ETV Bharat / state

Film Award Controversy |' സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണം', ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

author img

By

Published : Aug 8, 2023, 1:48 PM IST

ആകാശത്തിന് താഴെ എന്ന മലയാള ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ ലിജേഷ് മുല്ലേഴത്ത് ആണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Film Award Controversy  kerala high court  kerala high court on film award controversy  Kerala State Film Award 2022  Lijesh Mullezhath  Chalachitra Academy  Director Ranjith  ചലച്ചിത്ര പുരസ്‌കാരം റദ്ധാക്കണമെന്ന ഹര്‍ജി  ചലച്ചിത്ര പുരസ്‌കാര വിവാദം  ലിജേഷ് മുല്ലേഴത്ത്  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  ഹൈക്കോടതി
Kerala High Court

എറണാകുളം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (Kerala State Film Award 2022) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി (Kerala High Court) സര്‍ക്കാരിന്‍റെ വിശദീകരണം തേടി. 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ലിജേഷ് മുല്ലേഴത്ത് (Lijesh Mullezhath) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ നിർദേശം നൽകിയ കോടതി ഹർജി വെള്ളിയാഴ്ച്ച (ഓഗസ്റ്റ്11) വീണ്ടും പരിഗണിക്കാനായി മാറ്റി.

ഇതിന് മുന്‍പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ചലച്ചിത്ര അക്കാദമി (Chalachitra Academy) ചെയർമാൻ രഞ്ജിത്ത് (Director Ranjith) അവാർഡ് നിർണ്ണയത്തിൽ നിയമവിരുദ്ധമായി ഇടപെട്ടുവെന്നാണ് ഹർജിക്കാരന്‍റെ വാദം.

സംവിധായകൻ വിനയൻ (Director Vinayan) അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ, അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടെന്നും ജൂറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും വിനയന്‍ ആരോപിച്ചിരുന്നു.

ജൂറി അംഗങ്ങളായ നേമം പുഷ്‌പരാജ് (Nemom Pushparaj), ജെൻസി ഗ്രിഗറി (Jancy Gregory) എന്നിവരുടെ ശബ്‌ദരേഖകളും തെളിവായി പുറത്തുവിട്ടിരുന്നു. അവാർഡ് നിർണ്ണയം സംബന്ധിച്ച വിവാദം കത്തി നിൽക്കെയാണ് ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുന്നത്.

Also Read : 'എന്‍റെ വാക്കുകൾക്ക് അടിവരയിട്ട് ജൂറി മെമ്പറുമായ നേമം പുഷ്‌പരാജ്'; ഫേസ്‌ബുക്ക് പോസ്റ്റുമായി വിനയൻ

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പത്തൊന്‍പതാം നൂറ്റാണ്ടിന് പുരസ്‌കാരങ്ങള്‍ നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണം ഉന്നയിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. ഡബ്ബിങ്, ഗായിക, മികച്ച സം​ഗീത സംവിധായകൻ തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് ജൂറിയെ സ്വീധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് വിനയന്‍ നേരത്തെ ആരോപിച്ചത്.

ഫേസ്ബുക്കിലൂടെയുള്ള ഈ ആരോപണങ്ങളായിരുന്നു പിന്നീട് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രഞ്ജിത്ത് ഇവിടെ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സജി ചെറിയാന്‍ ഇതില്‍ മറുപടി പറയണമെന്നുമായിരുന്നു വിനയന്‍റെ ആവശ്യം. ഇതിന് പിന്നാലെ രഞ്ജിത്ത് നിലവിലെ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും അദ്ദേഹം രംഗത്തെത്തിയരുന്നു.

വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ രഞ്ജിത്തിനെ വിമര്‍ശിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ആക്ഷേപ ഹാസ്യ രൂപേണയായിരുന്നു പേരടിയുടെ വിമര്‍ശനം. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെയും പ്രതികരണം.

Read More : 'ആരൊക്കെ പ്രകോപിപ്പിച്ചാലും, രഞ്ജിയേട്ടാ നിങ്ങൾ ഒന്നും മിണ്ടരുത്'; ആക്ഷേപഹാസ്യ പോസ്‌റ്റുമായി ഹരീഷ് പേരടി

എറണാകുളം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (Kerala State Film Award 2022) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി (Kerala High Court) സര്‍ക്കാരിന്‍റെ വിശദീകരണം തേടി. 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ലിജേഷ് മുല്ലേഴത്ത് (Lijesh Mullezhath) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ നിർദേശം നൽകിയ കോടതി ഹർജി വെള്ളിയാഴ്ച്ച (ഓഗസ്റ്റ്11) വീണ്ടും പരിഗണിക്കാനായി മാറ്റി.

ഇതിന് മുന്‍പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ചലച്ചിത്ര അക്കാദമി (Chalachitra Academy) ചെയർമാൻ രഞ്ജിത്ത് (Director Ranjith) അവാർഡ് നിർണ്ണയത്തിൽ നിയമവിരുദ്ധമായി ഇടപെട്ടുവെന്നാണ് ഹർജിക്കാരന്‍റെ വാദം.

സംവിധായകൻ വിനയൻ (Director Vinayan) അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ, അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടെന്നും ജൂറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും വിനയന്‍ ആരോപിച്ചിരുന്നു.

ജൂറി അംഗങ്ങളായ നേമം പുഷ്‌പരാജ് (Nemom Pushparaj), ജെൻസി ഗ്രിഗറി (Jancy Gregory) എന്നിവരുടെ ശബ്‌ദരേഖകളും തെളിവായി പുറത്തുവിട്ടിരുന്നു. അവാർഡ് നിർണ്ണയം സംബന്ധിച്ച വിവാദം കത്തി നിൽക്കെയാണ് ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുന്നത്.

Also Read : 'എന്‍റെ വാക്കുകൾക്ക് അടിവരയിട്ട് ജൂറി മെമ്പറുമായ നേമം പുഷ്‌പരാജ്'; ഫേസ്‌ബുക്ക് പോസ്റ്റുമായി വിനയൻ

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പത്തൊന്‍പതാം നൂറ്റാണ്ടിന് പുരസ്‌കാരങ്ങള്‍ നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണം ഉന്നയിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. ഡബ്ബിങ്, ഗായിക, മികച്ച സം​ഗീത സംവിധായകൻ തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് ജൂറിയെ സ്വീധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് വിനയന്‍ നേരത്തെ ആരോപിച്ചത്.

ഫേസ്ബുക്കിലൂടെയുള്ള ഈ ആരോപണങ്ങളായിരുന്നു പിന്നീട് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രഞ്ജിത്ത് ഇവിടെ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സജി ചെറിയാന്‍ ഇതില്‍ മറുപടി പറയണമെന്നുമായിരുന്നു വിനയന്‍റെ ആവശ്യം. ഇതിന് പിന്നാലെ രഞ്ജിത്ത് നിലവിലെ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും അദ്ദേഹം രംഗത്തെത്തിയരുന്നു.

വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ രഞ്ജിത്തിനെ വിമര്‍ശിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ആക്ഷേപ ഹാസ്യ രൂപേണയായിരുന്നു പേരടിയുടെ വിമര്‍ശനം. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെയും പ്രതികരണം.

Read More : 'ആരൊക്കെ പ്രകോപിപ്പിച്ചാലും, രഞ്ജിയേട്ടാ നിങ്ങൾ ഒന്നും മിണ്ടരുത്'; ആക്ഷേപഹാസ്യ പോസ്‌റ്റുമായി ഹരീഷ് പേരടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.