ETV Bharat / state

മകന്‍ വൃദ്ധ മാതാവിനെ മർദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

ദേവികുളം കുരിശുമൂട്ടില്‍ മേരിദാസാണ്(83) പരാതിക്കാരി. മകന്‍റെ ക്ലമന്‍റിന്‍റെ മര്‍ദ്ദനവും ക്രൂര പീഡനവും ഭയന്ന് സ്വന്തം വീട്ടിലേയ്ക്ക് കയറിചെല്ലാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവർ.

author img

By

Published : Jan 25, 2021, 8:53 AM IST

Elderly Mother files complaint against son
മകന്‍ വൃദ്ധ മാതാവിനെ മർദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

ഇടുക്കി: വൃദ്ധ മാതാവിനെ സ്വന്തം വീട്ടില്‍ കയറാന്‍ മകന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. ദേവികുളം കുരിശുമൂട്ടില്‍ മേരിദാസാണ്(83) പരാതിക്കാരി. മകന്‍റെ ക്ലമന്‍റിന്‍റെ മര്‍ദനവും ക്രൂര പീഡനവും ഭയന്ന് സ്വന്തം വീട്ടിലേയ്ക്ക് കയറിചെല്ലാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവർ. വനിത കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമടക്കം പരാതി നല്‍കിയിട്ടും പ്രശ്നപരിഹാരമായില്ലെന്നും ഇവർ പറയുന്നു.വാര്‍ധക്യ സഹജമായ രോഗങ്ങളുള്ള മേരിയമ്മയിപ്പോള്‍ മകള്‍ക്കൊപ്പമാണ് കഴിയുന്നത്.

നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം ഏറെ ബുദ്ധിമുട്ടിയാണ് മേരി ഏഴുമക്കളെ വളര്‍ത്തിയത്.ഇതില്‍ നാല് പെണ്‍മക്കളേയും വിവാഹം കഴിച്ചയച്ചു.ആണ്‍മക്കളില്‍ ഒരാള്‍ മരിച്ചു.പിന്നീട് ഇളയ മകനായ ക്ലമന്‍റിനും കുടുംബത്തിനുനൊപ്പമാണ് മേരിയമ്മ കഴിഞ്ഞ് വന്നിരുന്നത്. ആകെ സമ്പാദ്യമായ ദേവികുളം ഇരച്ചില്‍പാറയിലെ അഞ്ച് സെന്‍റ് പട്ടയ ഭൂമിയും 5 സെൻ്റ് കൈവശഭൂമിയും വീടും തട്ടിയെടുക്കുന്നതിന് വേണ്ടി മകന്‍ ക്രൂരമായി മർദിച്ച് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. തുടർന്ന് കള്ളിമാലിയിലുള്ള കരുണാഭവൻ വൃദ്ധ മന്ദിരത്തിൽ അഭയം തേടി.വൃദ്ധസദനത്തിൽ നടന്ന ഒരു പരിപാടിയുടെ ചിത്രം പത്രത്തില്‍ കണ്ട മകള്‍ മേരിയെ ഒപ്പം കൂട്ടുകയായിരുന്നു. സഹോദരന്‍ അമ്മയെ ക്രൂരമായി മർദിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മകള്‍ ഫാത്തിമ പറഞ്ഞു.

മകന്‍ വൃദ്ധ മാതാവിനെ മർദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി
സ്വന്തം വീട്ടില്‍ കഴിയണമെന്നാണ് മേരീദാസിന്‍റെ ആവശ്യം. വീടിന്‍റേയും സ്ഥലത്തിന്‍റേയും പട്ടയമടക്കമുള്ള എല്ലാ രേഖകളും മേരിയമ്മയുടെ കയ്യിലുണ്ട്.ദേവികുളം സബ്ബ് കളക്ടർക്ക് പരാതി നൽകിയെങ്കിലും പ്രവേശന ഉത്തരവിൽ വീട്ടുനമ്പർ ചേർക്കാത്തതിനാൽ ഇതുവരെ വീട്ടിൽ പ്രവേശിക്കാനായിട്ടില്ല. പരാതി അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മകൻ ക്ലമൻ്റ് റിപ്പോർട്ട് അനുകൂലമാക്കുന്നതെന്നും ഇവർ പറയുന്നു. പരാതിയെ തുടർന്ന് വനിതാ കമ്മിഷനും ലീഗല്‍ സർവ്വീസ് അതോറിറ്റിയുമടക്കം വിളിച്ചിട്ടും ക്ലമന്‍റ് ഇതുവരെ ഹാജരായിട്ടില്ല . ജില്ലാകളക്ടര്‍ക്കും വനിതാ കമ്മിഷനും വീണ്ടും പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വയോധിക.

