ETV Bharat / state

ഇന്ത്യയില്‍ ഭരണകൂട ഭീകരതയെന്ന്    ബി. കെമാൽ പാഷ - State terrorism is happening in a secular democracy: Justice Kamal Pasha

വർഗീയത മാത്രമല്ല ഇത് ഭീകരതയാണ്.  ഈ നിയമം തകർത്തത് രാജ്യത്തിന്‍റെ മതനിരപേക്ഷതയാണ്.  ഹിന്ദു, സിഖ്, ക്രിസ്ത്യൻ മതങ്ങൾക്ക് പ്രത്യേകത കൊടുക്കുന്നു എന്ന് കാണിക്കുകയാണ്.

ഭരണകൂട ഭീകരതയാണ് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് നടക്കുന്നത്  State terrorism is happening in a secular democracy: Justice Kamal Pasha  ജസ്റ്റിസ് കമാൽ പാഷ
ഭരണകൂട ഭീകരതയാണ് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് നടക്കുന്നത്:ജസ്റ്റിസ് കെമാൽ പാഷ
author img

By

Published : Jan 7, 2020, 2:33 AM IST

Updated : Jan 7, 2020, 7:17 AM IST

എറണാകുളം: ഭരണകൂട ഭീകരതയാണ് മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്നതെന്ന് മുന്‍ ജസ്റ്റിസ് ബി. കെമാൽ പാഷ. രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകര്‍ത്ത നിയമം വർഗീയതയ്‌ക്കപ്പുറം ഭീകരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നെല്ലിക്കുഴി രാജിവ് ഗാന്ധി കൾച്ചറൽ സെന്‍റർ സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഭരണകൂട ഭീകരതയെന്ന്: ബി. കെമാൽ പാഷ

മുസ്ലിംങ്ങളെ മാറ്റി നിർത്തി മതങ്ങളുടെ വേലി കെട്ടി സമൂഹത്തെ വേര്‍തിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ വിഭാഗീയത അനുവദിക്കില്ലെന്ന ജനങ്ങളുടെ തീരുമാനമാണ് ഇന്ന് രാജ്യത്തെ തെരുവുകളില്‍ കാണുന്നതെന്നും ബി. കെമാല്‍ പാഷ പറഞ്ഞു. കൾച്ചറൽ സെന്‍റർ ചെയർമാൻ സത്താർ വട്ടക്കുടി പ്രതിഷേധ കൂട്ടായ്‌മയുടെ അധ്യക്ഷത വഹിച്ചു. വിനോദ് കെ.മേനോൻ, കോതമംഗലം മാർത്തോമാ ചെറിയ പള്ളിവികാരി ഫാദർ ബിനിൽ, അഡ്വ. അബുമൊയ്‌തീൻ എം.എം എന്നിവർ സംസാരിച്ചു.

എറണാകുളം: ഭരണകൂട ഭീകരതയാണ് മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്നതെന്ന് മുന്‍ ജസ്റ്റിസ് ബി. കെമാൽ പാഷ. രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകര്‍ത്ത നിയമം വർഗീയതയ്‌ക്കപ്പുറം ഭീകരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നെല്ലിക്കുഴി രാജിവ് ഗാന്ധി കൾച്ചറൽ സെന്‍റർ സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഭരണകൂട ഭീകരതയെന്ന്: ബി. കെമാൽ പാഷ

മുസ്ലിംങ്ങളെ മാറ്റി നിർത്തി മതങ്ങളുടെ വേലി കെട്ടി സമൂഹത്തെ വേര്‍തിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ വിഭാഗീയത അനുവദിക്കില്ലെന്ന ജനങ്ങളുടെ തീരുമാനമാണ് ഇന്ന് രാജ്യത്തെ തെരുവുകളില്‍ കാണുന്നതെന്നും ബി. കെമാല്‍ പാഷ പറഞ്ഞു. കൾച്ചറൽ സെന്‍റർ ചെയർമാൻ സത്താർ വട്ടക്കുടി പ്രതിഷേധ കൂട്ടായ്‌മയുടെ അധ്യക്ഷത വഹിച്ചു. വിനോദ് കെ.മേനോൻ, കോതമംഗലം മാർത്തോമാ ചെറിയ പള്ളിവികാരി ഫാദർ ബിനിൽ, അഡ്വ. അബുമൊയ്‌തീൻ എം.എം എന്നിവർ സംസാരിച്ചു.

