ETV Bharat / state

Girl Raped In Aluva : ആലുവയില്‍ വീണ്ടും ക്രൂരത ; അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

author img

By ETV Bharat Kerala Team

Published : Sep 7, 2023, 7:50 AM IST

Updated : Sep 7, 2023, 12:24 PM IST

Eight year old girl raped in Aluva കുട്ടിയെ സമീപത്തെ വയലില്‍ നിന്നാണ് കണ്ടെത്തിയത്. പരിക്കേറ്റ കുട്ടിയെ കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Girl Raped In Aluva found in paddy field  Girl Raped In Aluva  Eight year old girl raped  Eight year old girl raped in Aluva  8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു  ആലുവയില്‍ വീണ്ടും ക്രൂരത  കളമശ്ശേരി ആശുപത്രി  കളമശ്ശേരി  ആലുവ പീഡനം
Girl Raped In Aluva
ആലുവയില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ക്രൂരത

എറണാകുളം : ആലുവയിൽ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത് (Girl Raped In Aluva). അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ എട്ട് വയസുകാരിയായ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയായാണ്, ഒരാൾ പെൺകുട്ടിയെ മർദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടത്.

വിചനമായ പറമ്പിലേക്ക് കുട്ടിയുമായി പ്രതി പോകുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ദൃക്‌സാക്ഷിയായ നാട്ടുകാരൻ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുമായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിവരമറിയുന്നത് (Eight year old girl raped in Aluva).

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്‌തതായാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ വ്യക്തമാക്കി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. പ്രതി പ്രദേശവാസിയാണെന്നും ഉടൻ പിടിയിലാകുമെന്നും എസ്‌പി വ്യക്തമാക്കി.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് രണ്ട് മാസം മുമ്പ് : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ക്രൂര സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് രണ്ടാമതും ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടുന്നത്. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പൊലീസും ജില്ല ഭരണകൂടവും നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം നടന്നത്.
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

ബിഹാർ സ്വദേശി അസ്‌ഫാക് ആലം മാത്രമാണ് നാടിനെ നടുക്കിയ ക്രൂരമായ കുറ്റകൃത്യത്തിലെ ഏക പ്രതി. എറണാകുളം അഡിഷണൽ ഡിസ്ട്രിക്‌ട് സെഷൻസ് കോടതിയില്‍ (Atrocities Against Women and Children) ആണ് അന്വേഷണ സംഘത്തലവനായ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ശക്തമായ സാഹചര്യ തെളിവുകളുടെയും ശാസ്‌ത്രീയ, സൈബർ, ഫോറൻസിക്ക് തെളിവുകളുടെയും ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്‌ജക്റ്റ്സും, നിർണായക ഡോക്യുമെൻറുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും, ഡൽഹിയിലും പോയി പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്താലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പോക്സോ കേസിൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചാൽ മതിയെങ്കിലും, അതീവ ഗൗരവമേറിയ ഈ കേസിൽ 35 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ സുപ്രധാനമായ ഈ കേസിൽ, ഡിഎൻഎ പരിശോധന ഫലങ്ങൾ ഉൾപ്പടെ ലഭിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുളള പ്രതിക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് സമാനമായ സംഭവം ആലുവയിൽ ആവർത്തിക്കപ്പെടുന്നത്.

ആലുവയില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ക്രൂരത

എറണാകുളം : ആലുവയിൽ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത് (Girl Raped In Aluva). അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ എട്ട് വയസുകാരിയായ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയായാണ്, ഒരാൾ പെൺകുട്ടിയെ മർദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടത്.

വിചനമായ പറമ്പിലേക്ക് കുട്ടിയുമായി പ്രതി പോകുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ദൃക്‌സാക്ഷിയായ നാട്ടുകാരൻ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുമായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിവരമറിയുന്നത് (Eight year old girl raped in Aluva).

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്‌തതായാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ വ്യക്തമാക്കി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. പ്രതി പ്രദേശവാസിയാണെന്നും ഉടൻ പിടിയിലാകുമെന്നും എസ്‌പി വ്യക്തമാക്കി.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് രണ്ട് മാസം മുമ്പ് : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ക്രൂര സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് രണ്ടാമതും ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടുന്നത്. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പൊലീസും ജില്ല ഭരണകൂടവും നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം നടന്നത്.
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

ബിഹാർ സ്വദേശി അസ്‌ഫാക് ആലം മാത്രമാണ് നാടിനെ നടുക്കിയ ക്രൂരമായ കുറ്റകൃത്യത്തിലെ ഏക പ്രതി. എറണാകുളം അഡിഷണൽ ഡിസ്ട്രിക്‌ട് സെഷൻസ് കോടതിയില്‍ (Atrocities Against Women and Children) ആണ് അന്വേഷണ സംഘത്തലവനായ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ശക്തമായ സാഹചര്യ തെളിവുകളുടെയും ശാസ്‌ത്രീയ, സൈബർ, ഫോറൻസിക്ക് തെളിവുകളുടെയും ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്‌ജക്റ്റ്സും, നിർണായക ഡോക്യുമെൻറുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും, ഡൽഹിയിലും പോയി പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്താലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പോക്സോ കേസിൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചാൽ മതിയെങ്കിലും, അതീവ ഗൗരവമേറിയ ഈ കേസിൽ 35 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ സുപ്രധാനമായ ഈ കേസിൽ, ഡിഎൻഎ പരിശോധന ഫലങ്ങൾ ഉൾപ്പടെ ലഭിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുളള പ്രതിക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് സമാനമായ സംഭവം ആലുവയിൽ ആവർത്തിക്കപ്പെടുന്നത്.

Last Updated : Sep 7, 2023, 12:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.