ETV Bharat / state

സംസ്ഥാനത്ത് 'മിലിറ്റന്‍ഡ് ട്രേഡ് യൂണിയനിസം'; നോക്കുകൂലിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

author img

By

Published : Oct 7, 2021, 10:13 PM IST

'നോക്കുകൂലി പോലുള്ള കാരണങ്ങളാല്‍ സംരഭകര്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നുണ്ട്. ഈ പ്രവണത മാറണം'

മിലിറ്റന്‍ഡ് ട്രേഡ് യൂണിയനിസം  നോക്കൂകൂലി  കേരള വ്യവസായ മേഖല  കേരലത്തിലെ വ്യവസായങ്ങള്‍
സംസ്ഥാനത്ത് 'മിലിറ്റന്‍ഡ് ട്രേഡ് യൂണിയനിസം'; നോക്കുകൂലിക്കെതിരെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചി : നോക്കുകൂലിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. തുടര്‍ച്ചയായി നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ കോടതി നടുക്കം രേഖപ്പെടുത്തി. സംസ്ഥാനത്ത് നോക്കുകൂലിയുടെ പേരിലുള്ള 'മിലിറ്റന്‍ഡ് ട്രേഡ് യൂണിയനിസം' നടത്താന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.

നോക്കുകൂലി പോലുള്ള കാരണങ്ങളാല്‍ സംരഭകര്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നുണ്ട്. ഈ പ്രവണത മാറണം. നോക്കുകൂലി സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കണമെന്നും കോടതി നിര്‍ദേശിച്ചു. കക്ഷിഭേദമന്യേ നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെതാണ് നിരീക്ഷണങ്ങള്‍.

തന്‍റെ ഹോട്ടല്‍ നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഉടമ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലാളികള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. അതിന് പകരം അക്രമം കാണിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല.

Also Read: പുരാവസ്‌തു - സാമ്പത്തിക തട്ടിപ്പ് : മോന്‍സൺ മാവുങ്കൽ ജുഡീഷ്യൽ കസ്റ്റഡിയിൽ

വിക്രം സാരാഭായ് സ്പെയ്‌സ് സെന്‍ററിലേക്ക് എത്തിച്ച ഉപകരണങ്ങള്‍ ഇറക്കുന്നതില്‍ നോക്കുകൂലി ആവശ്യപ്പെട്ട് ഒരു സംഘം തൊഴിലാളികള്‍ രംഗത്തുവന്നിരുന്നു. നോക്കുകൂലി നല്‍കിയാല്‍ മാത്രമേ ഇവ ഇറക്കാന്‍ അനുവദിക്കുകയുള്ളൂ എന്നായിരുന്നു നിലപാട്. ഇതിനെതിരെ സര്‍ക്കാരില്‍ നിന്നടക്കം കടുത്ത വിമര്‍ശനമാണ് അവര്‍ ഏറ്റുവാങ്ങിയത്.

2018 മെയ് 1 ന് സർക്കാർ നോക്കുകൂലി സമ്പ്രദായം നിരോധിച്ചതാണ്. എന്നാല്‍ ഇനിയും ഇത് പൂര്‍ണമായി നടപ്പായിട്ടില്ല. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കൊച്ചി : നോക്കുകൂലിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. തുടര്‍ച്ചയായി നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ കോടതി നടുക്കം രേഖപ്പെടുത്തി. സംസ്ഥാനത്ത് നോക്കുകൂലിയുടെ പേരിലുള്ള 'മിലിറ്റന്‍ഡ് ട്രേഡ് യൂണിയനിസം' നടത്താന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.

നോക്കുകൂലി പോലുള്ള കാരണങ്ങളാല്‍ സംരഭകര്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നുണ്ട്. ഈ പ്രവണത മാറണം. നോക്കുകൂലി സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കണമെന്നും കോടതി നിര്‍ദേശിച്ചു. കക്ഷിഭേദമന്യേ നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെതാണ് നിരീക്ഷണങ്ങള്‍.

തന്‍റെ ഹോട്ടല്‍ നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഉടമ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലാളികള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. അതിന് പകരം അക്രമം കാണിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല.

Also Read: പുരാവസ്‌തു - സാമ്പത്തിക തട്ടിപ്പ് : മോന്‍സൺ മാവുങ്കൽ ജുഡീഷ്യൽ കസ്റ്റഡിയിൽ

വിക്രം സാരാഭായ് സ്പെയ്‌സ് സെന്‍ററിലേക്ക് എത്തിച്ച ഉപകരണങ്ങള്‍ ഇറക്കുന്നതില്‍ നോക്കുകൂലി ആവശ്യപ്പെട്ട് ഒരു സംഘം തൊഴിലാളികള്‍ രംഗത്തുവന്നിരുന്നു. നോക്കുകൂലി നല്‍കിയാല്‍ മാത്രമേ ഇവ ഇറക്കാന്‍ അനുവദിക്കുകയുള്ളൂ എന്നായിരുന്നു നിലപാട്. ഇതിനെതിരെ സര്‍ക്കാരില്‍ നിന്നടക്കം കടുത്ത വിമര്‍ശനമാണ് അവര്‍ ഏറ്റുവാങ്ങിയത്.

2018 മെയ് 1 ന് സർക്കാർ നോക്കുകൂലി സമ്പ്രദായം നിരോധിച്ചതാണ്. എന്നാല്‍ ഇനിയും ഇത് പൂര്‍ണമായി നടപ്പായിട്ടില്ല. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.