ETV Bharat / state

കേരളത്തില്‍ വന്ന് കൈക്കൂലി വാങ്ങിയ കർണാടക പൊലീസിന് നോട്ടിസ് നൽകി വിട്ടയച്ചു

author img

By

Published : Aug 3, 2023, 4:42 PM IST

Updated : Aug 4, 2023, 6:59 AM IST

പ്രതികളിൽ നിന്നും ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് വിട്ടയച്ചു.

Kochi Police issued notice  Karnataka Police officials  Karnataka Police extortion case  money extortion case  Kochi Police released Karnataka Police  കർണാടക പൊലീസ്  കർണാടക പൊലീസിനെതിരായ കേസ്  പണം തട്ടിയ കേസ്  കർണാടക പൊലീസിനെ വിട്ടയച്ചു  കർണാടക പൊലീസിന് നോട്ടീസ്
Karnataka Police
പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട്

എറണാകുളം : പ്രതികളിൽ നിന്ന് പണം തട്ടിയ കേസിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് നോട്ടിസ് നൽകി വിട്ടയച്ചു. ആഗസ്‌റ്റ് 16ന് വീണ്ടും കളമശ്ശേരി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇതിനിടയിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇവരെ ആവശ്യമെങ്കിൽ ഏത് സമയത്തും വിളിപ്പിക്കും. ശിവപ്രകാശ്, സന്ദേശ്, വിജയകുമാർ , ശിവണ്ണ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസെടുത്ത് വിട്ടയച്ചത്.

ഇവരിൽ നിന്നും പിടിച്ചെടുത്ത പണം കോടതിയിൽ സമർപ്പിക്കുമെന്നും തൃക്കാക്കര എസിപി പി.വി ബേബി പറഞ്ഞു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് നിർബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് തന്നെ ഇതിൽ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി മാർഗ നിർദേശ പ്രകാരമാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.

കേസിനാസ്‌പദമായ സംഭവം : ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത കൊച്ചി സ്വദേശികളായ പ്രതികൾ, അഖിൽ ആൽബി, നിഖിൽ ജോസഫ് എന്നിവരെ വിട്ടയക്കാൻ കർണാടക പൊലീസ് ഉദ്യോഗസ്ഥർ പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ നാല് ലക്ഷം രൂപ ഇവർ കൈപ്പറ്റുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രതികളുടെ പരാതിയിലാണ് നാല് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭീഷണിപ്പെടുത്തി പണാപഹരണം നടത്തിയ കുറ്റത്തിനാണ് പൊലീസ് ഉദ്യോസ്ഥർക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌തത്.

കർണാടക പൊലീസ് പിടികൂടിയ പ്രതികളിലൊരാളുടെ ബന്ധുവായ സ്‌ത്രീയുടെ പരാതിയിലാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരായ നാലുപേർക്കെതിരെ അന്വേഷണം തുടങ്ങിയത്. അഖിൽ ആൽബി, നിഖിൽജോസ് എന്നിവർ കർണാടക പൊലീസ് തങ്ങളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തുവെന്നും ഇരുപത്തിയഞ്ച് ലക്ഷം നൽകിയാൽ വിട്ടയക്കാമെന്ന് പറഞ്ഞതായും മൊഴി നൽകി. പിന്നീട് പത്ത് ലക്ഷം നൽകിയാൽ വിട്ടയക്കാമെന്ന് അറിയിച്ചുവെന്നും വ്യക്തമാക്കി. ഈ മൊഴി രേഖപ്പെടുത്തിയായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.

ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് : തുടർന്ന് പറമ്പായം എന്ന സ്ഥലത്തു നിന്നും കളമശ്ശേരി പൊലീസ് നാല് പേരെയും പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും 3,95,000 രൂപയും പിടിച്ചെടുത്തിരുന്നു. ഈ പണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ പൊലീസുകാർക്ക് കഴിഞ്ഞിരുന്നില്ല. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് കൊച്ചി ഡിസിപി അറിയിച്ചിരുന്നു.

also read : കേരളത്തിലെത്തി കൈക്കൂലി വാങ്ങി, കർണാടക പൊലീസ് ഉദ്യോഗസ്ഥർ കളമശ്ശേരിയില്‍ പിടിയില്‍

ബംഗ്ലൂരുവിൽ രജിസ്റ്റർ ചെയ്‌ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരായ നാലു പേർ കേരളത്തിലെത്തിയത്. ഇവർ നാലുപേരെ കസ്റ്റഡിയിലെടുത്ത് അവരെ വിട്ടയക്കാൻ പണം തട്ടിയ കേസിലാണ് കൊച്ചി പൊലിസിന്‍റെ നടപടിയുണ്ടായത്. അഖിൽ ആൽബിയിൽ നിന്ന് ഒരു ലക്ഷം രൂപയും നിഖിൽ ജോസഫിന്‍റെ ബന്ധുവിൽ നിന്ന് മൂന്ന് ലക്ഷം രൂപയുമാണ് ഉദ്യോഗസ്ഥർ കൈപ്പറ്റിയത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കർണാടകയിൽ നിന്നുളള എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തിയിരുന്നു. അതേസമയം കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത കൊച്ചി സ്വദേശികളായ യുവാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട്

