ETV Bharat / state

രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ : സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, വ്യാഴാഴ്‌ചയും ഹാജരാകണം

author img

By

Published : Jun 22, 2022, 6:21 PM IST

ആരോഗ്യകരമായ കാരണങ്ങളെ തുടർന്നാണ് ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. വ്യാഴാഴ്‌ച രാവിലെ വീണ്ടും ഹാജരാകണമെന്ന് ഇ ഡി നിർദേശം

ED questioned Swapna Suresh  സ്വപ്‌നയെ ചോദ്യം ചെയ്ത് ഇഡി  ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം  സ്വപ്‌നയെ ചോദ്യം ചെയ്യുന്നത് ഇഡി തുടരും
രഹസ്യമൊഴിയിലെ ആരോപണങ്ങള്‍; സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, നാളെയും ഹാജരാകണം

എറണാകുളം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ബുധനാഴ്‌ചത്തെ ചോദ്യം ചെയ്യൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പൂർത്തിയാക്കി. ആരോഗ്യകരമായ കാരണങ്ങളെ തുടർന്നാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. വ്യാഴാഴ്‌ച രാവിലെ വീണ്ടും ഹാജരാകണമെന്ന് ഇ ഡി നിർദേശിച്ചിട്ടുണ്ട്. ഇന്ന് അഞ്ചര മണിക്കൂറോളമാണ് ഇ ഡി സ്വപ്‌നയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും നാളെ വീണ്ടും ഹാജരാകണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാന്‍ അവർ തയ്യാറായില്ല. ഇഡി നൽകിയ നോട്ടിസ് പ്രകാരം രാവിലെ 11 മണിയോടെയാണ് സ്വപ്‌ന കൊച്ചിയിലെ ഓഫിസിൽ ഹാജരായത്. ഇ ഡി കൊച്ചി സോൺ അഡിഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

രഹസ്യമൊഴി ആവര്‍ത്തിച്ചു : നേരത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴി നൽകിയ കാര്യങ്ങൾ സ്വപ്‌ന ആവർത്തിച്ചതായാണ് വിവരം. സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി വീണ്ടും ചോദ്യം ചെയ്തത്. 27 പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇ ഡിക്ക് ലഭിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.

Also Read: രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ : സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്‌ത് ഇഡി

മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസി കടത്തി, ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികൾ കടത്തി, എന്നിങ്ങനെയാണ് സ്വപ്‌ന ആരോപിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല.

രഹസ്യമൊഴിയിൽ ഇവ നൽകിയെന്നായിരുന്നു സ്വപ്‌ന അവകാശപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല , മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണങ്ങളുന്നയിച്ചിരുന്നു.

എറണാകുളം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ബുധനാഴ്‌ചത്തെ ചോദ്യം ചെയ്യൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പൂർത്തിയാക്കി. ആരോഗ്യകരമായ കാരണങ്ങളെ തുടർന്നാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. വ്യാഴാഴ്‌ച രാവിലെ വീണ്ടും ഹാജരാകണമെന്ന് ഇ ഡി നിർദേശിച്ചിട്ടുണ്ട്. ഇന്ന് അഞ്ചര മണിക്കൂറോളമാണ് ഇ ഡി സ്വപ്‌നയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും നാളെ വീണ്ടും ഹാജരാകണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാന്‍ അവർ തയ്യാറായില്ല. ഇഡി നൽകിയ നോട്ടിസ് പ്രകാരം രാവിലെ 11 മണിയോടെയാണ് സ്വപ്‌ന കൊച്ചിയിലെ ഓഫിസിൽ ഹാജരായത്. ഇ ഡി കൊച്ചി സോൺ അഡിഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

രഹസ്യമൊഴി ആവര്‍ത്തിച്ചു : നേരത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴി നൽകിയ കാര്യങ്ങൾ സ്വപ്‌ന ആവർത്തിച്ചതായാണ് വിവരം. സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി വീണ്ടും ചോദ്യം ചെയ്തത്. 27 പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇ ഡിക്ക് ലഭിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.

Also Read: രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ : സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്‌ത് ഇഡി

മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസി കടത്തി, ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികൾ കടത്തി, എന്നിങ്ങനെയാണ് സ്വപ്‌ന ആരോപിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല.

രഹസ്യമൊഴിയിൽ ഇവ നൽകിയെന്നായിരുന്നു സ്വപ്‌ന അവകാശപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല , മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണങ്ങളുന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.