ETV Bharat / state

Cardamom Theft Idukki: കൃഷിയിടത്തിൽ നിന്നും പതിവായി ഏലക്ക മോഷണം; യുവാക്കൾ പിടിയിൽ

author img

By ETV Bharat Kerala Team

Published : Oct 5, 2023, 8:59 AM IST

Updated : Oct 5, 2023, 10:02 AM IST

Youths Arrested for stealing cardamom : പാമ്പാടുമ്പാറ സ്വദേശി വിൻസന്‍റിന്‍റെ തോട്ടത്തിൽ നിന്നുമാണ് പ്രതികൾ ഏലക്ക മോഷ്‌ടിക്കാൻ ശ്രമിച്ചത്.

Youths Arrested Stole Cardamom In Idukki  Youths Arrested In Idukki  Stole Cardamom In Idukki  Stole Cardamom  കൃഷിയിടത്തിൽ നിന്നും പതിവായി ഏലക്ക മോഷ്‌ടിച്ചു  ഏലക്ക മോഷ്‌ടിച്ചിരുന്ന യുവാക്കൾ പിടിയിൽ  ഇടുക്കിയിൽ ഏലക്ക മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ  ഏലക്ക മോഷണം  പാമ്പാടുംപറയിൽ ഏലക്ക മോഷണം  യുവാക്കൾ മോഷണം നടത്തുന്നു
Cardamom Stolen

ഇടുക്കി : കൃഷിയിടത്തിൽ നിന്നും പതിവായി ഏലക്ക മോഷ്‌ടിച്ചിരുന്ന യുവാക്കൾ പിടിയിൽ (Cardamom Theft Idukki). ഇടുക്കി നെടുംകണ്ടം ആദിയാർപുരം സ്വദേശികളായ മഠത്തിനാൽ ആഷ്‌ലി, പുതുപ്പറമ്പിൽ അഭിജിത്, കോരണ്ടിചേരിൽ വിഷ്‌ണു എന്നിവരാണ് പിടിയിലായത് (Cardamom Stolen). പാമ്പാടുംപറയിലെ ഏലത്തോട്ടത്തിൽ നിന്നും ഇവർ പതിവായി ഏലക്ക മോഷ്‌ടിച്ചു കടത്തിയിരുന്നു.

പാമ്പാടുമ്പാറ സ്വദേശി വിൻസന്‍റിന്‍റെ തോട്ടത്തിൽ നിന്നുമാണ് പ്രതികൾ ഏലക്ക മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം യുവാക്കൾ മോഷണം നടത്തുന്നത് ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ യുവാക്കൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയും ഉടമസ്ഥർ ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്‌തു.

ഇതിനിടെ വിൻസന്‍റിന്‍റെ പിതാവിന്‍റെ കൈവശം ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ആഷ്‌ലിയുടെ കൈയിൽ മുറിവേറ്റു. അദ്ദേഹത്തെ തള്ളിയിട്ട് ആഷ്‌ലി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആഷ്‌ലിയെയും പാമ്പാടുംപാറയിൽ നിന്നും വിഷ്‌ണുവിനെയും അഭിജിത്തിനെയും പിടികൂടുകയായിരുന്നു.

അതേസമയം കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ നെടുംകണ്ടം തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യ വ്യക്തിയുടെ വസ്‌തുവിലെ നൂറു കിലോയിലധികം ഏലക്ക മോഷണം പോയതായി പരാതി ലഭിച്ചിരുന്നു.

തൂക്കുപാലം ചന്ദ്രഭവനിൽ രാജേഷിന്‍റെ 300 ഓളം ഏലചെടികളിലെ മുഴുവൻ ഏലക്കായാണ് കള്ളൻ മോഷ്‌ടിച്ചത്. ഏലം നട്ടതിന് ശേഷം ആദ്യമായി വിളവെടുക്കാൻ തൊഴിലാളികളെയും കൊണ്ട് എത്തിയപ്പോഴായിരുന്നു ഓരോ ശരത്തിലെയും മൂന്ന് കായ്‌ക്കൾ വരെ മോഷ്‌ടിച്ചതായി കണ്ടെത്തിയത്.

