ETV Bharat / state

ETV Bharat Exclusive: മരട് ഫ്ളാറ്റ്; സുപ്രീം കോടതി വിധിക്ക് പിന്നില്‍ നഗരസഭയുടെ വീഴ്‌ചയില്ലെന്ന് വൈസ് ചെയര്‍മാന്‍

author img

By

Published : Jul 16, 2019, 5:44 PM IST

Updated : Jul 17, 2019, 9:33 AM IST

ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥതയാണെന്ന് ഫ്ലാറ്റുടമകളടക്കം ആരോപിച്ചിരുന്നു

മരട് ഫ്ളാറ്റ്; സുപ്രീം കോടതി വിധിക്ക് പിന്നില്‍ നഗരസഭയുടെ വീഴ്‌ചയില്ലെന്ന് വൈസ് ചെയര്‍മാന്‍

കൊച്ചി: മരട് ഫ്ലാറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നില്‍ നഗരസഭയുടെ വീഴ്ചയില്ലെന്ന് വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍. നഗരസഭയുടെ വീഴ്ചയാണ് സുപ്രീംകോടതി വിധിക്ക് പിന്നിലെന്ന് വ്യാപകമായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥതയാണെന്ന് ഫ്ലാറ്റുടമകളടക്കം ആരോപിച്ചിരുന്നു.

സുപ്രീംകോടതിയുടെ ആദ്യവിധി വന്നപ്പോള്‍ തന്നെ സര്‍ക്കാരിന് ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീന്‍റെ അധ്യക്ഷതയില്‍ യോഗം കൂടുകയും റിവ്യൂ പെറ്റീഷന് വേണ്ട സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നിയമത്തിന്‍റെ പരിധിയില്‍ നിന്ന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. ഫ്ലാറ്റുടമകള്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നല്‍കിയപ്പോള്‍ നഗരസഭയെ അറിയിച്ചില്ലെന്ന ആക്ഷേപവും നഗരസഭ ചെയര്‍മാന്‍ ഉന്നയിച്ചു.

എന്നാല്‍ മരട് നഗരസഭ കേസിന്‍റെ ഒരു കാര്യവും തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഫ്ലാറ്റുടമകളുടെ ആരോപണം. നഗരസഭയും തീരദേശ പരിപാലന സമിതിയും തമ്മിലുള്ള ഒത്തുകളിയാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്നാണ് ഫ്ലാറ്റുടമകളുടെ വിമര്‍ശനം. ഫ്ലാറ്റുടമകളുടെ ആരോപണത്തെ നിഷേധിച്ച നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ ബില്‍ഡര്‍മാരെയാണ് കുറ്റപ്പെടുത്തുന്നത്.

നഗരസഭയും ബില്‍ഡറുമാരും തീരദേശ പരിപാലന സമിതിയും പരസ്പരം പഴിചാരുമ്പോള്‍ ആത്യന്തികമായി നഷ്ടം, ഉള്ളത് മുഴുവന്‍ വിറ്റു പെറുക്കി ഫ്ലാറ്റ് വാങ്ങിയ സാധാരണക്കാര്‍ക്കാണ്. ഇപ്പോള്‍ ഒപ്പമുണ്ടെന്ന് പറയുന്ന നഗരസഭ ഈ ഉത്തരവാദിത്ത ബോധം കുറച്ച് കൂടി മുമ്പേ കാണിച്ചിരുന്നുവെങ്കില്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് ഉണ്ടാകുമായിരുന്നില്ലെന്ന് ഫ്ലാറ്റുടമകള്‍ പറയുന്നു.

കൊച്ചി: മരട് ഫ്ലാറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നില്‍ നഗരസഭയുടെ വീഴ്ചയില്ലെന്ന് വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍. നഗരസഭയുടെ വീഴ്ചയാണ് സുപ്രീംകോടതി വിധിക്ക് പിന്നിലെന്ന് വ്യാപകമായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥതയാണെന്ന് ഫ്ലാറ്റുടമകളടക്കം ആരോപിച്ചിരുന്നു.

സുപ്രീംകോടതിയുടെ ആദ്യവിധി വന്നപ്പോള്‍ തന്നെ സര്‍ക്കാരിന് ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീന്‍റെ അധ്യക്ഷതയില്‍ യോഗം കൂടുകയും റിവ്യൂ പെറ്റീഷന് വേണ്ട സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നിയമത്തിന്‍റെ പരിധിയില്‍ നിന്ന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. ഫ്ലാറ്റുടമകള്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നല്‍കിയപ്പോള്‍ നഗരസഭയെ അറിയിച്ചില്ലെന്ന ആക്ഷേപവും നഗരസഭ ചെയര്‍മാന്‍ ഉന്നയിച്ചു.

