ETV Bharat / state

പി.വി അൻവറിനെതിരായ മിച്ചഭൂമി കേസ് : നടപടി വൈകിയതില്‍ മാപ്പപേക്ഷിച്ച് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ; 3 മാസം കൂടി അനുവദിച്ച് ഹൈക്കോടതി

author img

By

Published : Jul 21, 2023, 2:21 PM IST

പി വി അൻവറിനെതിരായ മിച്ചഭൂമി കേസിൽ നടപടി വൈകിയതിൽ ഹൈക്കോടതി മുൻപാകെ മാപ്പ് അപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ്‌ ബോർഡ് ചെയർമാൻ. മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് സത്യവാങ്മൂലം. സാവകാശം അനുവദിച്ച് ഹൈക്കോടതി

high count on PV Anwar illegal land case  PV Anwar illegal land case  PV Anwar  PV Anwar land case  case against pv anwar  land case pv anwar  pv anwar land case high court  പി വി അൻവർ  പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്  പി വി അൻവറിനെതിരായ കേസ്  പി വി അൻവറിനെതിരെ കേസ്  പി വി അൻവറിനെതിരെ ഹൈക്കോടതി ഉത്തരവ്  പി വി അൻവറിനെതിരെ ഹൈക്കോടതി  മിച്ചഭൂമി കേസ് പി വി അൻവർ  പി വി അൻവർ മിച്ചഭൂമി കേസ് നടപടികൾ
PV Anwar

എറണാകുളം : പി വി അൻവർ എംഎൽഎയുടെയും കുടുംബത്തിന്‍റെയും മിച്ചഭൂമി തിരിച്ചുപിടിക്കാത്തതിൽ ഹൈക്കോടതി മുൻപാകെ നിരുപാധികം മാപ്പ് അപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ്‌ ബോർഡ് ചെയർമാൻ. ഭൂമി തിരിച്ചുപിടിക്കാനായി 3 മാസം കൂടി സമയം വേണമെന്നും ലാന്‍ഡ്‌ ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 18ലേക്ക് പരിഗണിക്കാനായി മാറ്റി.

മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടുപോകവെയാണ് റവന്യൂ വകുപ്പിന്‍റെ നിരുപാധിക മാപ്പപേക്ഷ. നേരത്തെ ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സമയം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ സ്ഥലം മാറി വന്നയാളാണ് താൻ, ഭൂമി തിരിച്ചുപിടിക്കലിന്‍റെ ഭാഗമായുള്ള അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുൻ ചെയർമാൻ കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയിരുന്നു. കേസ് ഈ മാസം 31ന് കേൾക്കുന്നുണ്ടെന്നും ലാന്‍ഡ്‌ ബോർഡ് ചെയർമാന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നു.

ആദ്യ ഉത്തരവ് 2020ൽ, രണ്ടാമത്തേത് 2022ൽ : പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വയ്ക്കു‌ന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് കെ വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഉത്തരവിട്ടിരുന്നു. 2022 ജനുവരി 13നായിരുന്നു ഹൈക്കോടതി രണ്ടാമത് ഉത്തരവിട്ടത്. എന്നാല്‍ എംഎല്‍എയായ അന്‍വറിന്‍റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്‍ഡ്‌ ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് അടിക്കടി സ്ഥലം മാറ്റിയതെന്നും ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്. അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും പക്കലുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20നായിരുന്നു ആദ്യ ഉത്തരവിറക്കിയത്. അന്‍വറിന്‍റെ മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ രണ്ട് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹർജിക്കാരന്‍റെ ആരോപണം.

വിവാദമായി പിവിആർ നേച്ചർ റിസോർട്ടിലെ തടയണകൾ, പിന്നാലെ ഹൈക്കോടതി ഉത്തരവ് : പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പിവിആർ നേച്ചർ റിസോർട്ടിലെ നാല് തടയണകൾ പൊളിച്ച് നീക്കാനും 2023 ഫെബ്രുവരി 2ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിസോർട്ടിലുള്ള നാല് തടയണകൾ നീരൊഴുക്ക് തടസപ്പെടുത്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തടയണകൾ പൊളിച്ചുമാറ്റാൻ ഒരു മാസത്തെ സമയപരിധിയും നൽകി.

ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചതിനുശേഷം ഇതിന് ചെലവായ തുക റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമന്നും ഉത്തരവിൽ ഉണ്ടായിരുന്നു. തുടർന്ന് ഫെബ്രുവരി 14ഓടെ റിസോർട്ടിനായി നിർമിച്ച തടയണകൾ ഉടമകൾ പൊളിക്കാൻ ആരംഭിച്ചു.

നാലുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു കക്കാടംപൊയിലിലെ പിവിആർ നേച്ചർ എന്ന റിസോർട്ടിലെ നാല് തടയണകൾ പൊളിക്കാനുള്ള ഉത്തരവായത്.

