ETV Bharat / state

പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് : ഐ.ജി ജി ലക്ഷ്‌മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്

author img

By

Published : Aug 17, 2023, 10:31 PM IST

പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഐ.ജി ജി ലക്ഷ്‌മണിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

IG Lakshman  crime branch report against IG g Lakshman  Monson Mavunkal antiquities deal case  antiquities fraud case  IG g Lakshman Monson Mavunkal antiquities case  ക്രൈംബ്രാഞ്ച്  പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ്  IG Lakshman Crime Branch Report  ഐ ജി ജി ലക്ഷ്‌മൺ  ജി ലക്ഷ്‌മൺ മുഖ്യ ആസൂത്രകൻ  ഐ ജി ജി ലക്ഷ്‌മൺ
IG Lakshman Crime Branch Report

എറണാകുളം : മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ ആണെണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്. ലക്ഷ്‌മണിനെതിരെ ഗൂഢാലോചന കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തി. നിലവിൽ നടത്തിയിട്ടുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഐ ജി ജി ലക്ഷ്‌മൺ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ലക്ഷ്‌മണിന്‍റെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. ആയുർവേദ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഐ ജി സമർപ്പിച്ച മെഡിക്കൽ രേഖയിൽ സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടെന്നിരിക്കെ ഐജി ചികിത്സ തേടിയത് വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ്. ഐ പി എസ് പദവി ദുരുപയോഗം ചെയ്‌ത് മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഹൈക്കോടതി, ഐ ജി. ജി ലക്ഷ്‌മണിന് കേസിൽ ഇടക്കാല മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.

Aslo Read : K Sudhakaran Fb post: 'സിപിഎമ്മിന്‍റെ 'അശ്ലീല' സെക്രട്ടറിയോടാണ്' ; എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് ഐ.ജി .ജി ലക്ഷ്‌മൺ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ, കെ.സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നുവെന്ന പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തത്. ഇതുപ്രകാരമാണ് ഓഗസ്‌റ്റ് 14 ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

എന്നാൽ ആരോഗ്യ പ്രശ്‌നമുള്ളതിനാൽ ചികിത്സയിലിരിക്കെ എത്താൻ കഴിയില്ലെന്ന് ഐ.ജി .ജി ലക്ഷ്‌മൺ അറിയിക്കുകയായിരുന്നു. ഇതിന് മുൻപ് രണ്ട് തവണ ഇഡി നോട്ടിസ് നൽകിയപ്പോഴും ജി ലക്ഷ്‌മൺ ഹാജരായിരുന്നില്ല.

Also Read : മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നു; ഗുരുതര ആരോപണവുമായി ഐ ജി ജി ലക്ഷ്‌മണ്‍

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണം : ഇതിന് പുറമെ, കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഐജി ജി ലക്ഷ്‌മൺ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്ന വാദമാണ് ഐ ജി ലക്ഷ്‌മൺ ഉയർത്തിയത്. മോന്‍സൺ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

ഈ നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നു എന്നും ജി ലക്ഷ്‌മൺ ആരോപിച്ചിരുന്നു.

Read More : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര ആരോപണം : ഐജി ജി ലക്ഷ്‌മണിനെതിരെ നടപടിക്ക് സാധ്യത

എറണാകുളം : മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ ആണെണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്. ലക്ഷ്‌മണിനെതിരെ ഗൂഢാലോചന കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തി. നിലവിൽ നടത്തിയിട്ടുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഐ ജി ജി ലക്ഷ്‌മൺ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ലക്ഷ്‌മണിന്‍റെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. ആയുർവേദ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഐ ജി സമർപ്പിച്ച മെഡിക്കൽ രേഖയിൽ സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടെന്നിരിക്കെ ഐജി ചികിത്സ തേടിയത് വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ്. ഐ പി എസ് പദവി ദുരുപയോഗം ചെയ്‌ത് മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഹൈക്കോടതി, ഐ ജി. ജി ലക്ഷ്‌മണിന് കേസിൽ ഇടക്കാല മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.

Aslo Read : K Sudhakaran Fb post: 'സിപിഎമ്മിന്‍റെ 'അശ്ലീല' സെക്രട്ടറിയോടാണ്' ; എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് ഐ.ജി .ജി ലക്ഷ്‌മൺ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ, കെ.സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നുവെന്ന പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തത്. ഇതുപ്രകാരമാണ് ഓഗസ്‌റ്റ് 14 ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

എന്നാൽ ആരോഗ്യ പ്രശ്‌നമുള്ളതിനാൽ ചികിത്സയിലിരിക്കെ എത്താൻ കഴിയില്ലെന്ന് ഐ.ജി .ജി ലക്ഷ്‌മൺ അറിയിക്കുകയായിരുന്നു. ഇതിന് മുൻപ് രണ്ട് തവണ ഇഡി നോട്ടിസ് നൽകിയപ്പോഴും ജി ലക്ഷ്‌മൺ ഹാജരായിരുന്നില്ല.

Also Read : മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നു; ഗുരുതര ആരോപണവുമായി ഐ ജി ജി ലക്ഷ്‌മണ്‍

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണം : ഇതിന് പുറമെ, കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഐജി ജി ലക്ഷ്‌മൺ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്ന വാദമാണ് ഐ ജി ലക്ഷ്‌മൺ ഉയർത്തിയത്. മോന്‍സൺ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

ഈ നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നു എന്നും ജി ലക്ഷ്‌മൺ ആരോപിച്ചിരുന്നു.

Read More : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര ആരോപണം : ഐജി ജി ലക്ഷ്‌മണിനെതിരെ നടപടിക്ക് സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.