എന്നാല്‍ മരട് നഗരസഭ കേസിന്‍റെ ഒരു കാര്യവും തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഫ്ലാറ്റുടമകളുടെ ആരോപണം. നഗരസഭയും തീരദേശ പരിപാലന സമിതിയും തമ്മിലുള്ള ഒത്തുകളിയാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്നാണ് ഫ്ലാറ്റുടമകളുടെ വിമര്‍ശനം. ഫ്ലാറ്റുടമകളുടെ ആരോപണത്തെ നിഷേധിച്ച നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ ബില്‍ഡര്‍മാരെയാണ് കുറ്റപ്പെടുത്തുന്നത്.

നഗരസഭയും ബില്‍ഡറുമാരും തീരദേശ പരിപാലന സമിതിയും പരസ്പരം പഴിചാരുമ്പോള്‍ ആത്യന്തികമായി നഷ്ടം, ഉള്ളത് മുഴുവന്‍ വിറ്റു പെറുക്കി ഫ്ലാറ്റ് വാങ്ങിയ സാധാരണക്കാര്‍ക്കാണ്. ഇപ്പോള്‍ ഒപ്പമുണ്ടെന്ന് പറയുന്ന നഗരസഭ ഈ ഉത്തരവാദിത്ത ബോധം കുറച്ച് കൂടി മുമ്പേ കാണിച്ചിരുന്നുവെങ്കില്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് ഉണ്ടാകുമായിരുന്നില്ലെന്ന് ഫ്ലാറ്റുടമകള്‍ പറയുന്നു.

Intro:


Body:നഗരസഭ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് എതിരെയാണെന്ന പ്രചരണം നടത്തുന്നവർ അന്നത്തെ ഫ്ലാറ്റിന് അനുമതി നൽകിയത് മറച്ചുവെക്കുവാനുളള രാഷ്ട്രീയപരമായ നാടകമാണെന്ന് മരട് നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ ഇ ടി വി ഭാരതിനോട് പറഞ്ഞു.

byte

തീര നിയമംലംഘിച്ച് പണിത ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് നഗരസഭയുടെ നിലപാടുകൾ വ്യക്തമാക്കി മരട് നഗരസഭ വൈസ് ചെയർമാൻ രംഗത്തുവന്നിരിക്കുന്നത്.ഇവിടെ താമസിക്കുന്ന ജനങ്ങളുടെ സംരക്ഷണം നഗരസഭയുടെ ഉത്തരവാദിത്വമാണ്. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ മാത്രമാണ് ഇനി നഗരസഭയ്ക്ക് ചെയ്യാൻ സാധിക്കൂ. ബിൽഡർമാരാൽ ചതിക്കപ്പെട്ട് ഫ്ലാറ്റുകളിൽ താമസം തുടങ്ങിയവരാണ് ഫ്ലാറ്റ് ഉടമസ്ഥരെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

byte

സുപ്രീം കോടതിയിൽനിന്നുള്ള വിധി വന്നതിനുശേഷം 350 ഓളം വരുന്ന കുടുംബങ്ങൾ നഗരസഭയെ സമീപിക്കാതെ തന്നെ, നിയമാനുസൃതം ചെയ്യാനുള്ള പരിമിതികളും പാരിസ്ഥിതിക പ്രശ്നങ്ങളും മുന്നിൽകണ്ടുകൊണ്ട് ഈ കുടുംബങ്ങളുടെ ദുഃഖകരമായ അവസ്ഥയും കാണിച്ച് മരട് നഗരസഭയുടെ സെക്രട്ടറിയെ കൊണ്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നിയമവിദഗ്ധരും, ഫ്ലാറ്റിൽ നിന്നും ഉള്ള പ്രതിനിധികളും, നഗരസഭയിലെ ഇതിലെ രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികളും പങ്കെടുത്തു കൊണ്ട് യോഗം വിളിച്ച് റിവ്യൂ ഹർജി കൊടുക്കുന്നതിനുള്ള നിയമ സഹായങ്ങൾ തേടുവാൻ ക്രമീകരണങ്ങൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നഗരസഭ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് എതിരെയാണെന്ന സംസാരം വരുന്നുണ്ട്. ഇത് തീർത്തും തെറ്റാണെന്നും, ഫ്ലാറ്റിന് അനുമതി നൽകിയ ചില വ്യക്തികൾ ആ തെറ്റ് മറച്ചു വെക്കുന്നതിന് വേണ്ടി നടത്തുന്ന ഒരു രാഷ്ട്രീയപരമായ നാടകമാണിതെന്നും വൈസ് ചെയർമാൻ ആരോപിക്കുന്നു.

byte

അതേസമയം ഫ്ലാറ്റ് ഉടമകളെ സംരക്ഷിക്കുന്നതിനായി നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Adarsh Jacob
ETV Bharat
Kochi


Conclusion:
Last Updated : Jul 17, 2019, 9:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.