ETV Bharat / state

K Sudhakaran| പുരാവസ്‌തു തട്ടിപ്പ് കേസ്; കെ സുധാകരന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

author img

By

Published : Jun 21, 2023, 6:40 AM IST

Updated : Jun 21, 2023, 7:26 AM IST

മോന്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പ് കേസില്‍ കെ.സുധാകരന്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അറസ്റ്റ് തടഞ്ഞ അവസാന തിയതി ഇന്ന് വരെയാണ്. വെള്ളിയാഴ്‌ച സുധാകരനെ ചോദ്യം ചെയ്‌തേക്കും.

HC consider K Sudhakaran s bail plea again today  bail plea  HC  K Sudhakaran news updates  പുരാവസ്‌തു തട്ടിപ്പ് കേസ്  കെ സുധാകരന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും  ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി പുതിയ വാര്‍ത്തകള്‍  മോന്‍സണ്‍ മാവുങ്കല്‍  മോന്‍സണ്‍ മാവുങ്കല്‍ കേസ്  മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്‌തു തട്ടിപ്പ് കേസ്  kerala news updates  latest news in kerala
കെ സുധാകരന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും

എറണാകുളം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ.സുധാകരന്‍റെ അറസ്റ്റ് ഇന്ന് വരെ ഹൈക്കോടതി താത്‌കാലികമായി തടഞ്ഞിരുന്നു. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഡയറക്‌ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ മറുപടി.

പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചേദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതോടെ അറസ്റ്റ് ചെയ്യുമോയെന്ന ആശങ്കയിലാണ് സുധാകരന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ന് (ജൂണ്‍ 21) വരെ കോടതി അറസ്റ്റ് തടയുകയായിരുന്നു.

തട്ടിപ്പ് കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി എറണാകുളം എ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണയാണ് നോട്ടിസ് നല്‍കിയത്. സിആർപിസി 41 A വകുപ്പ് പ്രകാരമാണ് നോട്ടിസ്. മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ യോഗങ്ങളും മറ്റുമുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകിയതായും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വ്യക്തമാക്കിയിരുന്നു.

താൻ ആരെയും വഞ്ചിച്ചിട്ടില്ല. വഞ്ചനയ്ക്ക് കൂട്ട് നിന്നിട്ടില്ല. കൂടാതെ എഫ്.ഐ.ആറിലടക്കം തനിക്കെതിരെ ആരോപണങ്ങളില്ലെന്നും കേസ് രജിസ്റ്റർ ചെയ്‌ത് ഒന്നര വർഷത്തിന് ശേഷം നേരിട്ട് ഹാജരാകാനാവശ്യപ്പെടുന്നത് സംശയത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വാദമുന്നയിച്ചിരുന്നു. നിലവിലുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പൊതു സമൂഹത്തിന് മുമ്പില്‍ തന്നെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും ഹർജിയില്‍ സുധാകരന്‍ പറഞ്ഞു.

ഗൾഫിൽ നിന്നും തനിക്ക് ലഭിക്കാനുള്ള 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണെന്നും സുധാകരൻ ഇടപെട്ട് പണം വിട്ടുകിട്ടാൻ നടപടി ഉണ്ടാകുമെന്നായിരുന്നു പരാതിക്കാർക്ക് മോൻസൻ മാവുങ്കൽ നൽകിയ വാഗ്‌ദാനം. തുടർന്ന് സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസന് കൈമാറിയെന്നും ഇതിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. നിലവിൽ കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

പണം നൽകിയ 2018 നവംബർ 22 തീയതി ഉച്ചക്ക് മോൻസന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകളാണ് ​ഗാഡ്‌ജറ്റുകളിൽ നിന്ന് വീണ്ടെടുത്തിട്ടുള്ളത്.

സുധാകരന്‍റെ ചോദ്യം ചെയ്യല്‍ വെള്ളിയാഴ്‌ച: പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ സുധാകരനെ വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. 150 ഓളം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ക്രൈംബ്രാഞ്ച് സുധാകരനില്‍ നിന്ന് ചോദിച്ചറിയുക. ചോദ്യം ചെയ്യലിന് മുമ്പായി പുരാവസ്‌തു തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്‍റെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിക്കും.

