ETV Bharat / state

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

author img

By

Published : Dec 14, 2020, 3:12 PM IST

ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ല. ആശുപത്രി വിട്ട ശേഷം ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി  പാലാരിവട്ടം പാലം അഴിമതി  ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി  ibrahim-kunju-bail-rejected
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞ്, വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ല. ആശുപത്രി വിട്ട ശേഷം ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ കോടതി വിശദമായി വാദം കേട്ടിരുന്നു കഴിഞ്ഞ ഒരു വർഷത്തിലേറെയായി അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്, തുടർന്നും സഹകരിക്കുമെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ ആവശ്യം.

നിർമ്മാണത്തിലെ ക്രമക്കേടിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻകൂർ പണം അനുവദിക്കുന്നത് സാധാരണയാണ്. ഉദ്യോഗസ്ഥരാണ് ഇത് തീരുമാനിക്കുന്നത്. ഏപ്രിൽ മുതൽ ചികിത്സയില്‍ ആണ്. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ പോയതല്ലന്നും ഇബ്രാഹിം കുഞ്ഞിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കുന്നതായി കോടതിയും വ്യക്തമാക്കിയിരുന്നു.

പാലാരിവട്ടം പാലം നിർമ്മാണത്തിന് ആർ.ഡി.എസ് കമ്പനിക്ക് ചുമതല നൽകിയതിൽ തന്നെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സർക്കാരിന്‍റെ വാദം. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട്. വീട്ടിൽ നിന്ന് ചില രേഖകൾ കിട്ടിയിട്ടുണ്ട്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. സർക്കാരിന്‍റെ ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞ്, വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ല. ആശുപത്രി വിട്ട ശേഷം ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ കോടതി വിശദമായി വാദം കേട്ടിരുന്നു കഴിഞ്ഞ ഒരു വർഷത്തിലേറെയായി അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്, തുടർന്നും സഹകരിക്കുമെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ ആവശ്യം.

നിർമ്മാണത്തിലെ ക്രമക്കേടിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻകൂർ പണം അനുവദിക്കുന്നത് സാധാരണയാണ്. ഉദ്യോഗസ്ഥരാണ് ഇത് തീരുമാനിക്കുന്നത്. ഏപ്രിൽ മുതൽ ചികിത്സയില്‍ ആണ്. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ പോയതല്ലന്നും ഇബ്രാഹിം കുഞ്ഞിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കുന്നതായി കോടതിയും വ്യക്തമാക്കിയിരുന്നു.

പാലാരിവട്ടം പാലം നിർമ്മാണത്തിന് ആർ.ഡി.എസ് കമ്പനിക്ക് ചുമതല നൽകിയതിൽ തന്നെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സർക്കാരിന്‍റെ വാദം. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട്. വീട്ടിൽ നിന്ന് ചില രേഖകൾ കിട്ടിയിട്ടുണ്ട്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. സർക്കാരിന്‍റെ ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.