ETV Bharat / state

പാലാരിവട്ടം അഴിമതി; ടി.ഒ സൂരജിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി - പാലാരിവട്ടം പാലം അഴിമതി

മുവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31വരെ ടി.ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍ കഴിയും

പാലാരിവട്ടം പാലം അഴിമതി; ടി.ഒ സൂരജിന്‍റെ കസ്റ്റഡി നീട്ടി
author img

By

Published : Oct 17, 2019, 1:46 PM IST

Updated : Oct 17, 2019, 8:33 PM IST

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മൂന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31വരെ പ്രതികള്‍ റിമാന്‍ഡില്‍ കഴിയും. അതേസമയം ടി.ഒ സൂരജിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.

പാലാരിവട്ടം അഴിമതി; ടി.ഒ സൂരജിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

ടി.ഒ സൂരജും മറ്റു പ്രതികളും നൽകിയ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റത്തിനും വിജിലന്‍സ് കുറ്റപത്രം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സൂരജെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ചമ്രവട്ടം പാലത്തിന്‍റെ നിർമാണത്തിൽ താൻ അഴിമതിയെ കുറിച്ച് അറിയില്ലെന്ന് ടി.ഒ സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മൂന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31വരെ പ്രതികള്‍ റിമാന്‍ഡില്‍ കഴിയും. അതേസമയം ടി.ഒ സൂരജിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.

പാലാരിവട്ടം അഴിമതി; ടി.ഒ സൂരജിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

ടി.ഒ സൂരജും മറ്റു പ്രതികളും നൽകിയ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റത്തിനും വിജിലന്‍സ് കുറ്റപത്രം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സൂരജെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ചമ്രവട്ടം പാലത്തിന്‍റെ നിർമാണത്തിൽ താൻ അഴിമതിയെ കുറിച്ച് അറിയില്ലെന്ന് ടി.ഒ സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Intro:


Body:പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാൻഡ് കാലാവധി.

അതിനിടെ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണത്തിൽ താൻ അഴിമതി നടത്തിയിട്ടില്ലെന്ന് ടി ഓ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം അട്ടിമറിക്കാൻ മുൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന് ആരോപണത്തോട് പ്രതികരിക്കാൻ സൂരജ് തയ്യാറായില്ല.

ഓഗസ്റ്റ് 30 നാണ് ഇവരെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. 45 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ സൂരജ് അടക്കമുള്ളവർ കഴിഞ്ഞദിവസം നൽകിയ ജാമ്യഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രതികളിലൊരാളായ കിറ്റ്ക്കോ മുൻ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അനുബന്ധ റോഡുകളുടെയും നിർമാണത്തിൽ ക്രമക്കേട് ആരോപിച്ചുള്ള ഹർജിയിൽ ടി ഒ സൂരജ് ഉൾപ്പെടെ 10 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടുണ്ട്. ഈ റോഡുകൾക്ക് ടെൻഡർ വിളിക്കാതെ സ്വകാര്യ കരാറുകാരന് ഉപകരണം നൽകിയെന്നാണ് ആരോപണം. ഇതിൽ 35.5 കോടിയുടെ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് കുമാറാണ് കോടതിയിൽ ഹർജി നൽകിയത്. കെ എസ് സി സിയുടെ പാനൽ ഇല്ലാത്ത കമ്പനിക്ക് ഉപകര നൽകുന്നത് നിയമവിരുദ്ധവും അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ETV Bharat
Kochi





Conclusion:
Last Updated : Oct 17, 2019, 8:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.