ETV Bharat / state

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് : ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി ; സുതാര്യമായിരുന്നെന്ന് ദേവസ്വം ബോർഡ്

author img

By ETV Bharat Kerala Team

Published : Nov 8, 2023, 2:58 PM IST

Sabarimala Melsanthi election | നിരീക്ഷകന്‍റെ സാന്നിധ്യത്തിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന ദേവസ്വം ബോർഡ് നിലപാടിനെ പിന്തുണച്ച് സര്‍ക്കാര്‍

Kerala high court  ഹൈക്കോടതി പരാമർശം  കേരള ഹൈക്കോടതി  Sabarimala news  ശബരിമല വാർത്തകൾ  പത്തനംതിട്ട വാർത്തകൾ  Pathanamthitta news  Kerala news  കേരളാ വാർത്തകൾ  Sabarimala Melshanti election  Sabarimala Melshanti  ശബരിമല മേൽശാന്തി  ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്  Sabarimala chief priest
High court remarks on Sabarimala melshanti election

എറണാകുളം : ശബരിമല മേൽശാന്തി നറുക്കെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം. എന്നാൽ നിരീക്ഷകന്‍റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

ശബരിമല മേൽശാന്തി നറുക്കെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം സോപാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് ഹൈക്കോടതി പരാമർശമുണ്ടായത്. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. നറുക്കെടുപ്പ് സ്ഥലത്ത് ആളുകൾ കൂടി നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് കോടതി പരാമർശം നടത്തിയതും.

എന്നാൽ നിരീക്ഷകന്‍റെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ദേവസ്വം നിലപാടിനെ സർക്കാറും പിന്തുണച്ചു.

തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം.

നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവമായിരിക്കില്ല എങ്കിലും അക്കാര്യം വസ്‌തുതയാണെന്നും കഴിഞ്ഞ തവണ ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളും ചാനൽ ദൃശ്യങ്ങളും കോടതി പരിശോധിച്ചിട്ടുണ്ട്. ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.

എറണാകുളം : ശബരിമല മേൽശാന്തി നറുക്കെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം. എന്നാൽ നിരീക്ഷകന്‍റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

ശബരിമല മേൽശാന്തി നറുക്കെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം സോപാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് ഹൈക്കോടതി പരാമർശമുണ്ടായത്. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. നറുക്കെടുപ്പ് സ്ഥലത്ത് ആളുകൾ കൂടി നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് കോടതി പരാമർശം നടത്തിയതും.

എന്നാൽ നിരീക്ഷകന്‍റെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ദേവസ്വം നിലപാടിനെ സർക്കാറും പിന്തുണച്ചു.

തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം.

നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവമായിരിക്കില്ല എങ്കിലും അക്കാര്യം വസ്‌തുതയാണെന്നും കഴിഞ്ഞ തവണ ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളും ചാനൽ ദൃശ്യങ്ങളും കോടതി പരിശോധിച്ചിട്ടുണ്ട്. ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.