ETV Bharat / state

കോതമംഗലം താലൂക്കില്‍ എലിപ്പനി പ്രതിരോധ നടപടികള്‍ ഊര്‍ജിതം

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ നൽകി.

author img

By

Published : Aug 18, 2019, 2:20 AM IST

Updated : Aug 18, 2019, 4:46 AM IST

കോതമംഗലം

എറണാകുളം: പ്രളയത്തെ തുടർന്ന് എലിപ്പനിയും മറ്റ് പകർച്ചവ്യാധികളും പടരാതിരിക്കാനുള്ള നടപടികൾ കൈകൊണ്ടതായി കോതമംഗലം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അഞ്ജലി വ്യക്തമാക്കി. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് എലിപ്പനി ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഡോക്സി സൈക്ലിൻ നൽകിയിരുന്നു. അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ ഇടവിട്ട് ആവശ്യമായ പരിചരണം നൽകിയിരുന്നു.

കോതമംഗലം താലൂക്കില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികള്‍ ശക്തം

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിലെ ക്യാമ്പുകളിലും മെഡിക്കൽ സംഘം എത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. ക്യാമ്പുകളുടെ ശുചീകരണം ആശാ വർക്കർമാരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി വെള്ളം കയറിയ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. അതുകൊണ്ടുതന്നെ താലൂക്കിൽ പകർച്ചപ്പനികൾക്ക് സാധ്യതയില്ലെന്നും മുൻകരുതൽ നടപടികൾ ക്യാമ്പിൽ കഴിഞ്ഞവർ കൈകൊള്ളണമെന്നും ഡോ.അഞ്ജലി പറഞ്ഞു. കോതമംഗലം താലൂക്കിൽ ശക്തമായ മഴയെ തുടർന്ന് ഏഴ് ക്യാമ്പുകളാണ് തുറന്നിരുന്നത്.

എറണാകുളം: പ്രളയത്തെ തുടർന്ന് എലിപ്പനിയും മറ്റ് പകർച്ചവ്യാധികളും പടരാതിരിക്കാനുള്ള നടപടികൾ കൈകൊണ്ടതായി കോതമംഗലം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അഞ്ജലി വ്യക്തമാക്കി. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് എലിപ്പനി ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഡോക്സി സൈക്ലിൻ നൽകിയിരുന്നു. അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ ഇടവിട്ട് ആവശ്യമായ പരിചരണം നൽകിയിരുന്നു.

കോതമംഗലം താലൂക്കില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികള്‍ ശക്തം

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിലെ ക്യാമ്പുകളിലും മെഡിക്കൽ സംഘം എത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. ക്യാമ്പുകളുടെ ശുചീകരണം ആശാ വർക്കർമാരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി വെള്ളം കയറിയ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. അതുകൊണ്ടുതന്നെ താലൂക്കിൽ പകർച്ചപ്പനികൾക്ക് സാധ്യതയില്ലെന്നും മുൻകരുതൽ നടപടികൾ ക്യാമ്പിൽ കഴിഞ്ഞവർ കൈകൊള്ളണമെന്നും ഡോ.അഞ്ജലി പറഞ്ഞു. കോതമംഗലം താലൂക്കിൽ ശക്തമായ മഴയെ തുടർന്ന് ഏഴ് ക്യാമ്പുകളാണ് തുറന്നിരുന്നത്.

Intro:Body:കോതമംഗലം
പ്രളയത്തെ തുടർന്ന് എലിപ്പനി യും മറ്റ്പ പകർച്ചവ്യാധികളും പടരാതിരിക്കാനുള്ള നടപടികൾ കൈകൊണ്ടതായി
കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.അജ്ഞലി വ്യക്തമാക്കി.
കോതമംഗലം താലൂക്കിൽ ശക്തമായ മഴയെ തുടർന്ന് ഏഴ് ക്യാമ്പുകളാണ് തുറന്നിരുന്നത്. ഈ ക്യാമ്പുകൾ തുറന്ന സമയത്ത് തന്നെ പ്രതിരോധ മരുന്നുകൾ നൽകിയിരുന്നു. കോതമംഗലം ജവഹർ കോളനിയാണ് പ്രളയത്തിൽ കൂടുതലായി വെള്ളത്തിനടിയിലായത്. കൂടാതെ പുതുപ്പാടി, കാരക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. ടൗൺ യു. പി. എസ് സ്‌കൂളിലേക്ക് മാറ്റിയ ജവഹർ കോളനിയിലെ കുടുംബങ്ങൾക്ക്

തുടക്കം മുതൽ തന്നെ ഹെൽത്ത് ഇൻസ്പെകടറുടെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ ഇടവിട്ട് ആവശ്യമായ പരിചരണം നൽകിയിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഘലകളിലെ ക്യാമ്പുകളിലും മെഡിക്കൽ സംഘം എത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ താലൂക്കിൽ എലിപ്പനിയും മറ്റ് പകർച്ചവ്യാധികളും തയാൻ സാധിച്ചതായി മെഡിക്കൽ സുപ്രണ്ടൻറ് ഡോ. അജ്ഞലി പറഞ്ഞു. ക്യാമ്പുകൾ നിർത്തിയതിന് ശേഷം വീടുകളിലേക്ക് മടങ്ങുന്നവർക്ക് എലിപ്പനി പടരാനുള്ള സാധ്യത കൂടുതലായത് കൊണ്ട് ഡോക്സി സൈക്ലിൻ എന്ന പ്രതിരോധ മരുന്ന് നൽകിയിരുന്നു.

ക്യാമ്പുകമ്പുകളുടെ ശുചീകരണം ആശാ വർക്കർമാരുടെ സഹായത്തോടെ നടത്തുകയും, വെള്ളം കയറിയ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ താലൂക്കിൽ പകർച്ചപനികൾക്ക് സാധ്യതയില്ലന്നും എന്നാൽ മുൻകരുതൽ നടപടികൾ ക്യാമ്പിൽ കഴിഞ്ഞവർ കൈകൊള്ളണമെന്നും സൂപ്രണ്ടൻറ് ഡോക്ടർ അജ്ഞലി പറഞ്ഞു.

byte- ഡോക്ടർ- അജ്ഞലി(സൂപ്രണ്ടൻറ്-കോതമംഗലം)

etv bharat-kothamangalamConclusion:etv bharat-kothamangalam
Last Updated : Aug 18, 2019, 4:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.