Intro:Body:കോതമംഗലം:ഭരണ കൂട ഭീകരതയാണ്
മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് നടക്കുന്നതെന്ന് ജസ്റ്റിസ് കമാൽ പാഷ.നെല്ലിക്കുഴി രാജിവ് ഗാന്ധി കൾച്ചറൽ സെന്റർ
സംഘടിപ്പിച്ച പൗരത്വ ഭേതഗതി ബില്ലിനെതിരായ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു.വർഗീയത മാത്രമല്ല ഇത് ഭീകരതയാണ്.
ഈ നിയമം
തകർത്തത് രാജ്യത്തിൻ്റെ മതനിരപേക്ഷതയാണ്.ഹിന്ദു, സിക്ക്‌ ക്രിസ്ത്യൻ മതങ്ങൾക്ക്
പ്രത്യേകത കൊടുക്കുന്നു എന്ന് കാണിക്കുകയാണ്.
മുസ്ലിം മാറ്റി നിർത്തണം എന്നും
മതങ്ങളുടെ വേലി കെട്ടി തിരിക്കാനുള്ള ഈ
വിഭാഗിയത അനുവദിക്കില്ല എന്ന് ജനം പറയുന്ന കാഴ്ച്ചയാണ് തെരുവ് മുഴുവൻ.ഇന്നർ ലൈൻ പെർമിറ്റ് എന്ന പണ്ടോരയുടെ പെട്ടി തുറന്ന്‌ കഴിഞ്ഞു.
ഭരണഘടന പൗരന് നൽകുന്ന_ സഞ്ചാരം സ്വാതന്ത്ര്യം നഷ്ടമാകുന്നതാണിത്. ഇനി ഇത് അടയ്ക്കാൻ കഴിയില്ല. ഐ. എൽ.പി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.കണ്ണിരിൽ നിന്നെ വിജയങ്ങൾ ഉണ്ടാക്കുകയുള്ളു. ഇതൊരു
പ്രത്യക മതത്തിൻ്റെ സമരമല്ല എന്നാണ് കാമ്പസുകൾ തെളിയിക്കുന്നത്.നോട്ട് നിരോധനത്തിലും, കാശ്മീർ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോഴും ജനം പ്രതികരിക്കാതിരുന്നതിൻ്റെ ഫലമാണ് ഈ നിയമം.ഗോൾ വാൾക്കറുടെ ന്യൂനപക്ഷങ്ങൾ ക്ക്
ഒരവകാശമില്ലാതെ ജീവിക്കാം എന്ന അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.പൗരത്വം തെളിയിക്കപ്പെടുന്നത് വരെ പൗരനല്ല എന്ന് വരുന്നത് മനുഷ്യത്വമല്ല.
കുറ്റവാളിക്ക് കിട്ടുന്ന ആനൂകുല്യം പോലും ലഭിക്കുകയില്ല. സഹനസമരത്തിലൂടെ മുന്നേറാൻ ഒറ്റക്കെട്ടായി നിൽക്കണം.
ചെയർമാൻ സത്താർ വട്ടക്കുടി അധ്യക്ഷത വഹിച്ചു.
വിനോദ് കെ.മേനോൻ,കോതമംഗലംമാർത്തോമാ ചെറിയ പള്ളി വികാരി
ഫാദർ ബിനിൽ, അഡ്വ. അബുമൊയ്‌തീൻ എം.എം. അബ്ദുൽ കരീം, കെ.എം. മുഹമ്മദ്‌, പി.എം. ബഷീർ, എം.എം.പ്രവീൺ, എം.എ. കരീം, എം.വി. റെജി, പി.എം. സക്കരിയ, ,
വിജിത് വിജയൻ സംസാരിച്ചു.Conclusion:kothamangalam
Last Updated : Jan 7, 2020, 7:17 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.