എറണാകുളം : പ്രതികളിൽ നിന്ന് പണം തട്ടിയ കേസിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് നോട്ടിസ് നൽകി വിട്ടയച്ചു. ആഗസ്‌റ്റ് 16ന് വീണ്ടും കളമശ്ശേരി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇതിനിടയിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇവരെ ആവശ്യമെങ്കിൽ ഏത് സമയത്തും വിളിപ്പിക്കും. ശിവപ്രകാശ്, സന്ദേശ്, വിജയകുമാർ , ശിവണ്ണ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസെടുത്ത് വിട്ടയച്ചത്.

ഇവരിൽ നിന്നും പിടിച്ചെടുത്ത പണം കോടതിയിൽ സമർപ്പിക്കുമെന്നും തൃക്കാക്കര എസിപി പി.വി ബേബി പറഞ്ഞു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് നിർബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് തന്നെ ഇതിൽ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി മാർഗ നിർദേശ പ്രകാരമാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.

കേസിനാസ്‌പദമായ സംഭവം : ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത കൊച്ചി സ്വദേശികളായ പ്രതികൾ, അഖിൽ ആൽബി, നിഖിൽ ജോസഫ് എന്നിവരെ വിട്ടയക്കാൻ കർണാടക പൊലീസ് ഉദ്യോഗസ്ഥർ പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ നാല് ലക്ഷം രൂപ ഇവർ കൈപ്പറ്റുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രതികളുടെ പരാതിയിലാണ് നാല് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭീഷണിപ്പെടുത്തി പണാപഹരണം നടത്തിയ കുറ്റത്തിനാണ് പൊലീസ് ഉദ്യോസ്ഥർക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌തത്.

കർണാടക പൊലീസ് പിടികൂടിയ പ്രതികളിലൊരാളുടെ ബന്ധുവായ സ്‌ത്രീയുടെ പരാതിയിലാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരായ നാലുപേർക്കെതിരെ അന്വേഷണം തുടങ്ങിയത്. അഖിൽ ആൽബി, നിഖിൽജോസ് എന്നിവർ കർണാടക പൊലീസ് തങ്ങളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തുവെന്നും ഇരുപത്തിയഞ്ച് ലക്ഷം നൽകിയാൽ വിട്ടയക്കാമെന്ന് പറഞ്ഞതായും മൊഴി നൽകി. പിന്നീട് പത്ത് ലക്ഷം നൽകിയാൽ വിട്ടയക്കാമെന്ന് അറിയിച്ചുവെന്നും വ്യക്തമാക്കി. ഈ മൊഴി രേഖപ്പെടുത്തിയായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.

ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് : തുടർന്ന് പറമ്പായം എന്ന സ്ഥലത്തു നിന്നും കളമശ്ശേരി പൊലീസ് നാല് പേരെയും പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും 3,95,000 രൂപയും പിടിച്ചെടുത്തിരുന്നു. ഈ പണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ പൊലീസുകാർക്ക് കഴിഞ്ഞിരുന്നില്ല. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് കൊച്ചി ഡിസിപി അറിയിച്ചിരുന്നു.

also read : കേരളത്തിലെത്തി കൈക്കൂലി വാങ്ങി, കർണാടക പൊലീസ് ഉദ്യോഗസ്ഥർ കളമശ്ശേരിയില്‍ പിടിയില്‍

ബംഗ്ലൂരുവിൽ രജിസ്റ്റർ ചെയ്‌ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരായ നാലു പേർ കേരളത്തിലെത്തിയത്. ഇവർ നാലുപേരെ കസ്റ്റഡിയിലെടുത്ത് അവരെ വിട്ടയക്കാൻ പണം തട്ടിയ കേസിലാണ് കൊച്ചി പൊലിസിന്‍റെ നടപടിയുണ്ടായത്. അഖിൽ ആൽബിയിൽ നിന്ന് ഒരു ലക്ഷം രൂപയും നിഖിൽ ജോസഫിന്‍റെ ബന്ധുവിൽ നിന്ന് മൂന്ന് ലക്ഷം രൂപയുമാണ് ഉദ്യോഗസ്ഥർ കൈപ്പറ്റിയത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കർണാടകയിൽ നിന്നുളള എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തിയിരുന്നു. അതേസമയം കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത കൊച്ചി സ്വദേശികളായ യുവാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു.

Last Updated : Aug 4, 2023, 6:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.