ETV Bharat / state

തൃക്കാക്കര ബലാത്സംഗക്കേസ്; ആഴത്തിലുളള അന്വേഷണം വേണം, അറസ്റ്റ് പിന്നീടെന്ന് കൊച്ചി ഡിസിപി

author img

By

Published : Nov 15, 2022, 7:31 PM IST

തൃക്കാക്കര ബലാത്സംഗക്കേസിൽ പരാതിയിൽ കൂടുതൽ വ്യക്തത വന്നശേഷമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍

thrikkakara rape case  dcp s sasidaran  s sasidaran on thrikkakara rape case  p r sunu  circle inspector p r sunu  latest updations on thrikkakara rape case  thrikkakara rape case arrest  latest news in ernakulam  latest news today  തൃക്കാക്കര ബലാത്സംഗക്കേസ്  ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്ന്  കൊച്ചി ഡിസിപി എസ് ശശിധരന്‍  എസ് ശശിധരന്‍  പി ആർ സുനു  സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി ആർ സുനു  തൃക്കാക്കര ബലാത്സംഗക്കേസ് അറസ്‌റ്റ്  തൃക്കാക്കര ബലാത്സംഗക്കേസ് പുതിയ വാര്‍ത്ത  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തൃക്കാക്കര ബലാത്സംഗക്കേസ്; ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍

എറണാകുളം: തൃക്കാക്കര ബലാത്സംഗക്കേസിൽ ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. പരാതിയിൽ കൂടുതൽ വ്യക്തത വന്നശേഷമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂ. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പിആർ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡിസിപി പറഞ്ഞു.

തൃക്കാക്കര ബലാത്സംഗക്കേസില്‍ കൊച്ചി ഡിസിപി എസ് ശശിധരന്‍ മാധ്യമങ്ങളോട്

'പത്ത് പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ അഞ്ച് പേരെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ മാത്രമേ ഇതുവരെ ചോദ്യം ചെയ്‌തിട്ടുളളൂ'.

'രണ്ട് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്‌ടര്‍ പിആർ സുനുവിനെ ചോദ്യം ചെയ്‌ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി സി.ഐ ഹാജരായിട്ടുണ്ടെന്ന്' അദ്ദേഹം വ്യക്തമാക്കി'.

'നേരത്തെ തന്നെ വകുപ്പ് തല നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് സി.ഐ പി.ആർ സുനു. ഇയാൾക്കെതിരെ നിലവിൽ ഒരു കേസിൽ വിചാരണ നടക്കുന്നുണ്ടന്നും ഡി.സി.പി ശശിധരൻ വ്യക്തമാക്കി. ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥന് സി.ഐ ആയി പ്രമോഷൻ കിട്ടിയത് എങ്ങനെയെന്ന് പരിശോധിച്ച് പറയാമെന്നും' ചോദ്യങ്ങൾക്ക് മറുപടിയായി ഡി.സി.പി പ്രതികരിച്ചു.


എറണാകുളം: തൃക്കാക്കര ബലാത്സംഗക്കേസിൽ ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. പരാതിയിൽ കൂടുതൽ വ്യക്തത വന്നശേഷമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂ. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പിആർ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡിസിപി പറഞ്ഞു.

തൃക്കാക്കര ബലാത്സംഗക്കേസില്‍ കൊച്ചി ഡിസിപി എസ് ശശിധരന്‍ മാധ്യമങ്ങളോട്

'പത്ത് പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ അഞ്ച് പേരെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ മാത്രമേ ഇതുവരെ ചോദ്യം ചെയ്‌തിട്ടുളളൂ'.

'രണ്ട് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്‌ടര്‍ പിആർ സുനുവിനെ ചോദ്യം ചെയ്‌ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി സി.ഐ ഹാജരായിട്ടുണ്ടെന്ന്' അദ്ദേഹം വ്യക്തമാക്കി'.

'നേരത്തെ തന്നെ വകുപ്പ് തല നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് സി.ഐ പി.ആർ സുനു. ഇയാൾക്കെതിരെ നിലവിൽ ഒരു കേസിൽ വിചാരണ നടക്കുന്നുണ്ടന്നും ഡി.സി.പി ശശിധരൻ വ്യക്തമാക്കി. ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥന് സി.ഐ ആയി പ്രമോഷൻ കിട്ടിയത് എങ്ങനെയെന്ന് പരിശോധിച്ച് പറയാമെന്നും' ചോദ്യങ്ങൾക്ക് മറുപടിയായി ഡി.സി.പി പ്രതികരിച്ചു.


ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.