത്രനിവാസികള്‍ പ്രധാനമായി മുമ്പോട്ടുവെച്ച പ്രധാന പ്രശ്‌നങ്ങള്‍.
മൂന്നാര്‍ വട്ടവട റൂട്ടില്‍ കുരങ്ങണി മലനിരകളടക്കമുള്ള തമിഴ്നാടിന്റെ വിദൂര ദൃശ്യമൊരുക്കുകയാണ് ടോപ് സ്റ്റേഷന്‍.Body:മലകള്‍ക്കിടയില്‍ മഞ്ഞ് കാഴ്ച്ച മറച്ച് നില്‍ക്കുന്നു.ശരീരം കോച്ചുന്ന തണുപ്പും പരന്ന കിടക്കുന്ന തെയില തോട്ടവും മേഘപാളികള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യനും ടോപ്പ് സ്റ്റേഷന് വല്ലാത്ത സൗന്ദര്യം നല്‍കുന്നു. ഇലകളില്‍ നിന്നും അടരാന്‍ കൊതിക്കുന്ന മഞ്ഞിന്‍ കണങ്ങള്‍ ഊഴം കാത്ത് നില്‍ക്കുന്നു.പച്ചവിരിച്ച് നില്‍ക്കുന്ന തെയിലക്കാടുകളുടെ ഭംഗി മറച്ച് ഇടക്കിടെ കോടമഞ്ഞ് മൂടും.പിന്നെ മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന പ്രതീതിയാണ്.സദാ സമയവും വീശിയടിക്കുന്ന കാറ്റും മഞ്ഞും കുളിരും സഞ്ചാരികളെ ടോപ് സ്റ്റേഷനിലേക്കാകര്‍ഷിക്കുന്നു.
ബൈറ്റ്
ആകാശ്
സഞ്ചാരിConclusion:സദാസമയവും മഞ്ഞ് മൂടി കിടക്കുന്നതിനാല്‍ മിക്കപ്പോഴും മലനിരകളുടെ അഗ്രഭാഗം മാത്രവെ ടോപ് സ്റ്റേഷന്‍ സഞ്ചാരികള്‍ക്ക് അനുഭവേദ്യമാക്കു. തെക്കിന്റെ കാശ്മീരില്‍ കുളിരുതേടിയെത്തുന്നവര്‍ ഒരിക്കലെങ്കിലും ടോപ് സ്റ്റേഷന്‍ സന്ദര്‍ശിക്കണം.തമിഴ്‌നാടിന്റെ ഭാഗമായ ഈ മലനിരകള്‍ പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമാണ് കണ്ണിനു മുമ്പില്‍ തുറന്നിടുന്നത്.
അഖിൽ വി ആർ
ദേവികുളം