ALSO READ:Cardamom Theft | ഏലത്തിന് വില വര്‍ധിച്ചതോടെ കൃഷിയിടങ്ങളില്‍ മോഷണം പതിവാകുന്നു; വിളയ്‌ക്ക് പൊലീസ് സുരക്ഷ തേടി കര്‍ഷകര്‍

ഏലക്ക മോഷണം : ഏലക്കയ്ക്ക് വില വർധിച്ചതോടെയാണ് ഇടുക്കിയിലെ തോട്ടങ്ങളിൽ മോഷണം പതിവായത്. ഇതേതുടര്‍ന്ന് രാജകുമാരി കുരുവിള സിറ്റിയിൽ ഏല ചെടികളിൽ നിന്നും വ്യാപകമായി ഏലക്കായ മോഷണം പോയിരുന്നു.

ചെടിയിലെ ശരമടക്കം ഇറുത്താണ് മോഷണം നടത്തുന്നത്. കുരുവിള സിറ്റി വെള്ളാങ്കൽ ബിജുവിന്‍റെ കൃഷിയിടത്തിലായിരുന്നു മോഷണം നടന്നത്. മുക്കാൽ ഏക്കറോളം വരുന്ന ഏല കൃഷിയിൽ നിന്നും ചെടിയിലെ കായ വളരുന്ന ശരമടക്കം മുറിച്ചാണ് മോഷ്‌ടാക്കൾ കടത്തി കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ചെടികൾ നനയ്ക്കാൻ വന്നപ്പോയാണ് ഉടമയായ ബിജു മോഷണം നടന്നതായി കണ്ടെത്തുന്നത്. പിന്നീട് കൃഷിയിടത്തിൽ പരിശോധിച്ചപ്പോൾ മുറിച്ചു മാറ്റിയ ശരങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടിരുന്നു.

പിഞ്ചുകായ അധികമുള്ള ശരങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബിജു രാജാക്കാട് പൊലീസിലെത്തി പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മോഷ്‌ടാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം നാളുകൾക്ക് ശേഷമാണ് ഏലക്കായയുടെ വില രണ്ടായിരത്തിന് മുകളിലെത്തുന്നത്. പ്രതികൂല കാലാവസ്ഥ മൂലം വലിയ രീതിയിലുള്ള ഉത്‌പാദനക്കുറവാണ് വന്നിട്ടുള്ളത്. ഇതിനിടെയാണ് തസ്‌ക്കര ശല്യവും വർധിച്ചിരിക്കുന്നത്. മോഷണം തടയാൻ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാണ് പൊതുജന ആവശ്യം.

ALSO READ: Tomatoes stolen | 4 ക്വിന്‍റല്‍ തക്കാളി മോഷണം പോയി; പരാതിയുമായി മഹാരാഷ്‌ട്രയിലെ കര്‍ഷകന്‍

ഇടുക്കി : കൃഷിയിടത്തിൽ നിന്നും പതിവായി ഏലക്ക മോഷ്‌ടിച്ചിരുന്ന യുവാക്കൾ പിടിയിൽ (Cardamom Theft Idukki). ഇടുക്കി നെടുംകണ്ടം ആദിയാർപുരം സ്വദേശികളായ മഠത്തിനാൽ ആഷ്‌ലി, പുതുപ്പറമ്പിൽ അഭിജിത്, കോരണ്ടിചേരിൽ വിഷ്‌ണു എന്നിവരാണ് പിടിയിലായത് (Cardamom Stolen). പാമ്പാടുംപറയിലെ ഏലത്തോട്ടത്തിൽ നിന്നും ഇവർ പതിവായി ഏലക്ക മോഷ്‌ടിച്ചു കടത്തിയിരുന്നു.

പാമ്പാടുമ്പാറ സ്വദേശി വിൻസന്‍റിന്‍റെ തോട്ടത്തിൽ നിന്നുമാണ് പ്രതികൾ ഏലക്ക മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം യുവാക്കൾ മോഷണം നടത്തുന്നത് ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ യുവാക്കൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയും ഉടമസ്ഥർ ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്‌തു.