ഇടുക്കി: വൃദ്ധ മാതാവിനെ സ്വന്തം വീട്ടില്‍ കയറാന്‍ മകന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. ദേവികുളം കുരിശുമൂട്ടില്‍ മേരിദാസാണ്(83) പരാതിക്കാരി. മകന്‍റെ ക്ലമന്‍റിന്‍റെ മര്‍ദനവും ക്രൂര പീഡനവും ഭയന്ന് സ്വന്തം വീട്ടിലേയ്ക്ക് കയറിചെല്ലാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവർ. വനിത കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമടക്കം പരാതി നല്‍കിയിട്ടും പ്രശ്നപരിഹാരമായില്ലെന്നും ഇവർ പറയുന്നു.വാര്‍ധക്യ സഹജമായ രോഗങ്ങളുള്ള മേരിയമ്മയിപ്പോള്‍ മകള്‍ക്കൊപ്പമാണ് കഴിയുന്നത്.

നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം ഏറെ ബുദ്ധിമുട്ടിയാണ് മേരി ഏഴുമക്കളെ വളര്‍ത്തിയത്.ഇതില്‍ നാല് പെണ്‍മക്കളേയും വിവാഹം കഴിച്ചയച്ചു.ആണ്‍മക്കളില്‍ ഒരാള്‍ മരിച്ചു.പിന്നീട് ഇളയ മകനായ ക്ലമന്‍റിനും കുടുംബത്തിനുനൊപ്പമാണ് മേരിയമ്മ കഴിഞ്ഞ് വന്നിരുന്നത്. ആകെ സമ്പാദ്യമായ ദേവികുളം ഇരച്ചില്‍പാറയിലെ അഞ്ച് സെന്‍റ് പട്ടയ ഭൂമിയും 5 സെൻ്റ് കൈവശഭൂമിയും വീടും തട്ടിയെടുക്കുന്നതിന് വേണ്ടി മകന്‍ ക്രൂരമായി മർദിച്ച് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. തുടർന്ന് കള്ളിമാലിയിലുള്ള കരുണാഭവൻ വൃദ്ധ മന്ദിരത്തിൽ അഭയം തേടി.വൃദ്ധസദനത്തിൽ നടന്ന ഒരു പരിപാടിയുടെ ചിത്രം പത്രത്തില്‍ കണ്ട മകള്‍ മേരിയെ ഒപ്പം കൂട്ടുകയായിരുന്നു. സഹോദരന്‍ അമ്മയെ ക്രൂരമായി മർദിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മകള്‍ ഫാത്തിമ പറഞ്ഞു.

മകന്‍ വൃദ്ധ മാതാവിനെ മർദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി
സ്വന്തം വീട്ടില്‍ കഴിയണമെന്നാണ് മേരീദാസിന്‍റെ ആവശ്യം. വീടിന്‍റേയും സ്ഥലത്തിന്‍റേയും പട്ടയമടക്കമുള്ള എല്ലാ രേഖകളും മേരിയമ്മയുടെ കയ്യിലുണ്ട്.ദേവികുളം സബ്ബ് കളക്ടർക്ക് പരാതി നൽകിയെങ്കിലും പ്രവേശന ഉത്തരവിൽ വീട്ടുനമ്പർ ചേർക്കാത്തതിനാൽ ഇതുവരെ വീട്ടിൽ പ്രവേശിക്കാനായിട്ടില്ല. പരാതി അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മകൻ ക്ലമൻ്റ് റിപ്പോർട്ട് അനുകൂലമാക്കുന്നതെന്നും ഇവർ പറയുന്നു. പരാതിയെ തുടർന്ന് വനിതാ കമ്മിഷനും ലീഗല്‍ സർവ്വീസ് അതോറിറ്റിയുമടക്കം വിളിച്ചിട്ടും ക്ലമന്‍റ് ഇതുവരെ ഹാജരായിട്ടില്ല . ജില്ലാകളക്ടര്‍ക്കും വനിതാ കമ്മിഷനും വീണ്ടും പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വയോധിക.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.