ETV Bharat / state

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണശ്രമം; പ്രതികൾ പിടിയില്‍

author img

By

Published : Nov 16, 2019, 6:08 PM IST

വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (34), കോതമംഗലം സ്വദേശി വിവേക് ബിജു (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.

മോഷണശ്രമം

എറണാകുളം: മുളന്തുരുത്തി പള്ളിത്താഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്‌ടാക്കൾ പിടിയില്‍. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (34), കോതമംഗലം സ്വദേശി വിവേക് ബിജു (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ ഇടത്തല, ആലുവ ഈസ്റ്റ്, കുന്നത്തുനാട് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ മാസം അഞ്ചാം തീയതി വെളുപ്പിനാണ് മുളന്തുരുത്തിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്‌പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മുളന്തുരുത്തി പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മോഷണങ്ങളുയുടെയും വിവരങ്ങൾ പുറത്തുവരുന്നത്.

ഒക്ടോബറില്‍ കിഴക്കമ്പലം ഗ്ലോറിയ സ്റ്റുഡിയോയിലെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് ആറ് ലക്ഷം രൂപയുടെ മുതലുകൾ മോഷണം നടത്തിയതും ഇതേ പ്രതികളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ നിന്നും ക്യാമറയും പണവും കവർന്നതും ഇവര്‍ തന്നെയാണെന്നും പൊലീസ് കണ്ടെത്തി. ഈ കേസിൽ പ്രതിയായ ഷിജാസ് എം.എസ്.സി ബിരുദധാരിയും നിലവിൽ എംഫിൽ പഠിച്ചുകൊണ്ടിരിക്കുന്നയാളുമാണ്. മറ്റൊരു പ്രതിയായ വിവേക് ബിജു ജനസേവ ശിശുഭവനിൽ നിന്നാണ് പഠിച്ചത്.

എറണാകുളം: മുളന്തുരുത്തി പള്ളിത്താഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്‌ടാക്കൾ പിടിയില്‍. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (34), കോതമംഗലം സ്വദേശി വിവേക് ബിജു (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ ഇടത്തല, ആലുവ ഈസ്റ്റ്, കുന്നത്തുനാട് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ മാസം അഞ്ചാം തീയതി വെളുപ്പിനാണ് മുളന്തുരുത്തിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്‌പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മുളന്തുരുത്തി പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മോഷണങ്ങളുയുടെയും വിവരങ്ങൾ പുറത്തുവരുന്നത്.

ഒക്ടോബറില്‍ കിഴക്കമ്പലം ഗ്ലോറിയ സ്റ്റുഡിയോയിലെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് ആറ് ലക്ഷം രൂപയുടെ മുതലുകൾ മോഷണം നടത്തിയതും ഇതേ പ്രതികളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ നിന്നും ക്യാമറയും പണവും കവർന്നതും ഇവര്‍ തന്നെയാണെന്നും പൊലീസ് കണ്ടെത്തി. ഈ കേസിൽ പ്രതിയായ ഷിജാസ് എം.എസ്.സി ബിരുദധാരിയും നിലവിൽ എംഫിൽ പഠിച്ചുകൊണ്ടിരിക്കുന്നയാളുമാണ്. മറ്റൊരു പ്രതിയായ വിവേക് ബിജു ജനസേവ ശിശുഭവനിൽ നിന്നാണ് പഠിച്ചത്.

Intro:


Body:മുളന്തുരുത്തി പള്ളിത്താഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്തു ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (34), കോതമംഗലം സ്വദേശി വിവേക് ബിജു (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇടത്തല, ആലുവ ഈസ്റ്റ്, കുന്നത്തുനാട് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതികളാണെന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞ മാസം അഞ്ചാം തീയതി വെളുപ്പിനെയാണ് മുളന്തുരുത്തിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മുളന്തുരുത്തി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു മോഷണങ്ങളുയുടെയും വിവരങ്ങൾ പുറത്തുവരുന്നത്.

ഒക്ടോബർ മാസം കിഴക്കമ്പലം ഗ്ലോറിയ സ്റ്റുഡിയോയിലെ ഷട്ടറിന്റെ താഴെ പൊളിച്ച് സ്റ്റുഡിയോയുടെ അലമാരിയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വീതം വിലവരുന്ന രണ്ട് ക്യാമറയും, ലെൻസുകളും ക്യാരിബാഗുകളും ഫ്ലാഷ് ലൈറ്റുകളും ഉൾപ്പെടെ 6 ലക്ഷം രൂപയുടെ മുതലുകൾ മോഷണം നടത്തിയതും ഇതേ പ്രതികൾ ആണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ അതെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ നിന്നും ക്യാമറയും പണവും കവർന്നതും ഇതേ തണ്ട് പ്രതികൾ തന്നെയാണെന്നും പോലീസ് കണ്ടെത്തി.

ഈ കേസിൽ പ്രതിയായ ഷിജാസ് എം എസ് സി ബിരുദധാരിയും നിലവിൽ എംഫിൽ പഠിച്ചുകൊണ്ടിരിക്കുന്നയാളുമാണ്. മറ്റൊരു പ്രതിയായ വിവേക് ബിജു ജനസേവ ശിശുഭവനിൽ നിന്നുമാണ് പഠിച്ചത്.

ETV Bharat
Kochi


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.