എറണാകുളം: കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജില്ലാ കലക്‌ടർ എസ്.സുഹാസ്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. നിയമം പാലിച്ചിട്ടേയുള്ളൂ. ഇലക്ഷൻ കമ്മിഷൻ പുറപ്പെടുവിച്ച നിയമങ്ങൾ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
താൻ രണ്ട് മണിക്ക് തന്നെ എത്തിയിരുന്നു. ആ സമയത്ത് കുറച്ച് ആളുകളുടെ കുറവ് ഉണ്ടായിരുന്നു. ക്വാറം പരിശോധിച്ചപ്പോൾ പത്ത് മിനിറ്റ് വൈകി. തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. ഇതിൽ കൂടുതൽ തനിക്ക് പറയാൻ കഴിയില്ല. ചെറിയ കാരണം പറഞ്ഞ് ആരുടെയും വോട്ട് നിഷേധിക്കാൻ കഴിയില്ല. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. റിട്ടേണിങ് ഓഫീസർ എന്ന നിലയിൽ തനിക്ക് എൻ.ഡി.എ, യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ തുല്ല്യരാണെന്നും ജില്ലാ കലക്ടര്‍ എസ്.സുഹാസ് വിശദീകരിച്ചു.