ETV Bharat / state

ഐഫോണ്‍ വിവാദം; കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

author img

By

Published : Mar 20, 2021, 10:13 AM IST

മാര്‍ച്ച്‌ 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്

Kodiyeri Balakrishnan  Vinodini  ഐഫോണ്‍ വിവാദം  കോടിയേരി ബാലകൃഷ്ണൻ  കസ്റ്റംസ് നോട്ടീസ്
ഐഫോണ്‍ വിവാദം;കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

എറണാകുളം: ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മാര്‍ച്ച്‌ 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി ഫ്ലാറ്റിന്‍റെ വിലാസത്തിലാണ് നോട്ടീസ് നല്‍കിയത്. നേരത്തെ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴയായി യുണിടാക് സി.ഇ.ഒ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് വിനോദിനി കൈപ്പറ്റിയെന്നാണ് കസ്റ്റംസ് വാദം. അതേസമയം കസ്റ്റംസ് ആരോപണം കോടിയേരി ബാലകൃഷണൻ തള്ളിയിരുന്നു. വിനോദിനി പണം കൊടുത്ത് വാങ്ങിയ ഫോൺ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എറണാകുളം: ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മാര്‍ച്ച്‌ 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി ഫ്ലാറ്റിന്‍റെ വിലാസത്തിലാണ് നോട്ടീസ് നല്‍കിയത്. നേരത്തെ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴയായി യുണിടാക് സി.ഇ.ഒ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് വിനോദിനി കൈപ്പറ്റിയെന്നാണ് കസ്റ്റംസ് വാദം. അതേസമയം കസ്റ്റംസ് ആരോപണം കോടിയേരി ബാലകൃഷണൻ തള്ളിയിരുന്നു. വിനോദിനി പണം കൊടുത്ത് വാങ്ങിയ ഫോൺ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.