More read : നാലു വർഷത്തെ നിയമപോരാട്ടം; പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിൽ റിസോർട്ടിലെ തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്

ടൂറിസം പദ്ധതിയുടെ ഭാഗമായി പി വി അന്‍വര്‍ എംഎല്‍എ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയെന്നും പ്രകൃതിദത്ത നീരുറവ തടഞ്ഞുകൊണ്ടാണ് നാല് തടയണകള്‍ ഇവിടെ നിർമിച്ചതെന്നും വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കലക്‌ടറും വിഷയത്തിൽ നടപടി സ്വീകരിക്കാതിരുന്നതും വിവാദങ്ങൾക്ക് കാരണമായിരുന്നു.

എറണാകുളം : പി വി അൻവർ എംഎൽഎയുടെയും കുടുംബത്തിന്‍റെയും മിച്ചഭൂമി തിരിച്ചുപിടിക്കാത്തതിൽ ഹൈക്കോടതി മുൻപാകെ നിരുപാധികം മാപ്പ് അപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ്‌ ബോർഡ് ചെയർമാൻ. ഭൂമി തിരിച്ചുപിടിക്കാനായി 3 മാസം കൂടി സമയം വേണമെന്നും ലാന്‍ഡ്‌ ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 18ലേക്ക് പരിഗണിക്കാനായി മാറ്റി.

മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടുപോകവെയാണ് റവന്യൂ വകുപ്പിന്‍റെ നിരുപാധിക മാപ്പപേക്ഷ. നേരത്തെ ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സമയം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ സ്ഥലം മാറി വന്നയാളാണ് താൻ, ഭൂമി തിരിച്ചുപിടിക്കലിന്‍റെ ഭാഗമായുള്ള അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുൻ ചെയർമാൻ കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയിരുന്നു. കേസ് ഈ മാസം 31ന് കേൾക്കുന്നുണ്ടെന്നും ലാന്‍ഡ്‌ ബോർഡ് ചെയർമാന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നു.

ആദ്യ ഉത്തരവ് 2020ൽ, രണ്ടാമത്തേത് 2022ൽ : പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വയ്ക്കു‌ന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് കെ വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഉത്തരവിട്ടിരുന്നു. 2022 ജനുവരി 13നായിരുന്നു ഹൈക്കോടതി രണ്ടാമത് ഉത്തരവിട്ടത്. എന്നാല്‍ എംഎല്‍എയായ അന്‍വറിന്‍റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്‍ഡ്‌ ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് അടിക്കടി സ്ഥലം മാറ്റിയതെന്നും ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്. അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും പക്കലുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20നായിരുന്നു ആദ്യ ഉത്തരവിറക്കിയത്. അന്‍വറിന്‍റെ മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ രണ്ട് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹർജിക്കാരന്‍റെ ആരോപണം.

വിവാദമായി പിവിആർ നേച്ചർ റിസോർട്ടിലെ തടയണകൾ, പിന്നാലെ ഹൈക്കോടതി ഉത്തരവ് : പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പിവിആർ നേച്ചർ റിസോർട്ടിലെ നാല് തടയണകൾ പൊളിച്ച് നീക്കാനും 2023 ഫെബ്രുവരി 2ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിസോർട്ടിലുള്ള നാല് തടയണകൾ നീരൊഴുക്ക് തടസപ്പെടുത്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തടയണകൾ പൊളിച്ചുമാറ്റാൻ ഒരു മാസത്തെ സമയപരിധിയും നൽകി.

ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചതിനുശേഷം ഇതിന് ചെലവായ തുക റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമന്നും ഉത്തരവിൽ ഉണ്ടായിരുന്നു. തുടർന്ന് ഫെബ്രുവരി 14ഓടെ റിസോർട്ടിനായി നിർമിച്ച തടയണകൾ ഉടമകൾ പൊളിക്കാൻ ആരംഭിച്ചു.

നാലുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു കക്കാടംപൊയിലിലെ പിവിആർ നേച്ചർ എന്ന റിസോർട്ടിലെ നാല് തടയണകൾ പൊളിക്കാനുള്ള ഉത്തരവായത്.

More read : നാലു വർഷത്തെ നിയമപോരാട്ടം; പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിൽ റിസോർട്ടിലെ തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്

ടൂറിസം പദ്ധതിയുടെ ഭാഗമായി പി വി അന്‍വര്‍ എംഎല്‍എ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയെന്നും പ്രകൃതിദത്ത നീരുറവ തടഞ്ഞുകൊണ്ടാണ് നാല് തടയണകള്‍ ഇവിടെ നിർമിച്ചതെന്നും വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കലക്‌ടറും വിഷയത്തിൽ നടപടി സ്വീകരിക്കാതിരുന്നതും വിവാദങ്ങൾക്ക് കാരണമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.