ETV Bharat / state

വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

author img

By ETV Bharat Kerala Team

Published : Jan 11, 2024, 3:56 PM IST

Vazhakkulam nimisha thambi case : മോഷണ ശ്രമത്തിനിടെ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

Vazhakkulam murder case  ഇരട്ട ജീവപര്യന്തം ശിക്ഷ  double life sentence  നിമിഷ തമ്പി വധം
vazhakkulam murder case

എറണാകുളം: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് പറവൂർ അഡീഷണൽ സെഷൻസ് കോടതി. നിമിഷ തമ്പിയെ കൊലപ്പെടുത്തിയ മുർഷിദാബാദ് സ്വദേശി ബിജു മൊല്ല(44)യെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജ്യോതി ശിക്ഷക്ക് വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്ന് ലക്ഷ രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം ഉൾപ്പടെയുള്ള കുറ്റം തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്ന് അഞ്ചര വർഷം പിന്നിടുമ്പോഴാണ് വിചാരണ കോടതി പ്രതിക്കെതിരായ ശിക്ഷ വിധിച്ചത്. നാൽപ്പതോളം സാക്ഷികളെയാണ് ഈ കേസിൽ വിസ്‌തരിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ച് കയറൽ തുടങ്ങിയവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.

2018 ജൂലൈ 30 ന് രാവിലെ നിമിഷ തമ്പിയുടെ വീട്ടില്‍ അത്രക്രമിച്ച് കടന്ന പ്രതി പെണ്‍കുട്ടിയെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ് . തടിയിട്ടപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പെട്ട അമ്പുനാട് അന്തിനാട് വെച്ചാണ് മോഷണശ്രമത്തിനിടയിൽ പ്രതി കൊലപാതകം ചെയ്‌തത്. വീട്ടിലെ അടുക്കളയിൽ പച്ചക്കറി മുറിക്കുകയായിരുന്ന നിമിഷ, പ്രതി വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ടാണ് തടയാൻ ശ്രമിച്ചത്. ഈ സമയം പച്ചക്കറി മുറിക്കുന്ന കത്തി നിമിഷയുടെ കയ്യിലുണ്ടായിരുന്നു. ഈ കത്തി തന്നെ പിടിച്ച് വാങ്ങി പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തുകയായിരുന്നു. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. കൊലപാതകം നടന്ന് മിനുട്ടുകൾക്കുള്ളിൽ സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

തടിയിട്ടപറമ്പ് പൊലിസ് ഇൻസ്പെക്‌ടർ ആയിരുന്ന പി.എം.ഷെമീറിന്‍റെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്‌ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ് ഉദയഭാനുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.വി.ഷാജി ഹാജരായി. നിരപരാധിയായ, കൗമാരക്കാരിയായ പെൺകുട്ടിയെ സ്വന്തം വല്യമ്മയുടെയും വല്യച്ഛന്‍റെയും മുന്നിൽ വെച്ച് ക്രുരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തടിയിട്ട പറമ്പ് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ എ.ആർ. ജയനാണ് പ്രോസിക്യൂഷൻ നടപടികളുടെ അസിസ്‌റ്റന്‍റായി പ്രവർത്തിച്ചത്.

Also Read: വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

എറണാകുളം: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് പറവൂർ അഡീഷണൽ സെഷൻസ് കോടതി. നിമിഷ തമ്പിയെ കൊലപ്പെടുത്തിയ മുർഷിദാബാദ് സ്വദേശി ബിജു മൊല്ല(44)യെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജ്യോതി ശിക്ഷക്ക് വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്ന് ലക്ഷ രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം ഉൾപ്പടെയുള്ള കുറ്റം തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്ന് അഞ്ചര വർഷം പിന്നിടുമ്പോഴാണ് വിചാരണ കോടതി പ്രതിക്കെതിരായ ശിക്ഷ വിധിച്ചത്. നാൽപ്പതോളം സാക്ഷികളെയാണ് ഈ കേസിൽ വിസ്‌തരിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ച് കയറൽ തുടങ്ങിയവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.

2018 ജൂലൈ 30 ന് രാവിലെ നിമിഷ തമ്പിയുടെ വീട്ടില്‍ അത്രക്രമിച്ച് കടന്ന പ്രതി പെണ്‍കുട്ടിയെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ് . തടിയിട്ടപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പെട്ട അമ്പുനാട് അന്തിനാട് വെച്ചാണ് മോഷണശ്രമത്തിനിടയിൽ പ്രതി കൊലപാതകം ചെയ്‌തത്. വീട്ടിലെ അടുക്കളയിൽ പച്ചക്കറി മുറിക്കുകയായിരുന്ന നിമിഷ, പ്രതി വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ടാണ് തടയാൻ ശ്രമിച്ചത്. ഈ സമയം പച്ചക്കറി മുറിക്കുന്ന കത്തി നിമിഷയുടെ കയ്യിലുണ്ടായിരുന്നു. ഈ കത്തി തന്നെ പിടിച്ച് വാങ്ങി പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തുകയായിരുന്നു. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. കൊലപാതകം നടന്ന് മിനുട്ടുകൾക്കുള്ളിൽ സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

തടിയിട്ടപറമ്പ് പൊലിസ് ഇൻസ്പെക്‌ടർ ആയിരുന്ന പി.എം.ഷെമീറിന്‍റെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്‌ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ് ഉദയഭാനുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.വി.ഷാജി ഹാജരായി. നിരപരാധിയായ, കൗമാരക്കാരിയായ പെൺകുട്ടിയെ സ്വന്തം വല്യമ്മയുടെയും വല്യച്ഛന്‍റെയും മുന്നിൽ വെച്ച് ക്രുരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തടിയിട്ട പറമ്പ് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ എ.ആർ. ജയനാണ് പ്രോസിക്യൂഷൻ നടപടികളുടെ അസിസ്‌റ്റന്‍റായി പ്രവർത്തിച്ചത്.

Also Read: വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.