ETV Bharat / state

'പ്രഥമ പരിഗണന ഉത്‌പാദന ക്ഷമത വർധിപ്പിക്കാൻ'; ശമ്പളമുറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജിയെ എതിർത്ത് കെഎസ്ആർടിസി

author img

By

Published : Jun 7, 2022, 4:49 PM IST

ഉത്പാദന ക്ഷമത വർധിപ്പിച്ച് കോർപറേഷൻ ലാഭകരമാകുന്നത് തൊഴിലാളികളുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഗുണകരമാകുമെന്നാണ് സത്യവാങ്മൂലത്തിൽ കെഎസ്ആർടിസിയുടെ വാദം.

KSRTC filed affidavit  plea of KSRTC employees in high court  ksrtc salary crisis  ജീവനക്കാരുടെ ഹർജിയെ എതിർത്ത് കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  കേരള ഹൈക്കോടതി കെഎസ്ആർടിസി ജീവനക്കാർ ഹർജി
ശമ്പളമുറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജിയെ എതിർത്ത് കെഎസ്ആർടിസി

എറണാകുളം: ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കെഎസ്ആർടിസി. ശമ്പളം എല്ലാ മാസവും അഞ്ചാം തീയതി തന്നെ നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.

ശമ്പളം നൽകുന്നതിനല്ല, മറിച്ച് ഉത്പാദന ക്ഷമത വർധിപ്പിക്കാനാണ് കോർപറേഷൻ പ്രഥമ പരിഗണന നൽകുന്നത്. ഉത്പാദന ക്ഷമത വർധിപ്പിച്ച് കോർപറേഷൻ ലാഭകരമാകുന്നത് തൊഴിലാളികളുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഗുണകരമാകുമെന്നാണ് സത്യവാങ്മൂലത്തിൽ കെഎസ്ആർടിസിയുടെ വാദം. എന്നാൽ കെഎസ്ആർടിസിയുടെ മറ്റ് ബാധ്യതകൾ തീർക്കുന്നതിനേക്കാൾ പരിഗണന ശമ്പള കുടിശിക നൽകുന്നതിനായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കോർപ്പറേഷൻ വാദങ്ങൾ: മിന്നൽ സമരമടക്കം കെഎസ്ആർടിസിയെ ദുരിതാവസ്ഥയിലേക്കും വലിച്ചിഴക്കുമെന്നും സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നുണ്ട്. അധിക ഡ്യൂട്ടിയെടുക്കാൻ തൊഴിലാളികൾ വിമുഖത കാണിക്കുന്നു, ഓവർടൈമിന് അധിക കൂലി ആവശ്യപ്പെടുമ്പോൾ തൊഴിലാളികൾ കോർപറേഷന്‍റെ നിലവിലെ അവസ്ഥ മനസിലാക്കുന്നില്ല, വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിക്കരുത് എന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. കെഎസ്ആർടിസി ലാഭകരമാക്കുന്നതിന്‍റെ ഭാഗമായി 12 മണിക്കൂർ തൊഴിൽ സമയം ക്രമീകരിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.

നേരത്തെ ഹർജി പരിഗണിച്ച വേളയിൽ സാധാരണ ജീവനക്കാർക്ക് വേതനം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനപരമെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് വിഷയത്തിൽ കെഎസ്ആർടിസി നിലപാട് വ്യക്തമാക്കിയത്.

എറണാകുളം: ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കെഎസ്ആർടിസി. ശമ്പളം എല്ലാ മാസവും അഞ്ചാം തീയതി തന്നെ നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.

ശമ്പളം നൽകുന്നതിനല്ല, മറിച്ച് ഉത്പാദന ക്ഷമത വർധിപ്പിക്കാനാണ് കോർപറേഷൻ പ്രഥമ പരിഗണന നൽകുന്നത്. ഉത്പാദന ക്ഷമത വർധിപ്പിച്ച് കോർപറേഷൻ ലാഭകരമാകുന്നത് തൊഴിലാളികളുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഗുണകരമാകുമെന്നാണ് സത്യവാങ്മൂലത്തിൽ കെഎസ്ആർടിസിയുടെ വാദം. എന്നാൽ കെഎസ്ആർടിസിയുടെ മറ്റ് ബാധ്യതകൾ തീർക്കുന്നതിനേക്കാൾ പരിഗണന ശമ്പള കുടിശിക നൽകുന്നതിനായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കോർപ്പറേഷൻ വാദങ്ങൾ: മിന്നൽ സമരമടക്കം കെഎസ്ആർടിസിയെ ദുരിതാവസ്ഥയിലേക്കും വലിച്ചിഴക്കുമെന്നും സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നുണ്ട്. അധിക ഡ്യൂട്ടിയെടുക്കാൻ തൊഴിലാളികൾ വിമുഖത കാണിക്കുന്നു, ഓവർടൈമിന് അധിക കൂലി ആവശ്യപ്പെടുമ്പോൾ തൊഴിലാളികൾ കോർപറേഷന്‍റെ നിലവിലെ അവസ്ഥ മനസിലാക്കുന്നില്ല, വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിക്കരുത് എന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. കെഎസ്ആർടിസി ലാഭകരമാക്കുന്നതിന്‍റെ ഭാഗമായി 12 മണിക്കൂർ തൊഴിൽ സമയം ക്രമീകരിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.

നേരത്തെ ഹർജി പരിഗണിച്ച വേളയിൽ സാധാരണ ജീവനക്കാർക്ക് വേതനം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനപരമെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് വിഷയത്തിൽ കെഎസ്ആർടിസി നിലപാട് വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.