ETV Bharat / state

ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ്; ഇടപെട്ട് ഹൈക്കോടതി, ശബരിമല എന്ന പേര് ഉപയോഗിക്കരുതെന്ന് നിര്‍ദേശം

author img

By

Published : Nov 24, 2022, 3:53 PM IST

അനുവാദം ഇല്ലാതെയാണ് ഹെലി കേരള, ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പരസ്യം ചെയ്‌തത് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡും കേന്ദ്രവും സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി

Heli Kerala advertisement  Heli Kerala advertisement on Sabarimala pilgrimage  HC order on Helicopter service to Sabarimala  Helicopter service to Sabarimala  ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ്  ഹൈക്കോടതി  ശബരിമല  ശബരിമല തീര്‍ഥാടനം  ഹെലി കേരള  ഹൈക്കോടതി ദേവസ്വം ബെഞ്ച്
ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ്; ഇടപെട്ട് ഹൈക്കോടതി, ശബരിമല എന്ന പേര് ഉപയോഗിക്കരുതെന്ന് നിര്‍ദേശം

എറണാകുളം: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും എന്ന് പരസ്യം ചെയ്‌ത വിഷയം ചെറുതായി കാണാനാകില്ലെന്ന് ഹൈക്കോടതി. അനുമതി ഇല്ലാതെയാണ് ഹെലി കേരള ഇത്തരത്തിൽ പരസ്യം നൽകിയത്. ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നും ഹെലി കേരളയോട് കോടതി നിര്‍ദേശിച്ചു.

ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പരസ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡും കേന്ദ്രവും സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം നിലയ്‌ക്കലിലേക്കും നിലയ്‌ക്കൽ നിന്നും പമ്പയിലേക്ക് കാർ മാർഗവും അവിടെ നിന്നും ഡോളിയിൽ സന്നിധാനത്തും എത്തിച്ച് വിഐപി ദർശനം ഒരുക്കുമെന്നായിരുന്നു ഹെലി കേരള കമ്പനിയുടെ പരസ്യം.

അതേസമയം സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍മേൽ എടുത്ത കേസിൽ ശബരിമലയിൽ അരവണ ടിൻ വിതരണത്തിൽ വീഴ്‌ച വരുത്തിയ കരാറുകാരനെ കോടതി താക്കീത് ചെയ്‌തു. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്ന് കോടതി ഓർമിപ്പിച്ചു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും കോടതി സമയം നൽകിയിട്ടുണ്ട്.

കൂടാതെ രാജ്യത്ത് സ്പെഷ്യൽ ട്രെയിനുകൾക്കെല്ലാം പ്രത്യേക നിരക്കാണെന്ന് റെയിൽവേ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിച്ചത് സർക്കുലർ പ്രകാരമാണെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്കെന്ന പരാതിയിന്‍മേൽ സ്വമേധയാ എടുത്ത കേസിലാണ് റെയിൽവേ മറുപടി നൽകിയത്. കേസ് ചൊവ്വാഴ്‌ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

എറണാകുളം: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും എന്ന് പരസ്യം ചെയ്‌ത വിഷയം ചെറുതായി കാണാനാകില്ലെന്ന് ഹൈക്കോടതി. അനുമതി ഇല്ലാതെയാണ് ഹെലി കേരള ഇത്തരത്തിൽ പരസ്യം നൽകിയത്. ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നും ഹെലി കേരളയോട് കോടതി നിര്‍ദേശിച്ചു.

ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പരസ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡും കേന്ദ്രവും സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം നിലയ്‌ക്കലിലേക്കും നിലയ്‌ക്കൽ നിന്നും പമ്പയിലേക്ക് കാർ മാർഗവും അവിടെ നിന്നും ഡോളിയിൽ സന്നിധാനത്തും എത്തിച്ച് വിഐപി ദർശനം ഒരുക്കുമെന്നായിരുന്നു ഹെലി കേരള കമ്പനിയുടെ പരസ്യം.

അതേസമയം സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍മേൽ എടുത്ത കേസിൽ ശബരിമലയിൽ അരവണ ടിൻ വിതരണത്തിൽ വീഴ്‌ച വരുത്തിയ കരാറുകാരനെ കോടതി താക്കീത് ചെയ്‌തു. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്ന് കോടതി ഓർമിപ്പിച്ചു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും കോടതി സമയം നൽകിയിട്ടുണ്ട്.

കൂടാതെ രാജ്യത്ത് സ്പെഷ്യൽ ട്രെയിനുകൾക്കെല്ലാം പ്രത്യേക നിരക്കാണെന്ന് റെയിൽവേ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിച്ചത് സർക്കുലർ പ്രകാരമാണെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്കെന്ന പരാതിയിന്‍മേൽ സ്വമേധയാ എടുത്ത കേസിലാണ് റെയിൽവേ മറുപടി നൽകിയത്. കേസ് ചൊവ്വാഴ്‌ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.