ETV Bharat / state

Monthly Quota Controversy Plea : മാസപ്പടി വിവാദം : പൊതുപ്രവര്‍ത്തകന്‍ ഗിരീഷിന്‍റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

author img

By ETV Bharat Kerala Team

Published : Aug 26, 2023, 12:00 PM IST

Monthly Quota Controversy Against Veena Vijayan പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് (ഓഗസ്റ്റ് 26) വിജിലന്‍സ് കോടതി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് എതിര്‍ കക്ഷികള്‍

Monthly Quota Controversy Plea By Girish Babu  Monthly Quota Controversy  Pinarayi Vijayan Daughter Veena Monthly Quota  Veena Monthly Quota Controversy  CM Pinarayi Vijayan Daughter Veena  Monthly Quota Controversy Against Veena Vijayan  Controversy Against Veena Vijayan  മാസപ്പടി വിവാദം  മുഖ്യമന്ത്രി പിണറായി വിജയന്‍  മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പി കെ കുഞ്ഞാലിക്കുട്ടി  വി കെ ഇബ്രാഹിം കുഞ്ഞ്  CM Pinarayi Vijayan  Veena Vijayan  Ramesh Chennithala  VK Ebrahimkunju  PK Kunhalikutty
Monthly Quota Controversy Plea By Girish Babu

എറണാകുളം : മാസപ്പടി വിവാദത്തിൽ (Monthly Quota Controversy) അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan), മകൾ വീണ (Veena Vijayan), മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala), പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty), വി കെ ഇബ്രാഹിം കുഞ്ഞ് (VK Ebrahimkunju) എന്നിവര്‍ ഉൾപ്പടെ പന്ത്രണ്ട് പേരെ എതിർകക്ഷികളാക്കിയാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ ഹർജി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു (Monthly Quota Controversy Plea).

ഈ ഹർജിയിൽ കോടതി ഇന്ന് ഹർജിക്കാരന്‍റെ പ്രാഥമിക വാദമാണ് കേൾക്കുക. അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണം എന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ ബുധനാഴ്‌ച സമർപ്പിച്ച ഹർജി മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു. തുടർന്ന് രേഖകൾ സഹിതം വ്യാഴാഴ്‌ച വീണ്ടും സമർപ്പിച്ചതോടെയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.

എക്‌സാലോജിക് സൊല്യൂഷൻസ്, കൊച്ചിന്‍ മിനറല്‍സ് എന്നീ കമ്പനികളെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പ് ഇന്‍ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്‍റിന്‍റെ രേഖകൾ സഹിതമാണ് ഹർജി നൽകിയത്. വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ഉൾപ്പടെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയിൽ നിന്നുളള അനധികൃത സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് സിഎംആർഎൽ കമ്പനി പിണറായിയുടെ മകൾ വീണ വിജയന് പണം നൽകിയതെന്നാണ് ഹർജിയിൽ ഗിരീഷ് ബാബു ആരോപിക്കുന്നത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ കൈക്കൂലി ആയാണ് പണം വാങ്ങിയതെന്നും സംഭാവനയായല്ല എന്നുമാണ് ഹർജിക്കാരന്‍റെ മറ്റൊരു പ്രധാന ആരോപണം. വിവാദ കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിനായാണ് ഇവർ പണം വാങ്ങിയത് എന്നും ഗിരീഷ് ബാബു ആരോപിക്കുന്നു.

സിഎംആർഎല്ലും ആദായ നികുതി വകുപ്പുമായും ബന്ധപ്പെട്ട നികുതി തർക്കത്തിൽ സെറ്റിൽമെന്‍റ് ബോർഡ് ഇറക്കിയ ഉത്തരവ് സഹിതം വിജിലൻസ് ഡയറക്‌ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗിരീഷ് ബാബു വിജിലൻസ് കോടതിയെ സമീപിച്ചത്. 'പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ എന്തിന് വേണ്ടി പണം വാങ്ങിയെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഇലക്ഷൻ കമ്മിഷന് നല്‍കിയരേഖകളിൽ ഇത് വ്യക്തമാക്കേണ്ടതാണ്.

സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയില്ലെങ്കിൽ അവർക്ക് എന്തോ മറയ്‌ക്കാനുണ്ടെന്നാണ് മനസിലാക്കേണ്ടത്' -എന്നെല്ലാമാണ് ഗിരീഷ് ബാബുവിന്‍റെ വാദങ്ങള്‍. കോടതിയിൽ കൂടുതൽ തെളിവുകൾ നൽകുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കിയിരുന്നു.

എറണാകുളം : മാസപ്പടി വിവാദത്തിൽ (Monthly Quota Controversy) അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan), മകൾ വീണ (Veena Vijayan), മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala), പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty), വി കെ ഇബ്രാഹിം കുഞ്ഞ് (VK Ebrahimkunju) എന്നിവര്‍ ഉൾപ്പടെ പന്ത്രണ്ട് പേരെ എതിർകക്ഷികളാക്കിയാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ ഹർജി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു (Monthly Quota Controversy Plea).

ഈ ഹർജിയിൽ കോടതി ഇന്ന് ഹർജിക്കാരന്‍റെ പ്രാഥമിക വാദമാണ് കേൾക്കുക. അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണം എന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ ബുധനാഴ്‌ച സമർപ്പിച്ച ഹർജി മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു. തുടർന്ന് രേഖകൾ സഹിതം വ്യാഴാഴ്‌ച വീണ്ടും സമർപ്പിച്ചതോടെയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.

എക്‌സാലോജിക് സൊല്യൂഷൻസ്, കൊച്ചിന്‍ മിനറല്‍സ് എന്നീ കമ്പനികളെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പ് ഇന്‍ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്‍റിന്‍റെ രേഖകൾ സഹിതമാണ് ഹർജി നൽകിയത്. വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ഉൾപ്പടെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയിൽ നിന്നുളള അനധികൃത സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് സിഎംആർഎൽ കമ്പനി പിണറായിയുടെ മകൾ വീണ വിജയന് പണം നൽകിയതെന്നാണ് ഹർജിയിൽ ഗിരീഷ് ബാബു ആരോപിക്കുന്നത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ കൈക്കൂലി ആയാണ് പണം വാങ്ങിയതെന്നും സംഭാവനയായല്ല എന്നുമാണ് ഹർജിക്കാരന്‍റെ മറ്റൊരു പ്രധാന ആരോപണം. വിവാദ കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിനായാണ് ഇവർ പണം വാങ്ങിയത് എന്നും ഗിരീഷ് ബാബു ആരോപിക്കുന്നു.

സിഎംആർഎല്ലും ആദായ നികുതി വകുപ്പുമായും ബന്ധപ്പെട്ട നികുതി തർക്കത്തിൽ സെറ്റിൽമെന്‍റ് ബോർഡ് ഇറക്കിയ ഉത്തരവ് സഹിതം വിജിലൻസ് ഡയറക്‌ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗിരീഷ് ബാബു വിജിലൻസ് കോടതിയെ സമീപിച്ചത്. 'പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ എന്തിന് വേണ്ടി പണം വാങ്ങിയെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഇലക്ഷൻ കമ്മിഷന് നല്‍കിയരേഖകളിൽ ഇത് വ്യക്തമാക്കേണ്ടതാണ്.

സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയില്ലെങ്കിൽ അവർക്ക് എന്തോ മറയ്‌ക്കാനുണ്ടെന്നാണ് മനസിലാക്കേണ്ടത്' -എന്നെല്ലാമാണ് ഗിരീഷ് ബാബുവിന്‍റെ വാദങ്ങള്‍. കോടതിയിൽ കൂടുതൽ തെളിവുകൾ നൽകുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.