ETV Bharat / state

സംസ്‌കരണ പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചില്ല; കോതമംഗലത്ത് മാലിന്യപ്രശ്‌നം രൂക്ഷം

സംസ്‌കരണ പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കാത്തതും ഡമ്പിങ് യാർഡില്‍ ഇടക്കിടെ ഉണ്ടാകുന്ന തീപിടുത്തവും മാലിന്യം കുന്നുകൂടുന്നതിന് കാരണമാകുന്നു

author img

By

Published : Jan 14, 2020, 9:48 PM IST

Waste Management crisis at ernakulam  കോതമംഗലത്ത് മാലിന്യപ്രശ്നം രൂക്ഷമാകുന്നു
മാലിന്യപ്രശ്നം

എറണാകുളം: കോതമംഗലത്ത് മാലിന്യനീക്കം കൃത്യമായി നടപ്പാക്കാത്തതുമൂലം നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു. സംസ്‌കരണ പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കാത്തതും ഡമ്പിങ് യാർഡിലെ ഇടക്കിടെ ഉണ്ടാകുന്ന തീ പിടുത്തവും മാലിന്യം കുന്നുകൂടുന്നതിന് കാരണമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും നഗരസഭയുടെ കുമ്പളത്തുമുറിയിലെ ഡമ്പിങ് യാർഡിൽ തീപിടുത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക്കും കോപ്പറും ഉൾപ്പെടെയുള്ളവ തീപിടിത്തത്തിൽ കത്തി കനത്ത വിഷപ്പുക ഉയർന്നതോടെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കോതമംഗലത്ത് മാലിന്യപ്രശ്നം രൂക്ഷമാകുന്നു

കോതമംഗലം അഗ്നി രക്ഷാ സേന രണ്ടു തവണ തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി അണക്കാൻ സാധിച്ചില്ല. ഡമ്പിങ് യാർഡിന്‍റെ പ്രവേശന കവാടം മുതൽ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. കുമ്പളത്തുമുറിയിൽ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഫണ്ട് വകയിരുത്തി ശിലാസ്ഥാപനം നടത്തി മാലിന്യ സംസ്‌കരണ പ്ലാന്‍റ് നിർമാണം ആരംഭിച്ചതാണ്. നാലര വർഷം കഴിഞ്ഞിട്ടും പ്ലാന്‍റിന്‍റെ നിർമാണം പൂർത്തിയാക്കാന്‍ സാധിച്ചിട്ടില്ല. എന്നാൽ മാലിന്യത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടതാകാമെന്നാണ് നഗരസഭയുടെ വിശദീകരണം. രണ്ട് ഏക്കറിലേറെ വിസ്തൃതിയുള്ള ഡമ്പിങ് യാര്‍ഡില്‍ പല സ്ഥത്തായി കുന്നുകള്‍ പോലെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

എറണാകുളം: കോതമംഗലത്ത് മാലിന്യനീക്കം കൃത്യമായി നടപ്പാക്കാത്തതുമൂലം നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു. സംസ്‌കരണ പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കാത്തതും ഡമ്പിങ് യാർഡിലെ ഇടക്കിടെ ഉണ്ടാകുന്ന തീ പിടുത്തവും മാലിന്യം കുന്നുകൂടുന്നതിന് കാരണമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും നഗരസഭയുടെ കുമ്പളത്തുമുറിയിലെ ഡമ്പിങ് യാർഡിൽ തീപിടുത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക്കും കോപ്പറും ഉൾപ്പെടെയുള്ളവ തീപിടിത്തത്തിൽ കത്തി കനത്ത വിഷപ്പുക ഉയർന്നതോടെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കോതമംഗലത്ത് മാലിന്യപ്രശ്നം രൂക്ഷമാകുന്നു

കോതമംഗലം അഗ്നി രക്ഷാ സേന രണ്ടു തവണ തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി അണക്കാൻ സാധിച്ചില്ല. ഡമ്പിങ് യാർഡിന്‍റെ പ്രവേശന കവാടം മുതൽ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. കുമ്പളത്തുമുറിയിൽ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഫണ്ട് വകയിരുത്തി ശിലാസ്ഥാപനം നടത്തി മാലിന്യ സംസ്‌കരണ പ്ലാന്‍റ് നിർമാണം ആരംഭിച്ചതാണ്. നാലര വർഷം കഴിഞ്ഞിട്ടും പ്ലാന്‍റിന്‍റെ നിർമാണം പൂർത്തിയാക്കാന്‍ സാധിച്ചിട്ടില്ല. എന്നാൽ മാലിന്യത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടതാകാമെന്നാണ് നഗരസഭയുടെ വിശദീകരണം. രണ്ട് ഏക്കറിലേറെ വിസ്തൃതിയുള്ള ഡമ്പിങ് യാര്‍ഡില്‍ പല സ്ഥത്തായി കുന്നുകള്‍ പോലെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

Intro:Body:kothamangalam

കോതമംഗലത്ത് മാലിന്യനീക്കം നിലക്കുന്നത് മൂലം നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് തുടർക്കാഴ്ച്ചയാകുന്നു.

സംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിക്കാത്തതും, ഡമ്പിംഗ് യാർഡിലെ ഇടക്കിടെ ഉണ്ടാകുന്ന തീ പിടുത്തവും ഭരണകർത്തക്കളുടെ കെടുകാര്യസ്ഥതയെന്ന് ആക്ഷേപം.


കോതമംഗലം: നഗരത്തിൽ മാലിന്യനീക്കം കൃത്യമായി നടപ്പാക്കാത്തതുമൂലം
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലുൾപ്പെടെ മാലിന്യം കുമിഞ്ഞ് കൂടി ചീഞ്ഞ് അഴുകി ഈച്ചയും കൊതുകും പുഴുവും അരിച്ച് ദുർഗ്ഗന്ധം വമിക്കുകയാണ്. നഗരവാസികളും ഇതുവഴിയെത്തുന്ന യാത്രക്കാരും മൂക്ക് പൊത്താതെ കോതമംഗലം കടക്കാൻ രക്ഷയില്ലാതെ വലയുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഗരസഭയുടെ കുമ്പളത്തുമുറിയിലെ ഡമ്പിംഗ് യാർഡിൽ തീപിടുത്തമുണ്ടായി. പ്ലാസ്റ്റിക്കും കോപ്പറും ഉൾപ്പെടെയുള്ളവ തീ പിടിത്തത്തിൽ കത്തി കനത്ത വിഷപ്പുക ഉയർന്നതോടെ പരിസരവാസികളെല്ലാം പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോതമംഗലം അഗ്നി രക്ഷാ സേന രണ്ട് വട്ടം എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി അണക്കാൻ സാധിച്ചില്ല. ഡമ്പിംഗ് യാർഡിന്റെ പ്രവേശന കവാടം മുതൽ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്.



കുമ്പളത്തുമുറിയിൽ കഴിഞ്ഞ യു ഡി എഫ് ഭരണസമിതി യുടെ കാലത്ത് ഫണ്ട് വകയിരുത്തി ശിലാസ്ഥാപനം നടത്തി മാലിന്യ സംസ്കരണ പ്ലാന്റ്
നിർമ്മാണം ആരംഭിച്ചതാണ്. നഗരസഭയിൽ യു ഡി എഫ് ന് ഭരണ തുടർച്ച കിട്ടി വീണ്ടും നാലര വർഷം പിന്നിട്ടിട്ടും പ്ലാന്റിന്റെ നിർമ്മാണം പൂർത്തികരിച്ച് മാലിന്യം വേർതിരിച്ച് സംസ്കകരിക്കുവാൻ ഇനിയും സാധിച്ചിട്ടില്ല. ഡമ്പിംഗ് യാർഡിൽ മാലിന്യമല കുമിഞ്ഞ് പൊങ്ങുമ്പോൾ വേനൽക്കാലത്ത് തീയിടുന്ന പതിവ് മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. പ്രതിക്ഷേധം ഉയരുമ്പോൾ സാമൂഹ്യ വിരുദ്ധർ തീയിട്ടതാകാമെന്നാണ് നഗരസഭ വിശദീകരണം.

.
കോതമംഗലം ഒട്ടുമിക്കപ്പഴും അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യ പ്രശ്നം. ദേശിയ പാതയിൽ കറുകടം മുതൽ കുത്തുകുഴി വരെയും ആലുവ - മൂന്നാർ റോഡിൽ കോതമംഗലം നഗരപ്രദേശത്തും. ബസ് സ്റ്റാന്റുകളും, മാർക്കറ്റ് റോഡും, ആശുപത്രി പരിസരങ്ങളും, ബൈപ്പാസ് റോഡുകളുമെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്.


ഒട്ടുമിക്കപ്പഴും നഗരത്തിലെവിടെ നോക്കിയാലും മാലിന്യം കുന്നുകൂടി അഴുകി തെരുവ് നായ്ക്കളും കാക്കയും കൊത്തി വലിച്ചിടുന്ന കാഴ്ചകൾ പതിവായി മാറുകയാണ്.

നഗരത്തിൽ കുമിഞ്ഞ് കൂടിയ മാലിന്യ പ്രശ്നത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമര പ്രക്ഷോഭങ്ങൾ ആരംഭിക്കുവാനുള്ള നീക്കവും നടക്കുന്നുണ്ട്.

തീണയണച്ചതിന് ശേഷവും മാലിന്യക്കമ്പാരത്തിൽ നിന്നും പുക
ഉയരുന്നുണ്ട് . ഇത് പ്രദേശവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്.വിവിധ
രോഗങ്ങള്‍ ബാധിച്ച് ചികത്സയില്‍ക്കഴിയുന്നവരാണ് ഇതുമൂലം ഏറെ
ബുദ്ധിമുട്ടിലായിട്ടുള്ളത്.
രണ്ട് ഏക്കറിലേറെ വിസ്ൃതിയുള്ള ഡമ്പിംഗ്‌യാര്‍ഡില്‍ പല സ്ഥത്തായി
കുന്നുകള്‍ പോലെയാണ് മാലിന്യം കൂട്ടിയിട്ടിട്ടുള്ളത്.

ബൈറ്റ് - 1 കെ.എ നൗഷാദ് (പ്രതിപക്ഷ കൗൺസിലർ)

ബൈറ്റ് - 2 - മഞ്ജു സിജു (ചെയർപേഴ്സസൺ)Conclusion:kothamangalam

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.