ഇതിനിടെ വിൻസന്‍റിന്‍റെ പിതാവിന്‍റെ കൈവശം ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ആഷ്‌ലിയുടെ കൈയിൽ മുറിവേറ്റു. അദ്ദേഹത്തെ തള്ളിയിട്ട് ആഷ്‌ലി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആഷ്‌ലിയെയും പാമ്പാടുംപാറയിൽ നിന്നും വിഷ്‌ണുവിനെയും അഭിജിത്തിനെയും പിടികൂടുകയായിരുന്നു.

അതേസമയം കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ നെടുംകണ്ടം തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യ വ്യക്തിയുടെ വസ്‌തുവിലെ നൂറു കിലോയിലധികം ഏലക്ക മോഷണം പോയതായി പരാതി ലഭിച്ചിരുന്നു.

തൂക്കുപാലം ചന്ദ്രഭവനിൽ രാജേഷിന്‍റെ 300 ഓളം ഏലചെടികളിലെ മുഴുവൻ ഏലക്കായാണ് കള്ളൻ മോഷ്‌ടിച്ചത്. ഏലം നട്ടതിന് ശേഷം ആദ്യമായി വിളവെടുക്കാൻ തൊഴിലാളികളെയും കൊണ്ട് എത്തിയപ്പോഴായിരുന്നു ഓരോ ശരത്തിലെയും മൂന്ന് കായ്‌ക്കൾ വരെ മോഷ്‌ടിച്ചതായി കണ്ടെത്തിയത്.

ALSO READ:Cardamom Theft | ഏലത്തിന് വില വര്‍ധിച്ചതോടെ കൃഷിയിടങ്ങളില്‍ മോഷണം പതിവാകുന്നു; വിളയ്‌ക്ക് പൊലീസ് സുരക്ഷ തേടി കര്‍ഷകര്‍

ഏലക്ക മോഷണം : ഏലക്കയ്ക്ക് വില വർധിച്ചതോടെയാണ് ഇടുക്കിയിലെ തോട്ടങ്ങളിൽ മോഷണം പതിവായത്. ഇതേതുടര്‍ന്ന് രാജകുമാരി കുരുവിള സിറ്റിയിൽ ഏല ചെടികളിൽ നിന്നും വ്യാപകമായി ഏലക്കായ മോഷണം പോയിരുന്നു.

ചെടിയിലെ ശരമടക്കം ഇറുത്താണ് മോഷണം നടത്തുന്നത്. കുരുവിള സിറ്റി വെള്ളാങ്കൽ ബിജുവിന്‍റെ കൃഷിയിടത്തിലായിരുന്നു മോഷണം നടന്നത്. മുക്കാൽ ഏക്കറോളം വരുന്ന ഏല കൃഷിയിൽ നിന്നും ചെടിയിലെ കായ വളരുന്ന ശരമടക്കം മുറിച്ചാണ് മോഷ്‌ടാക്കൾ കടത്തി കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ചെടികൾ നനയ്ക്കാൻ വന്നപ്പോയാണ് ഉടമയായ ബിജു മോഷണം നടന്നതായി കണ്ടെത്തുന്നത്. പിന്നീട് കൃഷിയിടത്തിൽ പരിശോധിച്ചപ്പോൾ മുറിച്ചു മാറ്റിയ ശരങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടിരുന്നു.

പിഞ്ചുകായ അധികമുള്ള ശരങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബിജു രാജാക്കാട് പൊലീസിലെത്തി പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മോഷ്‌ടാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം നാളുകൾക്ക് ശേഷമാണ് ഏലക്കായയുടെ വില രണ്ടായിരത്തിന് മുകളിലെത്തുന്നത്. പ്രതികൂല കാലാവസ്ഥ മൂലം വലിയ രീതിയിലുള്ള ഉത്‌പാദനക്കുറവാണ് വന്നിട്ടുള്ളത്. ഇതിനിടെയാണ് തസ്‌ക്കര ശല്യവും വർധിച്ചിരിക്കുന്നത്. മോഷണം തടയാൻ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാണ് പൊതുജന ആവശ്യം.

ALSO READ: Tomatoes stolen | 4 ക്വിന്‍റല്‍ തക്കാളി മോഷണം പോയി; പരാതിയുമായി മഹാരാഷ്‌ട്രയിലെ കര്‍ഷകന്‍

Last Updated : Oct 5, 2023, 10:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.