വിയൂര്‍ ജയിലിലെത്തിയാകും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തുക. അതേ സമയം കേസില്‍ കെ സുധാകരനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് കേസില്‍ അദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വാദം.
also read: 'പോക്‌സോ കേസില്‍ പങ്കില്ല, കെ സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പ് കേസില്‍'; ഗോവിന്ദന്‍റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്

എറണാകുളം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ.സുധാകരന്‍റെ അറസ്റ്റ് ഇന്ന് വരെ ഹൈക്കോടതി താത്‌കാലികമായി തടഞ്ഞിരുന്നു. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഡയറക്‌ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ മറുപടി.

പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചേദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതോടെ അറസ്റ്റ് ചെയ്യുമോയെന്ന ആശങ്കയിലാണ് സുധാകരന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ന് (ജൂണ്‍ 21) വരെ കോടതി അറസ്റ്റ് തടയുകയായിരുന്നു.

തട്ടിപ്പ് കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി എറണാകുളം എ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണയാണ് നോട്ടിസ് നല്‍കിയത്. സിആർപിസി 41 A വകുപ്പ് പ്രകാരമാണ് നോട്ടിസ്. മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ യോഗങ്ങളും മറ്റുമുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകിയതായും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വ്യക്തമാക്കിയിരുന്നു.

താൻ ആരെയും വഞ്ചിച്ചിട്ടില്ല. വഞ്ചനയ്ക്ക് കൂട്ട് നിന്നിട്ടില്ല. കൂടാതെ എഫ്.ഐ.ആറിലടക്കം തനിക്കെതിരെ ആരോപണങ്ങളില്ലെന്നും കേസ് രജിസ്റ്റർ ചെയ്‌ത് ഒന്നര വർഷത്തിന് ശേഷം നേരിട്ട് ഹാജരാകാനാവശ്യപ്പെടുന്നത് സംശയത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വാദമുന്നയിച്ചിരുന്നു. നിലവിലുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പൊതു സമൂഹത്തിന് മുമ്പില്‍ തന്നെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും ഹർജിയില്‍ സുധാകരന്‍ പറഞ്ഞു.

ഗൾഫിൽ നിന്നും തനിക്ക് ലഭിക്കാനുള്ള 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണെന്നും സുധാകരൻ ഇടപെട്ട് പണം വിട്ടുകിട്ടാൻ നടപടി ഉണ്ടാകുമെന്നായിരുന്നു പരാതിക്കാർക്ക് മോൻസൻ മാവുങ്കൽ നൽകിയ വാഗ്‌ദാനം. തുടർന്ന് സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസന് കൈമാറിയെന്നും ഇതിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. നിലവിൽ കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

പണം നൽകിയ 2018 നവംബർ 22 തീയതി ഉച്ചക്ക് മോൻസന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകളാണ് ​ഗാഡ്‌ജറ്റുകളിൽ നിന്ന് വീണ്ടെടുത്തിട്ടുള്ളത്.

സുധാകരന്‍റെ ചോദ്യം ചെയ്യല്‍ വെള്ളിയാഴ്‌ച: പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ സുധാകരനെ വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. 150 ഓളം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ക്രൈംബ്രാഞ്ച് സുധാകരനില്‍ നിന്ന് ചോദിച്ചറിയുക. ചോദ്യം ചെയ്യലിന് മുമ്പായി പുരാവസ്‌തു തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്‍റെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിക്കും.

വിയൂര്‍ ജയിലിലെത്തിയാകും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തുക. അതേ സമയം കേസില്‍ കെ സുധാകരനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് കേസില്‍ അദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വാദം.
also read: 'പോക്‌സോ കേസില്‍ പങ്കില്ല, കെ സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പ് കേസില്‍'; ഗോവിന്ദന്‍റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്

Last Updated : Jun 21, 2023, 7:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.