ETV Bharat / state

കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് : ഭാസുരാംഗനും മകനും ഇ ഡി കസ്റ്റഡിയിൽ

author img

By ETV Bharat Kerala Team

Published : Nov 22, 2023, 7:12 PM IST

Kandala Bank Scam : സിപിഐ മുൻ നേതാവ് ഭാസുരാംഗനും മകൻ അഖിൽജിത്തും ഇ ഡി കസ്റ്റഡിയിൽ. ഈമാസം 24 വരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്

കണ്ടല സർവീസ് സഹകരണ ബാങ്ക്  kandala bank scam  Kandala Service Cooperative Bank  Accused in ED Custody  bhasurangan  bhasurangan arrested  ഇ ഡി കസ്റ്റഡിയിൽ  ഭാസുരാംഗന്‍  kandala bank fraud  enforcement directorate custody
kandala bank scam

എറണാകുളം : കണ്ടല സർവീസ് സഹകരണ ബാങ്ക് (Kandala Service Cooperative Bank) തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐ മുൻ നേതാവ് ഭാസുരാംഗനും (Bhasurangan arrested) മകൻ അഖിൽജിത്തും ഇ ഡി കസ്റ്റഡിയിൽ (Accused in ED Custody). ഈമാസം 24വരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ പി എം എൽ എ കേസ് പരിഗണിക്കുന്ന കോടതിയാണ് ഇ ഡിയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റഡി അനുവദിച്ചത്(kandala bank scam).

രാഷ്ട്രീയ സ്വാധീനമുള്ള പ്രതി സാക്ഷികള സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണം. പ്രതികൾ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഇ ഡി ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു ഇരുവരെയും ഇ ഡി അറസ്റ്റ് ചെയ്‌തത്. ഭാസുരാംഗനെ മൂന്ന് തവണകളായി മണിക്കൂറുകളോളം ഇ ഡി ചോദ്യം ചെയ്‌തിരുന്നു.

ഭാസുരാംഗന്‍റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും ചില രേഖകൾ ഇഡി കണ്ടെത്തുകയും ചെയ്‌തിരുന്നു. ഭാസുരാംഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തിരുന്നു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ബാങ്ക് മുൻ പ്രസിഡന്‍റ്‌ ഭാസുരാംഗനെതിരെ നിർണായക തെളിവുകൾ ഇ ഡി ശേഖരിക്കുകയും ചെയ്‌തിരുന്നു. ബാങ്ക് പ്രസിഡന്‍റ്‌ ആയിരിക്കെ ഭാസുരാംഗനും, മകനും വലിയ തോതിൽ സാമ്പത്തിക പുരോഗതി നേടിയിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

ഇരുവർക്കും വരുമാന സ്രോതസ് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ മൊഴികൾ തമ്മിൽ വലിയ വെരുദ്ധ്യവുമുണ്ടായിരുന്നു. നൂറ് കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഓഡിറ്റ് നടത്തിയതിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരെ വ്യക്തമായ തെളിവുകൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. തുടർന്നാണ് നിർണായകമായ അറസ്റ്റിലേക്ക് കടന്നത്.

ALSO READ: കണ്ടല ബാങ്ക് അഴിമതി ; മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്‌റ്റില്‍

ഇരുവരുടെയും സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഇ ഡി ആരംഭിച്ചു. തട്ടിപ്പ് നടന്ന കാലയളവിലെ മറ്റ് ഭരണ സമിതി അംഗങ്ങളിലേക്കും ഇ ഡി അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. കണ്ടല സർവീസ് സഹകരണ ബാങ്കിലെ പണം തട്ടിപ്പ് ആരോപണത്തെ തുടർന്ന് ഭാസുരാംഗനെ സി പി ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

എറണാകുളം : കണ്ടല സർവീസ് സഹകരണ ബാങ്ക് (Kandala Service Cooperative Bank) തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐ മുൻ നേതാവ് ഭാസുരാംഗനും (Bhasurangan arrested) മകൻ അഖിൽജിത്തും ഇ ഡി കസ്റ്റഡിയിൽ (Accused in ED Custody). ഈമാസം 24വരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ പി എം എൽ എ കേസ് പരിഗണിക്കുന്ന കോടതിയാണ് ഇ ഡിയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റഡി അനുവദിച്ചത്(kandala bank scam).

രാഷ്ട്രീയ സ്വാധീനമുള്ള പ്രതി സാക്ഷികള സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണം. പ്രതികൾ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഇ ഡി ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു ഇരുവരെയും ഇ ഡി അറസ്റ്റ് ചെയ്‌തത്. ഭാസുരാംഗനെ മൂന്ന് തവണകളായി മണിക്കൂറുകളോളം ഇ ഡി ചോദ്യം ചെയ്‌തിരുന്നു.

ഭാസുരാംഗന്‍റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും ചില രേഖകൾ ഇഡി കണ്ടെത്തുകയും ചെയ്‌തിരുന്നു. ഭാസുരാംഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തിരുന്നു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ബാങ്ക് മുൻ പ്രസിഡന്‍റ്‌ ഭാസുരാംഗനെതിരെ നിർണായക തെളിവുകൾ ഇ ഡി ശേഖരിക്കുകയും ചെയ്‌തിരുന്നു. ബാങ്ക് പ്രസിഡന്‍റ്‌ ആയിരിക്കെ ഭാസുരാംഗനും, മകനും വലിയ തോതിൽ സാമ്പത്തിക പുരോഗതി നേടിയിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

ഇരുവർക്കും വരുമാന സ്രോതസ് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ മൊഴികൾ തമ്മിൽ വലിയ വെരുദ്ധ്യവുമുണ്ടായിരുന്നു. നൂറ് കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഓഡിറ്റ് നടത്തിയതിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരെ വ്യക്തമായ തെളിവുകൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. തുടർന്നാണ് നിർണായകമായ അറസ്റ്റിലേക്ക് കടന്നത്.

ALSO READ: കണ്ടല ബാങ്ക് അഴിമതി ; മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്‌റ്റില്‍

ഇരുവരുടെയും സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഇ ഡി ആരംഭിച്ചു. തട്ടിപ്പ് നടന്ന കാലയളവിലെ മറ്റ് ഭരണ സമിതി അംഗങ്ങളിലേക്കും ഇ ഡി അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. കണ്ടല സർവീസ് സഹകരണ ബാങ്കിലെ പണം തട്ടിപ്പ് ആരോപണത്തെ തുടർന്ന് ഭാസുരാംഗനെ സി പി ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.