ETV Bharat / state

ക്രൈസ്തവ നാടാർ സംവരണം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല

സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കും

author img

By

Published : Aug 10, 2021, 2:31 PM IST

no stay  Christian Nadar reservation  Kerala High Court  Christian Nadar  OBC reservation  ക്രൈസ്തവനാടാർ  ഹൈക്കോടതി സിംഗിൾ ബെഞ്ച്  ഒബിസി  കൃസ്ത്യന്‍ സംവരണം
ക്രൈസ്തവനാടാർ സംവരണം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

എറണാകുളം : ക്രൈസ്തവനാടാർ സംവരണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല. സർക്കാർ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചില്ല.സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.

സംവരണം നല്‍കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍

ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും. നാടാർ കൃസ്ത്യൻ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ വാദം.

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഓഗസ്റ്റ് ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്റെ ഉത്തരവ് നിയമപരമെല്ലന്നാണ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്.

മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്‍റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല്‍ വായനക്ക്: ഒരു സമുദായത്തിനും അനുകൂല്യങ്ങൾ കൊടുക്കരുതെന്ന് പറയില്ല : ജസ്റ്റിസ് ജെബി കോശി

എന്നാൽ സുപ്രീം കോടതി വിധിക്ക് മുമ്പുള്ള പട്ടിക നിലനിൽകുമെന്നാണ് സർക്കാറിന്‍റെ നിലപാട്. സുപ്രീം കോടതിയുടെ പ്രസ്തുത വിധിയിൽ തന്നെ ഈ കാര്യം പരാമർശിക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു.

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി സിംഗികള്‍ ബഞ്ച് ഉത്തരവിങ്ങനെ

ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അധികാരമുള്ളതെന്നും സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് സർക്കാർ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ക്രിസ്ത്യൻനാടാർ വിഭാഗങ്ങളെ ഒബിസിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിട്ടത്.

എറണാകുളം : ക്രൈസ്തവനാടാർ സംവരണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല. സർക്കാർ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചില്ല.സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.

സംവരണം നല്‍കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍

ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും. നാടാർ കൃസ്ത്യൻ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ വാദം.

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഓഗസ്റ്റ് ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്റെ ഉത്തരവ് നിയമപരമെല്ലന്നാണ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്.

മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്‍റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല്‍ വായനക്ക്: ഒരു സമുദായത്തിനും അനുകൂല്യങ്ങൾ കൊടുക്കരുതെന്ന് പറയില്ല : ജസ്റ്റിസ് ജെബി കോശി

എന്നാൽ സുപ്രീം കോടതി വിധിക്ക് മുമ്പുള്ള പട്ടിക നിലനിൽകുമെന്നാണ് സർക്കാറിന്‍റെ നിലപാട്. സുപ്രീം കോടതിയുടെ പ്രസ്തുത വിധിയിൽ തന്നെ ഈ കാര്യം പരാമർശിക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു.

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി സിംഗികള്‍ ബഞ്ച് ഉത്തരവിങ്ങനെ

ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അധികാരമുള്ളതെന്നും സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് സർക്കാർ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ക്രിസ്ത്യൻനാടാർ വിഭാഗങ്ങളെ ഒബിസിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.