ETV Bharat / state

Sexual Assault Against Minor Girl In Perumbavoor പെരുമ്പാവൂരില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റിൽ

Three And Half Year Girl Sexually Assaulted : അസം സ്വദേശി സജലാലാണ് അറസ്റ്റിലായത്

author img

By ETV Bharat Kerala Team

Published : Oct 21, 2023, 5:24 PM IST

Updated : Oct 21, 2023, 6:56 PM IST

Three And Half Year Girl Sexually Assaulted  Sexual Assault Against Minor girl in Perumbavoor  one arrested in Sexual Assault Against Minor girl  Sexual Assault Against Minor girl  child abuse  മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം  പെരുമ്പാവൂരില്‍ ലൈംഗികാതിക്രമം  ലൈംഗികാതിക്രമം
Sexual Assault Against Minor girl in Perumbavoor

എറണാകുളം : പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി (Sexual Assault Against Minor Girl In Perumbavoor- one arrested). നേരത്തെ പൊലീസ് കസ്റ്റഡിയെടുത്ത അസം സ്വദേശി സജലാലാണ് അറസ്റ്റിലായത്. പ്ലൈവുഡ് ഫാക്‌ടറി ജീവനക്കാരായ അതിഥി തൊഴിലാളികളുടെ മകൾക്ക് നേരെയാണ് ഇന്നലെ (ഒക്‌ടോബർ 20) ലൈംഗികാതിക്രമം നടന്നത്.

സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത കുറുപ്പുംപടി പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. അസം സ്വദേശികളെ ആയിരുന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്‌തതിന്‍റെയും സാക്ഷിമൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളെ അറസ്റ്റ് ചെയ്‌തത്.

ഇയാൾ മാത്രമാണ് പീഡനത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്‌ച മാതാപിതാക്കൾ ജോലി ചെയ്യുന്ന വട്ടയക്കാട്ടുപടി ഫാത്തിമ പ്ലൈവുഡ് കമ്പനിയിൽ വന്നതായിരുന്നു പെൺകുട്ടി.

വെളളിയാഴ്‌ച വൈകിട്ടോടെ ശരീര വേദന അനുഭവപ്പെട്ടതായി കുട്ടി പറഞ്ഞതോടെയാണ് മാതാപിതാക്കൾ പീഡന വിവരമറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി ഡോക്‌ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.

പ്ലൈവുഡ് കമ്പനിയിയെ ജോലിക്കാരായ അസം സ്വദേശികൾ കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു. കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്നാണ് ലഭ്യമായ വിവരം.

അതേസമയം ആലുവ, പെരുമ്പാവൂർ മേഖലകളിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെ തുടർച്ചയായ അതിക്രമങ്ങളാണ് നടക്കുന്നത്. ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം, അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലും കുട്ടികൾക്ക് എതിരായ അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം നടന്നിരുന്നു. അതിഥി തൊഴിലാളികളുടെ രണ്ടര വയസുള്ള പെൺകുട്ടിയെയാണ് ഇതര സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡിഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇക്കഴിഞ്ഞ പതിനാറാം തീയതി (തിങ്കളാഴ്‌ച) പകൽ 12 മണിക്കാണ് കുട്ടിയെ തട്ടി കൊണ്ടുപോകാൻ പ്രതി ശ്രമിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ കടത്താൻ ശ്രമിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടു പോകാനായി ശ്രമിക്കുകയായിരുന്നു.

എന്നാൽ മറ്റു കുട്ടികൾ ബഹളം വച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി. ഇതിനിടെ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും ഇയാൾ തട്ടിയെടുത്തിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളാണ് സിമാചൽ ബിഷോയിയെ തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചത്.

പിന്നീട് പെരുമ്പാവൂർ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും കുട്ടിയുടെ മുത്തച്ഛന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തിരുന്നു.

എറണാകുളം : പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി (Sexual Assault Against Minor Girl In Perumbavoor- one arrested). നേരത്തെ പൊലീസ് കസ്റ്റഡിയെടുത്ത അസം സ്വദേശി സജലാലാണ് അറസ്റ്റിലായത്. പ്ലൈവുഡ് ഫാക്‌ടറി ജീവനക്കാരായ അതിഥി തൊഴിലാളികളുടെ മകൾക്ക് നേരെയാണ് ഇന്നലെ (ഒക്‌ടോബർ 20) ലൈംഗികാതിക്രമം നടന്നത്.

സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത കുറുപ്പുംപടി പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. അസം സ്വദേശികളെ ആയിരുന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്‌തതിന്‍റെയും സാക്ഷിമൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളെ അറസ്റ്റ് ചെയ്‌തത്.

ഇയാൾ മാത്രമാണ് പീഡനത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്‌ച മാതാപിതാക്കൾ ജോലി ചെയ്യുന്ന വട്ടയക്കാട്ടുപടി ഫാത്തിമ പ്ലൈവുഡ് കമ്പനിയിൽ വന്നതായിരുന്നു പെൺകുട്ടി.

വെളളിയാഴ്‌ച വൈകിട്ടോടെ ശരീര വേദന അനുഭവപ്പെട്ടതായി കുട്ടി പറഞ്ഞതോടെയാണ് മാതാപിതാക്കൾ പീഡന വിവരമറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി ഡോക്‌ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.

പ്ലൈവുഡ് കമ്പനിയിയെ ജോലിക്കാരായ അസം സ്വദേശികൾ കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു. കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്നാണ് ലഭ്യമായ വിവരം.

അതേസമയം ആലുവ, പെരുമ്പാവൂർ മേഖലകളിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെ തുടർച്ചയായ അതിക്രമങ്ങളാണ് നടക്കുന്നത്. ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം, അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലും കുട്ടികൾക്ക് എതിരായ അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം നടന്നിരുന്നു. അതിഥി തൊഴിലാളികളുടെ രണ്ടര വയസുള്ള പെൺകുട്ടിയെയാണ് ഇതര സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡിഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇക്കഴിഞ്ഞ പതിനാറാം തീയതി (തിങ്കളാഴ്‌ച) പകൽ 12 മണിക്കാണ് കുട്ടിയെ തട്ടി കൊണ്ടുപോകാൻ പ്രതി ശ്രമിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ കടത്താൻ ശ്രമിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടു പോകാനായി ശ്രമിക്കുകയായിരുന്നു.

എന്നാൽ മറ്റു കുട്ടികൾ ബഹളം വച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി. ഇതിനിടെ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും ഇയാൾ തട്ടിയെടുത്തിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളാണ് സിമാചൽ ബിഷോയിയെ തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചത്.

പിന്നീട് പെരുമ്പാവൂർ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും കുട്ടിയുടെ മുത്തച്ഛന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തിരുന്നു.

Last Updated : Oct 21, 2023, 6:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.